പെരിന്തൽമണ്ണ: അവധിദിനമായ കഴിഞ്ഞ നാലുദിവസങ്ങളിലായി പെരിന്തൽമണ്ണയിലെ കെഎസ്ആർടിസി ജീവനക്കാർ ഓടിയെടുത്തത് 22,54144 രൂപ. ജില്ലയിലെ തന്നെ ഏറ്റവും കുറച്ചു സർവീസുകൾ ഓടിയാണ് ഈ കളക്ഷൻ കെഎസ്ആർടിസി നേടിയെടുത്തത്.
ആകെ 54 സർവീസുകളിൽ 40 തോളം സർവീസുകളാണ് പെരിന്തൽമണ്ണയിൽ നിന്നും ഇപ്പോൾ സർവീസ് നടത്തുന്നത്. പെരിന്തൽമണ്ണ - വളാഞ്ചേരി കെഎസ്ആർടിസിയുടെ ദേശാസാത്കൃത റൂട്ടായ റൂട്ടിൽ ഏഴു സർവീസുകളുള്ളത്. ഈ മാസം ഒരു കോടി 70 ലക്ഷം രൂപ കടക്കും എന്ന വിശ്വാസത്തിൽ എല്ലാവരും ഒറ്റക്കെട്ടായാണ് ജോലി ചെയ്യുന്നതെന്ന് എടിഒ ജോഷി ജോണ് പറഞ്ഞു. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഒരു ക്രൂവിന് ക്യാഷ് അവാർഡും നൽകുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോ കൂടിയാണ് പെരിന്തൽമണ്ണ ഡിപ്പോ എല്ലാ ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കെഎസ്ആർടിസിയെ ലാഭത്തിൽ എത്തിക്കാം. പെരിന്തൽമണ്ണയിൽ നിന്നും ബാംഗ്്ളൂരിലേക്ക് ഒരു കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് ആവശ്യവും പൊതുജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
അവധിദിനത്തിൽ കൂടുതൽ കളക്്ഷൻ നേടി പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോ
12:23 AM Apr 18, 2017 | Deepika.com