ധാക്ക: ജപ്പാൻ സ്വദേശിയായ കർഷകനെ കൊലപ്പെടുത്തിയ കേസിൽ ഭീകര സംഘടനയായ ജെഎംബിയിലെ അഞ്ചു പ്രവർത്തകരെ ബംഗ്ലാദേശ് കോടതി തൂക്കിലേറ്റാൻ വിധിച്ചു. ജാപ്പനീസ് പൗരനായ കുനിയോ ഹോഷിയെയാണ്(66) 2015ൽ വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലെ റാൻഗുർ പട്ടണത്തിൽ ഭീകരർ വധിച്ചത്.
മൊത്തം ആറു പ്രതികളുള്ളതിൽ ഒരാളെ വെറുതെവിട്ടു. ഒരു പ്രതി ഒളിവിലാണ്. ബാക്കി നാലുപേരെയും ഇന്നലെ റാൻഗുർ കോടതിയിൽ ഹാജരാക്കിയിരുന്നു.
കൃഷിയിടത്തിലേക്കു പോകുകയായിരുന്നു ഹോഷിയെ മോട്ടോർ ബൈക്കുകളിൽ എത്തിയ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ളാദേശ്(ജെഎംബി) പ്രവർത്തകർ വെടിവച്ചുകൊല്ലുകയായിരുന്നു.
ബംഗ്ലാദേശിൽ അഞ്ചു ഭീകരർക്കു വധശിക്ഷ
02:40 AM Mar 01, 2017 | Deepika.com