പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

12:52 AM Apr 07, 2017 | Deepika.com
പത്തനാപുരം: പട്ടാഴി മാർക്കറ്റ് ജംഗ്ഷനിലെ സ്വകാര്യ ബാറിനു സമീപം ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് ചികിൽസയിലിരിക്കെ മരിച്ചു. തലവൂർ കുര കലാഭവനിൽ ശശിധരൻ -സരസമ്മ ദന്പതികളുടെ മകൻ ദീപു (കണ്ണൻ- 31) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആറോടെയാണ് മരണം. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ പട്ടാഴി മാർക്കറ്റ് ജംഗ്ഷനിലെ സ്വകാര്യ ബാറിനും ബിവറേജ് ഒട്ട്ലെറ്റിനും സമീപമുള്ള റബർ പുരയിടത്തിൽ നിന്നും ശരീരത്തിൽ തീപടർന്ന് യുവാവ് റോഡിലേക്ക് വീഴുന്നതാണ് നാട്ടുകാർ കണ്ടത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മീനു. മകൾ: ദേവനന്ദന. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ കുന്നിക്കോട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.