ലണ്ടൻ: പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിർദേശം. ജൂൺ എട്ടിന് തെരഞ്ഞെടുപ്പ് വേണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം പ്രതിപക്ഷത്തെ മാത്രമല്ല സഖ്യകക്ഷികളെയും അന്പരപ്പിച്ചു. യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോരാനുള്ള ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ ഇതേ മാർഗമുള്ളൂ എന്നാണ് തേരേസ മേയുടെ വാദം.
തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനുള്ള നിയമനിർമാണത്തിന് ഇന്ന് തുടക്കമിടും. ഇപ്പോഴത്തെ നിയമമനുസരിച്ച് 2020 നുശേഷമേ ബ്രട്ടനിൽ തെരഞ്ഞെടുപ്പ് സാധ്യമാകൂ. ബ്രെക്സിറ്റ് പ്രശ്നത്തിൽ കഴിഞ്ഞവർഷം നടന്ന അഭിപ്രായവോട്ടെടുപ്പിനെത്തുടർന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നത നിലനിൽക്കുകയായാണെങ്കിലും മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടിയെക്കാൾ 20 പോയിന്റ് മുന്നിലാണ് തെരേസ മേ നതൃത്വം നൽകുന്ന കൺസർവേറ്റീവുകളുടെ ജനപ്രീതി. ഇതാണു തെരഞ്ഞെടുപ്പ് വേഗത്തിലാക്കാൻ മേയെ പ്രേരിപ്പിച്ചതെന്നാണു സൂചന.
ബ്രിട്ടനിൽ നേരത്തേ തെരഞ്ഞെടുപ്പ്
12:28 AM Apr 19, 2017 | Deepika.com