വത്തിക്കാൻ സിറ്റി: ഓപുസ് ദേയി സമൂഹത്തിന്റെ തലവനായി മോൺസിഞ്ഞോർ ഫെർണാണ്ടോ ഒകാരിസ് തെരഞ്ഞെടുക്കപ്പെട്ടു. വിശ്വാസ തിരുസംഘത്തിന്റെ കൺസൾട്ടർമാരിലൊരാളാണ് 71 വയസുള്ള ഈ സ്പാനിഷ് വൈദികൻ.
ഓപുസ് ദേയിയുടെ വികാർ ജനറലായി 1994 മുതൽ പ്രവർത്തിച്ചു. 2014 മുതൽ പ്രസ്ഥാനത്തിന്റെ തലവൻ ബിഷപ് ഹാവിയർ എച്ചെവാരിയയുടെ സഹായിയായിരുന്നു.
2000-ൽ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച രക്ഷകനായ ഈശോ (ദൊമീനുസ് യേശുസ്) എന്ന പ്രഖ്യാപനത്തിന്റെ രചനയിൽ കർദിനാൾ ജോസഫ് റാറ്റ്സിംഗറോ (പിന്നീട് ബനഡിക്ട് 16-ാമൻ മാർപാപ്പ) ടൊപ്പംപ്രധാനപങ്കുവഹിച്ചു. 1928-ൽവിശുദ്ധ ഹൊസെമരിയ എസ്ക്രിവ സ്ഥാപിച്ചതാണ് ഓപുസ് ദേയി. വിശുദ്ധ എസ്ക്രിവയുടെ മൂന്നാമത്തെ പിൻഗാമിയാണ് മോൺ. ഒകാരിസ്. താമസിയാതെ ഇദ്ദേഹത്തെ മെത്രാൻപദവിയിലേക്ക് ഉയർത്തും.
മോൺ. ഒകാരിസ് ഓപുസ് ദേയി തലവൻ
02:12 AM Jan 25, 2017 | Deepika.com