മുബൈ: കമ്പനികളുടെ ലയന-ഏറ്റെടുക്കൽ നിയമങ്ങൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കൂടുതൽ കടുപ്പിച്ചു. ഒപ്പം ബ്രോക്കർ ഫീസ് കുറയ്ക്കുകയും റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ അനുവദിക്കുകയും ചെയ്തു.
ജയ്പൂരിൽ നടന്ന ബോർഡ് മീറ്റിംഗിലാണ് തീരുമാനം. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടാത്തതും ചെയ്യപ്പെട്ടതുമായ കമ്പനികൾ തമ്മിൽ ലയിക്കുമ്പോൾ 25 ശതമാനം ഓഹരികളെങ്കിലും പൊതുജനങ്ങൾക്കുണ്ടായിരിക്കണം എന്നാണ് പുതിയ നിബന്ധന.
പൊതു ഓഹരികൾ വർധിപ്പിക്കാനും ലിസ്റ്റ് ചെയ്യപ്പെടാത്ത വലിയ കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെട്ട ചെറിയ കമ്പനികളെ ഏറ്റെടുക്കുന്നത് കുറയ്ക്കാനുമാണ് സെബിയുടെ ഈ നീക്കം.
റിയൽ എസ്റ്റേറ്റ്, ഇൻഫ്രാ സ്ട്രക്ചർ മേഖലകളിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് അനുമതി നല്കിയെങ്കിലും മൊത്തം മൂല്യത്തിന്റെ പത്തു ശതമാനത്തിലധികം നിക്ഷേപിക്കാൻ അനുമതിയില്ല.
കൂടാതെ പരസ്യനിബന്ധനകളും പുനഃക്രമീകരിച്ചു.
പരിഷ്കാരങ്ങളുമായി മാർക്കറ്റ് റെഗുലേറ്റർ
11:37 PM Jan 14, 2017 | Deepika.com