ഇസ്താംബുൾ: പുതുവർഷ രാത്രിയിൽ തുർക്കിയിലെ ഇസ്താംബുളിൽ നിശാ ക്ലബ് റൈന ആക്രമിച്ച തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾഖാദിർ മഷാരിപോവ് എന്ന ഉസ്ബെക്കിസ്ഥാൻ പൗരനാണു പിടിയിലായത്.
പ്രതി ഇയാൾതന്നെയെന്നു തുർക്കി പ്രധാനമന്ത്രി ബിനാലി യെൽദിരിൻ സ്ഥിരീകരിച്ചു.ഈസ്താംബൂളിനടുത്തുള്ള എസൻയൂർത്തിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
തുർക്കി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പടെ 2000 പോലീസുകാരാണ് രണ്ടാഴ്ചയായി തെരച്ചിൽ നടത്തിയത്. രണ്ടു തോക്കും 1,85, 000 യൂറോയും പോലീസ് പിടിച്ചെടുത്തു. 2016 ജനുവരി മുതൽ പ്രതി അനധികൃതമായി തുർക്കിയിൽ താമസിക്കുകയായിരുന്നു. നിശാക്ളബ് ആക്രമണത്തിൽ31 പേർ കൊല്ലപ്പെട്ടു.
ഇസ്രയേൽ, ഫ്രാൻസ്, ടുണീഷ്യ, ലെബനൻ, ഇന്ത്യ, ബെൽജിയം, ജോർദാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നുള്ളവർ മരിച്ചവരിൽ ഉൾപ്പെടുന്നു.27 വിദേശരാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പാർട്ടിയിൽ പങ്കെടുത്തിരുന്നു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് നേരത്തെ വ്യക്തമായിരുന്നു.
ജോസ് കുമ്പിളുവേലിൽ
തുർക്കി നൈറ്റ് ക്ലബ് ആക്രമണം: പ്രതി പിടിയിൽ
12:34 AM Jan 18, 2017 | Deepika.com