തർക്കവും നല്ല ബന്ധവും തുടരും: ഇന്ത്യ, ചൈന

12:31 AM Feb 22, 2017 | Deepika.com
ബെയ്ജിംഗ്: അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിലനിൽക്കുന്പോഴും ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ആവർത്തിച്ച് ഇന്ത്യയും ചൈനയും. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് കൗൺസിലർ യാംഗ് ജിയേചിയുമായി നടത്തിയ ചർച്ചയിലാണ് ഈ ധാരണ.ഭീകരൻ മസൂദ് അസ്ഹറുടെ വിഷയത്തിലോ ആണവദാതാക്കളുടെ സംഘ (എൻഎസ്ജി)ത്തിലെ ഇന്ത്യൻ അംഗത്വത്തിലോ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിൽ മാറ്റമില്ല. എന്നാൽ വാണിജ്യമടക്കമുള്ള കാര്യങ്ങളിൽ ക്രമമായ പുരോഗതി തുടരണം എന്നു ധാരണയായി.

ജയശങ്കർ പിന്നീട് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി സംസാരിച്ചു. നാളെ എക്സിക്യൂട്ടീവ് വൈസ് വിദേശകാര്യ മന്ത്രി ചാംഗ് യെസൂയിയുമായി ജയശങ്കർ സംസാരിക്കും. അതിർത്തി ചർച്ചയ്ക്കു ചൈന ചുമതലപ്പെടുത്തിയിരിക്കുന്നതു ചാംഗിനെയാണ്.