ലൊസാഞ്ചലസ്: സ്ലം ഡോഗ് മില്യനെയറെന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് പട്ടേലിന് ഒാസ്കർ നോമിനേഷൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലയണിലെ അഭിനയത്തിനാണ് നോമിനേഷൻ.സാരു ബ്രെ യ്ലി എന്ന യഥാര്‍ഥ വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലയണ്‍.
മധ്യപ്രദേശിലെ ഖാണ്ഡ്വായിലെ ഷേരു മുന്‍ഷി ഖാന് എന്ന കുട്ടി സാരു ബ്രയെലി എന്ന ഓസ്ട്രേലിയന്‍ ബിസിനസുകാരനാകുന്നതാണ് സിനിമയുടെ കഥ. ദരിദ്ര കുടുംബത്തില്‍ ജനിച്ച ഷേരുവിന് സഹോദരന് നഷ്ടപ്പെടുന്നു. സഹോദരനെ തേടിയിറങ്ങുകയാണ് ഷേരു.
ട്രെയിന്‍ കയറി ഷേരു എത്തിച്ചേരുന്നത് കോൽക്കത്തയിലാണ്. അവിടെ ജീവിക്കാന്‍ വേണ്ടി ഷേരുവിനു പിച്ചയെടുക്കേണ്ടിവരെ വന്നു. ഒടുവില്‍ ഷേരു ഒരു അനാഥാലയത്തില്‍ എത്തിച്ചേരുന്നു. അവിടെയാണ് ഷേരുവിന്റെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത്. ദേവിന്റെ ആദ്യ സിനിമയായ സ്ലം ഡോഗ് മില്യണയര്‍ നിരവധി ഓസ്കര് പുരസ്കാരങ്ങള്‍ നേടിയിരുന്നു. ലയണും ഇന്ത്യന്‍ പശ്ചാത്തലമുള്ള ചിത്രമാണെന്നതാണു മറ്റൊരു പ്രത്യേകത.
ഹോളിവുഡ് സംഗീതചിത്രം ലാ ലാ ലാൻഡിന് മികച്ച ചിത്രം, മികച്ച സംവിധായകൻ,മികച്ച ഗാനം എന്നിവയിൽ ഉൾപ്പെടെ 14 ഓസ്കർ നോമിനേഷൻ ലഭിച്ചു. ഇതിനുമുമ്പ് ടൈറ്റാനിക്കിനു മാത്രമാണ് ഇത്രയും നാമനിർദേശങ്ങൾ കിട്ടിയിട്ടുള്ളത്.
ലാലാ ലാൻഡിന് നേരത്തെ ഏഴ് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ ലഭിച്ചു. മൂൺലൈറ്റിന് എട്ട് ഓസ്കർ നോമിനേഷനുണ്ട്. ബോക്സ് ഓഫീസിൽ ഹിറ്റായ ഡഡ്പൂളിനു നോമിനേഷനില്ല.
ദേവ് പട്ടേലിന് ഒാസ്കർ നോമിനേഷൻ
02:12 AM Jan 25, 2017 | Deepika.com