വിപ്രോയിൽ പിരിച്ചുവിടൽ

11:38 PM Apr 21, 2017 | Deepika.com
ബംഗളൂരു: രാജ്യത്തെ സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായ വിപ്രോയിൽ പിരിച്ചുവിടൽ ഭീഷണി. പെർഫോമൻസ് വിലയിരുത്തി 300നും 600നും ഇടയിൽ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. വരും മാസങ്ങളിൽ പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം ഉയർന്നേക്കാം. വരുമാനത്തിൽ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയാണ് വിപ്രോ. സോഫ്റ്റ്‌വെയർ കമ്പനികളെല്ലാം യന്ത്രവത്കരണത്തിലേക്കു തിരിയുന്നതിനാൽ വരുമാനത്തിൽ കാര്യമായ കുറവുണ്ടാകുന്നുണ്ട്. ഡിസംബർ 31ലെ കണക്കനുസരിച്ച് 1.79 ജീവനക്കാരാണ് വിപ്രോയ്ക്കുള്ളത്.

ജീവനക്കാരുടെ പ്രവൃത്തിപാടവം അനുസരിച്ചുള്ള വിലയിരുത്തൽ നടപടികൾ ഇപ്പോൾ നടന്നുവരുകയാണെന്ന് വിപ്രോ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിലയിരുത്തൽ അനുസരിച്ച് ഓരോ വർഷവും വിപ്രോയിൽനിന്നു പുറത്താക്കപ്പെടുന്നവരുടെ എണ്ണം ഉയർന്നേക്കാമെന്നും കമ്പനി പറയുന്നു. അതേസമയം എത്ര പേരെ പിരിച്ചുവിടുമെന്നു കമ്പനി വെളിപ്പെടുത്തിയില്ല.

കോഗ്നിസെന്‍റ് തുടങ്ങിവച്ചത്

രാജ്യത്തെ ഐടി കമ്പനികളിൽ പിരിച്ചുവിടൽ തുടങ്ങിവച്ചത് അമേരിക്കൻ ഐടി കമ്പനിയായ കോഗ്നിസെന്‍റ് ആയിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്നതിന്‍റെ ഭാഗമായി 6000 പേരെയാണ് പിരിച്ചുവിടുന്നത്. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ രണ്ടു ശതമാനം വരുമിത്. ആഗോളതലത്തിൽ 2,60,000 ജീവനക്കാരാണ് കോഗ്നിസെന്‍റിനുള്ളത്.

ഇൻഫോസിസ് പുതിയ അവസരങ്ങൾ കുറച്ചു

പിരിച്ചുവിടൽ മാത്രമല്ല, പുതുതായി കമ്പനി എടുക്കുന്നവരുടെ എണ്ണത്തിലും കുറവു വരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് പുതിയ തൊഴിലവസരങ്ങൾ 60 ശതമാനം വെട്ടിക്കുറച്ചു. 2015-16 കാലഘട്ടത്തിൽ 17,857 പേരെ നിയമിച്ച സ്ഥാനത്ത് 2016-17ൽ ഇൻഫോസിസ് എടുത്തത് 6,320 പേരെ മാത്രമാണ്.

ജീവനക്കാർക്കു പരിശീലനം നല്കി കാപ്ജെമിനി

ഫ്രഞ്ച് ഐടി കമ്പനിയായ കാപ്ജെമിനി തങ്ങളുടെ ഒരു ലക്ഷം ജീവനക്കാരുടെ ഡിജിറ്റൽ സ്കിൽ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക പരിശീലനം നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാപ്ജെമിനിയെപ്പോലെതന്നെ ടിസിഎസും ജീവനക്കാർക്കു പ്രത്യേക പരിശീലനം നല്കാൻ തീരുമാനിച്ചിട്ടുണ്ട്.