ഇന്ത്യൻ വിദേശ നിക്ഷേപ മേഖലയ്ക്കു കറുത്ത വർഷം; എട്ടുവർഷത്തെ മോശം പ്രകടനം

10:11 PM Jan 08, 2017 | Deepika.com
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍നിന്നു വിദേശ കമ്പനികള്‍ 2016ല്‍ പിന്‍വലിച്ചത് 3 ബില്യണ്‍ ഡോളര്‍. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ വിദേശ നിക്ഷേപത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്. ഏറ്റവും ആകര്‍ഷണീയമയിരുന്ന ബോണ്ട് വിപണിയെയാണ് ഇതു കാര്യമായി ബാധിച്ചത്.

വിദേശ നിക്ഷേപങ്ങളുടെ പ്രധാന ആകര്‍ഷണമായിരുന്നു ബോണ്ട് മേഖല. മേഖലയിലേക്ക് പണത്തിനന്‍റെഒഴുക്കു കാര്യമായി ഉണ്ടായെങ്കിലും പിന്‍വലിക്കപ്പെട്ടതിനന്‍റെഅത്രയും എത്താതിരുന്നത് മേഖലയെ കാര്യമായി ബാധിച്ചു.

2017 സാമ്പത്തിക വര്‍ഷത്തിനന്‍റെരണ്ടാം പാതിയോടെ മാത്രമേ മേഖലയ്ക്കു തിരിച്ചുകയറാന്‍ കഴിയൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ 2016ല്‍ 20,566 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

അതേസമയം കഴിഞ്ഞവര്‍ഷം 43,646 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. വാങ്ങിയതിനേക്കാളും ഏതാണ്ട് 23,080 കോടി രൂപ അധികമാണിത്.
വിദേശ നിക്ഷേപത്തില്‍ 2016നെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട കാലഘട്ടമാക്കി മാറ്റിയതും ഈ വിറ്റഴിക്കലാണ്.

ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് വിദേശ നിക്ഷേപ മേഖലയിലെ മോശം പ്രകടനത്തിനന്‍റെമൂലകാരണം. ഡോളര്‍ ശക്തി പ്രാപിച്ചതും, യുഎസ് ഫെഡറല്‍ റിസര്‍വ് മൂല്യം വര്‍ധിപ്പിക്കും എന്ന പ്രതീതിയും, നോട്ട് റദ്ദാക്കലിനെ തുടര്‍ന്നു രാജ്യത്തു രൂപപ്പെട്ട പ്രതിസന്ധിയും വിപണിയുടെ മോശം പ്രകടനത്തിനും ആക്കംക്കൂട്ടി.യുഎസിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് നേടിയ അട്ടിമറി വിജയവും ഇന്ത്യൻ വിപണിയിലെ വിദേശനിക്ഷേപങ്ങളുടെ പിൻവലി
ക്കലിനു കാരണമായി. വിദേശ നിക്ഷേപം വ്യാപകമായി പിൻവ ലിക്കപ്പെടുന്നത് രാജ്യത്തു ഒരു പുതിയ പ്രതിഭാസമായി സംഭവിച്ച ു കൊണ്ടിരിക്കുകയാണെന്നും ജിയോജിത് ബിഎൻപി പരിബാസിനന്‍റെഇൻവസ്റ്റ്മെന്‍റ് സ്ട്രാറ്റിജിസ്റ്റ് വിഭാഗം മേധാവി വി. കെ. വിജയ്കുമാർ പറഞ്ഞു.