ജനീവ: രാസായുധം പ്രയോഗിച്ച് കിംഗ് ജോംഗ് നാമിനെ കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ ഉത്തരകൊറിയയെ യുഎന്നിൽനിന്നു പുറത്താക്കണമെന്നു ദക്ഷിണകൊറിയ ആവശ്യപ്പെട്ടു. ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ അർധസഹോദരനായ ജോംഗ് നാമിനെ ക്വാലാലന്പൂർ എയർപോർട്ടിൽ രണ്ടു ചാരവനിതകൾ ചേർന്ന് വിഎക്സ് എന്ന വിഷവാതകം പ്രയോഗിച്ചു കൊലപ്പെടുത്തിയെന്നാണ് ആരോപണം.
കസ്റ്റഡിയിലുള്ള വിയറ്റ്നാം, ഇന്തോനേഷ്യൻ സ്വദേശികളായ ചാരവനിതകൾക്ക് എതിരേ ഉടൻ കുറ്റം ചുമത്തുമെന്ന് മലേഷ്യ അറിയിച്ചു.നിരായുധീകരണം സംബന്ധിച്ചു ജനീവയിൽ നടത്തിയ യുഎൻ സെമിനാറിൽ പ്രഭാഷണം നടത്തുന്നതിനിടയിലാണ് ഉത്തരകൊറിയയ്ക്ക് എതിരേ ശിക്ഷാനടപടി വേണമെന്ന് ദക്ഷിണകൊറിയൻ വിദേശമന്ത്രി യുൻ ബ്യുംഗ്സെ ആവശ്യപ്പെട്ടത്. ഉത്തരകൊറിയയ്ക്ക് എതിരേ രാജ്യാന്തര ക്രിമിനൽകോടതിയിൽ കേസ് ഫയൽ ചെയ്യണമെന്നും ബ്യൂംഗ്സെ ആവശ്യപ്പെട്ടു. ബ്യുംഗ്സെയ്ക്കു തക്ക മറുപടി നൽകുമെന്ന് ഉത്തരകൊറിയൻ പ്രതിനിധി സംഘം വ്യക്തമാക്കി.
ഉത്തരകൊറിയയെ പുറത്താക്കണം: ദക്ഷിണകൊറിയ
02:40 AM Mar 01, 2017 | Deepika.com