ബെയ്ജിംഗ്: കമ്യൂണിസ്റ്റ് പാർട്ടിയുടെ ഹെബെ പ്രവിശ്യയിലെ ഏറ്റവും മുതിർന്ന നേതാവായിരുന്ന ഷൂ ബെൻഷുനെ കൈക്കൂലിക്കേസിൽ 15 വർഷം തടവിനു ശിക്ഷിച്ചു. ബാങ്കു വായ്പ കിട്ടാനും ഉദ്യോഗക്കയറ്റം തരപ്പെടുത്താനുമാണ് ഇടപാടുകാർ ഷുവിനു കൈക്കൂലി നൽകിയത്.
2000-2015 കാലത്ത് ഷു നേരിട്ടോ കുടുംബാംഗങ്ങൾ മുഖേനയോ ആറുകോടിയോളം ഡോളർ കൈക്കൂലി ഇനത്തിൽ കൈപ്പറ്റിയെന്നാണു കണ്ടെത്തിയതെന്നു സിയാമൻ സിറ്റി കോടതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഷു കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിധിക്കെതിരേ അപ്പീൽ നൽകില്ല.
കമ്യൂണിസ്റ്റ് നേതാവിനു 15വർഷം തടവ്
12:50 AM Feb 16, 2017 | Deepika.com