നോയിഡ: ഫ്രീഡം 251 സ്മാർട്ട്ഫോൺ തട്ടിപ്പിൽ റിംഗിംഗ് ബെൽസ് കമ്പനി ഡയറക്ടർ മോഹിത് ഗോയലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് ആസ്ഥാനമായുള്ള അയാം എന്റർപ്രൈസസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റിംഗിംഗ് ബെൽസ് 16 ലക്ഷം രൂപ തട്ടിച്ചു എന്നാണ് കേസ്.
251 രൂപയ്ക്ക് സ്മാർട്ട്ഫോൺ എന്ന പ്രഖ്യാപനവുമായാണ് റിംഗിംഗ് ബെൽസ് കഴിഞ്ഞ വർഷം വാർത്തകളിൽ ഇടംപിടിച്ചത്. പതിനായിരക്കണക്കിന് ആളുകളിൽനിന്ന് മുൻകൂർ ബുക്കിംഗുകളും കമ്പനി സ്വീകരിച്ചു. എന്നാൽ, പ്രഖ്യാപിച്ച ഫോൺ വിതരണം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടു. റിംഗിംഗ് ബെൽസിന്റെ ഫ്രീഡം 251 സ്മാർട്ട്ഫോണിന്റെ വിതരണാവകാശം നല്കാമെന്നവകാശപ്പെട്ട് അയാമിൽനിന്ന് 30 ലക്ഷം രൂപ 2015 നവംബറിൽ വാങ്ങി. എന്നാൽ, ഫോണുകൾ ഇറങ്ങാതെ വന്നതോടെ 13 ലക്ഷം രൂപ മാത്രമാണ് തിരികെ നല്കിയത്. ബാക്കി തുക തിരിച്ചു നല്കാതായപ്പോഴാണ് അയാം പരാതി നല്കിയത്.
ഫ്രീഡം 251 സ്മാർട്ട്ഫോൺ തട്ടിപ്പ്; റിംഗിംഗ് ബെൽസ് ഡയറക്ടറെ അറസ്റ്റ് ചെയ്തു
11:55 PM Feb 23, 2017 | Deepika.com