മാനന്തവാടി: 445 ദിവസമായി മാനന്തവാടി ബിവറേജിന് മുന്നിൽ ആദിവാസി അമ്മമാർ നടത്തിവരുന്ന സമരം സബ് കളക്ടർ ഓഫീസിന് മുന്നിലേക്ക് മാറ്റി.
കേസ് ചുമത്തി സമരം തടസപ്പെടുത്തുന്നതിനുള്ള നീക്കം അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ സാഹചര്യത്തിലാണ് സമര സമിതിയുടെ നേതൃത്വത്തിൽ സബ്ബ് കളക്ടർ ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം ആരംഭിച്ചത്.
10 ഓളം ആദിവാസി സ്ത്രീകളാണ് സമരപ്പന്തലിൽ കടുത്ത വെയിലിനെ പോലും അവഗണിച്ച് സമരം ആരംഭിച്ചത്. സമരം നയിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഇത്തരം നടപടികൾകൊണ്ട് തങ്ങളുടെ മനോധൈര്യത്തെ തകർക്കാനാവില്ലെന്നും വള്ളിയൂർക്കാവ് റോഡിലെ ബിവറേജ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും ഇവർ പറഞ്ഞു.
മാക്ക പയ്യംന്പള്ളി, വെള്ള സോമൻ, മുണ്ടത്തി മേച്ചേരി, ജാനു പുതിയിടം, ചോച്ചി പൊട്ടൻ കൊല്ലി എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
ഇനി സബ് കളക്ടറുടെ ഓഫീസിന് മുന്നിൽ
12:33 AM Apr 18, 2017 | Deepika.com