വത്തിക്കാൻസിറ്റി: സൗത്ത് സുഡാനിൽ പട്ടിണിക്കാരായ ജനങ്ങൾക്ക് അടിയന്തര ജീവകാരുണ്യസഹായം എത്തിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. യുദ്ധം ചവച്ചുതുപ്പിയ സൗത്ത് സുഡാനിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ പട്ടിണി മൂലം കഷ്ടപ്പെടുകയാണ്. ഇവർക്ക് അടിയന്തരമായി ഭക്ഷണം എത്തിക്കാൻ ജീവകാരുണ്യ പ്രസ്ഥാനങ്ങൾ തയാറാവണമെന്ന് വത്തിക്കാനിൽ പൊതുദർശന പ്രഭാഷണവേളയിൽ മാർപാപ്പ നിർദേശിച്ചു.
സൗത്ത് സുഡാനിൽ 2013ലാണ് ആഭ്യന്തരയുദ്ധം ആരംഭിച്ചത്. പ്രസിഡന്റ് സൽവാ ഖീർ രാജ്യത്തെ ക്ഷാമബാധിത മായി പ്രഖ്യാപിച്ചു. ഭക്ഷ്യക്ഷാമം നേരിടുന്ന സാധാരണക്കാർക്ക് സഹായം എത്തിക്കാൻ ജീവകാരുണ്യ സംഘടനകൾക്ക് സൗകര്യം ഒരുക്കുമെന്നു പ്രസിഡന്റ് ഉറപ്പു നൽകി.
സൗത്ത് സുഡാനെ സഹായിക്കണം: മാർപാപ്പ
12:27 AM Feb 23, 2017 | Deepika.com