ക്രമസമാധാനം: രഹസ‍്യങ്ങളും ഗൂഢാലോചനകളും

11:39 PM Nov 28, 2021 | Deepika.com
ഉള്ളതു പറഞ്ഞാൽ /കെ. ഗോപാലകൃഷ്ണൻ

സമീപ കാലത്ത് കേരളാ പോലീസിന്‍റെ വീഴ്ചകൾ ഏറെ മാധ‍്യമശ്രദ്ധ നേടുന്നുണ്ട്. പല കേസുകളിലും നിഷ്‌ക്രിയത്വം, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിവിധങ്ങളായ അതിക്രമങ്ങളിൽ. പ്രാദേശികമായി ശക്തരും പിടിപാടുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ഇത്തരം സംഭവങ്ങൾ സേനയുടെ പ്രതിച്ഛായ മാത്രമല്ല, വിശ്വാസ‍്യതയും ഇല്ലാതാക്കുകയാണ്.

ഇത്തരത്തിലുള്ള കേസുകൾ കൂടുകയും നാട്ടുകാരുടെ സംശയം ചില പോലീസ് ഉദ്യോഗസ്ഥർക്കുനേരേ തിരിയുകയും ചെയ്യുന്നു. കഴിഞ്ഞ ആഴ്ചയിലെ അവസാന രണ്ടു ദിവസങ്ങളിലായി പത്രങ്ങളിൽ വന്ന വാർത്തകൾ പരിശോധിച്ചാൽ അതു ബോധ്യമാകും. ഏതാനും പത്രങ്ങളുടെ തലക്കെട്ടുകൾ ഇതാ:

നവംബർ 26

ദീപിക, കൊച്ചി: മോഫിയയുടെ ആത്മഹത്യ: ആലുവയിൽ കോൺഗ്രസ് മാർച്ചിൽ കല്ലേറ്, ജലപിരങ്കി, കണ്ണീർ വാതകം. വനിതകൾ ഉൾപ്പെടെ നിരവധിപ്പേർക്കു പരിക്ക്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. മോഫിയയുടെ ഭർതൃവീട്ടുകാർ റിമാൻഡിൽ. നീതി വേണം: സഹപാഠികൾ. ആശ്വാസവാക്കു പറഞ്ഞാൽ മകൾ മരിക്കുകയില്ലായിരുന്നു: മോഫിയയുടെ അമ്മ. മോഫിയ വിഷയത്തിൽ കൂടുതൽ നടപടികൾ വേണമെന്ന് വനിതാ കമ്മീഷൻ.

മലയാള മനോരമ, കൊച്ചി: മോഫിയയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്, ആലുവ യുദ്ധക്കളമക്കി സമരങ്ങളും പോലീസ് നടപടിയും, മോഫിയയ്ക്കു വേണം നീതി, ഡിസിസി മാർച്ച് എസ്പി ഓഫീസ് പരിസരത്തു സംഘർഷം, ഭർതൃവീട്ടുകാർ 45 ലക്ഷം സ്ത്രീധനം ചോദിച്ചെന്നു പോലീസ് , ഇൻസ്പെക്ടർക്കെതിരേ കൂടുതൽ നടപടി വേണമെന്നു വനിതാ കമ്മീഷൻ, ആക്രോശിക്കുന്നതിനു പകരം ആശ്വാസവാക്കു പറഞ്ഞിരുന്നെങ്കിൽ, പരാതി നൽകാനെത്തിയ സഹപാഠികളെ കസ്റ്റഡിയിലെടുത്തു.

ദത്തു വിവാദം: നിയമനടപടിക്ക് സർക്കാർ തുനിയുമോ, അനുപമ ഐക്യദാർഢ‍്യ സമിതി നിയമനടപടിക്ക്, ഷിജു ഖാനെ വീണ്ടും ന്യായീകരിച്ച് സിപിഎം

മാതൃഭൂമി, കൊച്ചി: മോഫിയയുടെ ആത്മഹത്യ: കോൺഗ്രസ് മാർച്ചിൽ സംഘർഷം, കണ്ണീർവാതക പ്രയോഗം അശുപത്രിയിലേക്കും, ക്രൈംബ്രാഞ്ച് അന്വേഷിക്കും, പ്രതികളെ റിമാൻഡ് ചെയ്‌തു, സിഐ നീതിയോടെ പെരുമാറിയിരുന്നെങ്കിൽ മകൾ മരിക്കില്ലായിരുന്നു മോഫിയയുടെഅമ്മ; മോഫിയയുടെ സഹപാഠികൾ കസ്റ്റഡിയിലായി.

വൈറ്റില ബൈപാസ് അപകടം: ഹാർഡ് ഡിസ്‌കിനായുള്ള തെരച്ചിൽ അവസാനിപ്പിച്ചു, വിലപ്പെട്ട ഹാർഡ് ഡിസ്‌ക് നശിപ്പിക്കാൻ സാധ‍്യത കുറവ്, നമ്പർ 18 ഹോട്ടലിനെതിരേ എക്‌സൈസ് റിപ്പോർട്ട്, ലൈംഗിക അതിക്രമം: മേലുദ്യോഗസ്ഥനെതിരേ നൽകിയ പരതിയിൽ നടപടിയില്ലെന്നു നാവിക ഉദ്യോഗസ്ഥ. ദത്തുകേസ്: കുറ്റക്കാർക്കെതിരേ നടപടിയെടുക്കാതെ സർക്കാർ
ടൈംസ് ഓഫ് ഇന്ത്യ, കൊച്ചി: ഇൻസ്‌പെക്ടറെ പിരിച്ചുവിടണമെന്ന് കോൺഗ്രസ്, പ്രതിഷേധം അക്രമാസക്തമായി, പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ.

ഷിജു ഖാന്‍റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ല: സിപിഎം ജില്ലാ സെക്രട്ടറി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കേസെടുക്കുന്നത് മൂന്നിലൊന്ന് മാത്രം.

ഇന്ത്യൻ എക്സ്പ്രസ്, കൊച്ചി: മോഫിയ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കോൺഗ്രസ് മാർച്ച് അക്രമാസക്തമായി, നാലു പേർ ആശുപത്രിയിൽ. മോഫിയയുടെ സഹപാഠികൾ എസ്പി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. എന്‍റെ കുട്ടിയുടെ ഹൃദയം തകർന്നിരുന്നു: മോഫിയയുടെ അമ്മ.

ദത്തെടുക്കൽ വിവാദത്തിൽ ഷിജു ഖാനെതിരേ നടപടിയില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു പുറത്തിറങ്ങുമ്പോൾ കണ്ണുനീർ ഒഴുകി: മർദനത്തിനിരയായ മുൻ പോലീസുകാരൻ മുൻ അനുഭവം അനുസ്മരിച്ചു. ‘സർക്കാർ ശമ്പളം തടഞ്ഞതിനാൽ എന്‍റെ എല്ലാ വരുമാനങ്ങളും നിലച്ചു. കുടുംബത്തോടൊപ്പം ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇതായിരുന്നു: ‘എന്നാൽ അങ്ങനെ ആവട്ടെ’: കെ. രാധാകൃഷ്ണൻ മുൻ ഐപിഎസ് ഓഫീസർ

ദി ഹിന്ദു, കൊച്ചി: പോലീസ് അനാസ്ഥയ്‌ക്കെതിരേ സംസ്ഥാനത്തു പ്രതിഷേധം ശക്തമാകുന്നു. പോലീസ് സേന സ്ത്രീവിരുദ്ധമെന്ന് കോൺഗ്രസും ബിജെപിയും. കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റം. പോലീസിനെതിരേ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ.

നവംബർ 27

ദീപിക, കൊച്ചി: സിഐയെ സസ്പെൻഡ് ചെയ്തു. കോൺഗ്രസ് സമരം നിർത്തി. ആലുവയിൽ കണ്ടതു വ‍്യത‍്യസ്ത കോൺഗ്രസ് സമരം. മോഫിയ നേരിട്ടതു കൊടിയ പീഡനം. നന്ദി അറിയിച്ചു മോഫിയയുടെ മാതാപിതാക്കൾ. പരാതി കേൾക്കേണ്ട സിഐ കുറ്റപ്പെടുത്തി. കോൺഗ്രസിന്‍റെ വിജയമെന്നു ഡിസിസി. അഴിഞ്ഞാട്ട സമരമെന്നു സിപിഎം. ഡിഐജിയുടെ വാഹനം തടഞ്ഞതിനു കേസ്.

പരാതികളിൽ നടപടി സ്വീകരിച്ചിരുന്നെങ്കിൽ പല സംഭവങ്ങളും ഉണ്ടാകില്ലായിരുന്നു: ഹൈക്കോടതി.

സിഐ സുധീർ സ്ഥിരം പ്രശ്നക്കാരനെന്നു പരാതി. സംരക്ഷണമൊരുക്കിയത് ഉന്നത സിപിഎം നേതാക്കൾ. സിഐയുടെ സസ്പെൻഷൻ കോൺഗ്രസ് പോരാട്ടത്തിന്‍റെ വിജയം: കെ. സുധാകരൻ.

മാതൃഭൂമി, കൊച്ചി: ഇൻസ്‌പെക്ടർ സുധീറിനു സസ്‌പെൻഷൻ, സമരം അവസാനിപ്പിച്ചു കോൺഗ്രസ്. 50 മണിക്കൂർ സമരം; ഒടുവിൽ വിജയം, കോൺഗ്രസ് ക്യാമ്പിൽ ആവേശം. അംഗീകരിക്കപ്പെട്ടതു മോഫിയയുടെ ആവശ്യം. പോലീസിനു മാറ്റമുണ്ടകണം: കാനം. അവൾപോയത് അപമാനം താങ്ങാൻ കഴിയാത്തതിനാൽ: മോഫിയയുടെ അച്ഛൻ ദിൽഷാദ്. സർക്കാർ മോഫിയയുടെ കുടുംബത്തിനൊപ്പം: മന്ത്രി രാജീവ്. പോലീസിനെതിരേ സിപിഐ: “സമൂഹത്തിന്‍റെ ഉത്കണ്ഠ മാറ്റാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്”. വിമർശനം സർക്കാരിന് എതിരില്ല: കാനം.
നടപടിയുണ്ടായിരുന്നെങ്കിൽ പഴയത് ആവർത്തിക്കില്ലയിരുന്നു: ഹൈക്കോടതി.
മധു വധക്കേസ്: വിചാരണ ഇനിയും തുടങ്ങിയില്ല.

മോഡലുകളുടെ മരണം: സൈജു അറസ്റ്റിൽ. സൈജുവിന്‍റെ പേരിൽ ഗൗരവമുള്ള കുറ്റങ്ങൾ. സൈജുവിന്‍റെ കാര‍്യത്തിൽ മലക്കംമറിഞ്ഞ് പോലീസ്. പിന്തുടർന്ന ആഡംബരകാർ ഡ്രൈവർ അറസ്റ്റിൽ.

ടൈംസ് ഓഫ് ഇന്ത്യ, കൊച്ചി: മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. മന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് സസ്‌പെൻഷൻ പരസ്യമാക്കിയത്. ഉത്തരവിൽ വീഴ്ചകൾ വ‍്യക്തമാക്കുന്നു; അന്വേഷണം ആരംഭിച്ചു. പരാതികളിലെ നിഷ്‌ക്രിയത്വം പോലീസുകാരുടെ കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിച്ചു: ഹൈക്കോടതി.

സമീപകാല സംഭവങ്ങളിൽ സംസ്ഥാന പോലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം. ലേഖനത്തെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ.

ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കൂടുതൽ പേരെ പോലീസ് തിരിച്ചറിഞ്ഞു.

ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് അനുപമ. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്തുവിടണമെന്നും ആവശ‍്യം.

മോഡലുകളുടെ മരണം: കാറിനെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ അറസ്റ്റിൽ
വാളയാർ സഹോദരിമാരുടെ മരണം: പ്രതികളെ വെള്ളിയാഴ്ച മലമ്പുഴ ജില്ലാ ജയിലിൽ സിബിഐ ചോദ്യം ചെയ്തു.

ദി ഹിന്ദു, കൊച്ചി: നിയമവിദ്യാർഥിയുടെ മരണം: ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. തെറ്റ് ചെയ്യുന്ന പോലീസുകാർക്കെതിരേ നടപടിയെടുക്കണം: വ്യവസായ മന്ത്രി രാജീവ്.
കായലിൽനിന്ന് സിസിടിവി ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കാനുള്ള ശ്രമം പോലീസ് അവസാനിപ്പിച്ചു.

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, കൊച്ചി: ദൈവം നമ്മുടെ സംസ്ഥാനത്തെ സഹായിക്കട്ടെ, വർധിച്ചുവരുന്ന പോലീസ് പീഡന പരാതികളിൽ ഹൈക്കോടതി. മോഫിയയുടെ പിതാവിനോട് മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ എസ്എച്ച്ഒ സുധീറിനെ സസ്‌പെൻഡ് ചെയ്തു.

പോലീസിന്‍റെ അതിക്രമങ്ങൾക്കെതിരേ രൂക്ഷമായ ആക്രമണം നടത്തി സിപിഐ മുഖപത്രം. പോലീസ് ജാഗ്രത പാലിക്കണം: കാനം. സർക്കാരിന് പിന്തുണയുമായി സിപിഎം. പോലീസിനെ പരസ്യമായി വിമർശിച്ച് ദിവാകരൻ. ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്.
മോഡലുകളുടെ മരണം: അവരെ പിന്തുടർന്ന ഡ്രൈവർ സൈജുവിന്‍റെ സമീപനം ലൈംഗിക ഉദ്ദേശ്യത്തോടെയാണെന്ന് ഇരകൾക്ക് തോന്നിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഇത് അവരിൽ ഭയം സൃഷ്ടിച്ചിരിക്കണം. കാറിന്‍റെ ഡ്രൈവർ ഇത് സ്ഥിരീകരിക്കുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ. ഹാർഡ് ഡിസ്കിനായുള്ള തെരച്ചിൽ നിർത്തി.

ഡിസംബർ പത്തിന് അനുപമ പ്രതിഷേധം പുനരാരംഭിക്കും. കേരളത്തിലെ ക്രമസമാധാന നില ഓർമിപ്പിക്കുന്നത്, മുഹമ്മദ് നയിം കേസിന്‍റെ വിധിയിൽ ജസ്റ്റീസ് എ.എൻ. മുല്ലയുടെ പ്രസിദ്ധമായ അഭിപ്രായമാണ്. “ഇന്ത്യൻ പോലീസ് സേന എന്നറിയപ്പെടുന്ന സംഘടിത വിഭാഗത്തിന്‍റെ റിക്കാർഡിന് അടുത്തെവിടെയും എത്തുന്ന ഒരു നിയമ ലംഘക സംഘം പോലും രാജ്യത്തുടനീളം ഇല്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ചീഞ്ഞ ഏതാനും മത്സ്യങ്ങൾ കൂട്ടത്തിൽ ഉണ്ടെങ്കിൽ എല്ലാ മത്സ്യങ്ങളും നാറുന്നു, എന്നാൽ ചീഞ്ഞവയെ മാറ്റിവച്ച്, അത് നാറുന്നു എന്ന് പറയുന്നതല്ലേ നല്ലത്.’’കേരളത്തിലെ ക്രമസമാധാനനിലയുടെ തകർച്ചയിലും തെറ്റുചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുന്നതിലും ഈ സംസ്ഥാനത്തെ ഓരോ പൗരനും ആശങ്കയുണ്ട്.

744 പോലീസ് ഉദ്യോഗസ്ഥർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും അവരിൽ 18 പേരെ സർവീസിൽനിന്നു പിരിച്ചുവിട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സമ്മതിച്ചു. 691 ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചു. പോലീസിന്‍റെ നിഷ്‌ക്രിയത്വവും ക്രിമിനൽ അനാസ്ഥയും സംബന്ധിച്ച് ആഴ്ചതോറും ഉണ്ടാകുന്ന നിരവധി കേസുകളുടെ പശ്ചാത്തലത്തിൽ നിരവധി ഉദ്യോഗസ്ഥർ ക്രിമിനൽ കുറ്റാരോപണങ്ങൾ നേരിടുന്നു എന്നത് അസ്വസ്ഥതാജനകമായ വസ്തുതയാണ്.

ദൈവം സഹായിക്കട്ടെ

‘ദൈവം നമ്മുടെ സംസ്ഥാനത്തെ സഹായിക്കട്ടെ’ എന്ന പോലീസ് പീഡനത്തെക്കുറിച്ചുള്ള പരാതികൾ പെരുകുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം എല്ലാ കേരളീയരുടെയും ഏകകണ്ഠമായ വീക്ഷണമാണ്. ‘ഒരു പോലീസ് ഉദ്യോഗസ്ഥനെതിരേ സർക്കാർ വേഗത്തിലും കർശനമായും നടപടിയെടുക്കുകയാണെങ്കിൽ, ഒരാൾ മാത്രം മതി, മൊത്തം പോലീസിന്‍റെ മനോഭാവം മാറും’ എന്ന ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ വാക്കാലുള്ള നിരീക്ഷണത്തോട് ബഹുഭൂരിപക്ഷം കേരളീയരും യോജിക്കും. അതുവരെ, ആളുകളെ ചങ്ങലയിൽ ബന്ധിക്കുന്നതും കൊല്ലുന്നതും ആത്മഹത്യ ചെയ്യാൻ നിർബന്ധിക്കുന്നതും തുടരും.

തനിക്കെതിരേ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് പോലീസ് കംപ്ലയിന്‍റ് അഥോറിറ്റിയിലേക്ക് അയച്ച പരാതിയുടെ രസീത് ചോദിക്കാൻ ധൈര്യപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനിലെ കൈവരികളിൽ വിലങ്ങുവീണ കൊല്ലം തെന്മലയിലെ കെ. രാജീവിന്‍റെ ഹർജിയിലാണ് ഈ നിരീക്ഷണങ്ങൾ വന്നത്,

പോലീസ് സംഘം അന്വേഷിക്കുന്ന കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളുടെ പേര് തന്നെയായതിനാൽ രാത്രി വൈകി വീട്ടിൽനിന്ന് ഒരാളെ പിടിച്ചുകൊണ്ടുപോയതിന്‍റെ ദയനീയമായ മറ്റൊരു കേസുണ്ട്. പേര് ഒന്നായതുകൊണ്ടു മാത്രം അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് അപേക്ഷിച്ചതെല്ലാം ബധിരകർണങ്ങളിലാണു പതിച്ചത്. അദ്ദേഹത്തിന്‍റെ മൃതദേഹമാണ് പിന്നീട് കുടുംബാംഗങ്ങൾക്കു ലഭിച്ചത്, ആളുമാറിപ്പോയ ഒരു കേസ്.

വാളയാറിൽ രണ്ട് കൗമാരക്കാരായ പെൺകുട്ടികളുടെ ദൗർഭാഗ്യകരമായ മരണം ഇപ്പോൾ സിബിഐ അന്വേഷിക്കുകയാണ്. വർഷങ്ങൾക്കു ശേഷവും സംസ്ഥാന പോലീസിന്‍റെ കണ്ടെത്തലുകൾ അംഗീകരിക്കാൻ കഴിയാത്തവരാണ് യഥാർഥ പ്രതികളെ അറിയാവുന്ന പ്രദേശവാസികൾ. അവർ നൽകിയ വിവരങ്ങൾ അവഗണിക്കുകയായിരുന്നു.

വൈകുന്ന നടപടി

ഒരു പെൺകുട്ടിയെ ഭർത്താവ് മുറിയിലിട്ട് മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്ന സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസിന് ആഴ്ചകളോളം വേണ്ടിവന്നു. ഇത്തരം കേസുകളിൽ അധികവും നടപടി ഉണ്ടായതിന് മാധ്യമങ്ങൾക്കും പൊതുജന പ്രതിഷേധത്തിനും നന്ദി പറയണം. മുകളിൽ സൂചിപ്പിച്ച ഈ കേസുകൾ ഇപ്പോഴും സജീവമായതിനാൽ അവയുടെ വിശദാംശങ്ങൾ മലയാളികളുടെ ഓർമയിലുണ്ട്, അതിലൊക്കെ നടപടിയെടുക്കാൻ അധികാരികൾ എത്ര സമയമെടുത്തു എന്നതടക്കം.

ഭരണമുന്നണിയിലെ ഒരു പ്രമുഖ പാർട്ടിയിലെ ചിലർ പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകുന്നതായി ഒട്ടേറെ ആരോപണങ്ങളുണ്ട്. മാധ്യമങ്ങളും പൊതുജനങ്ങളും പ്രതിപക്ഷവും ഏറ്റെടുക്കുന്ന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതും നടപടിയെടുക്കുന്നതും. കേരളത്തിലെ ക്രമസമാധാന നില സാധാരണക്കാർക്ക് ഭയാനകമാണെന്ന് വിശേഷിപ്പിക്കുന്നത് ഒരു കുറവായിരിക്കാം.

ഏറ്റവും വിഷമിപ്പിക്കുന്നത് ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ച കുറ്റവാളികളെ ശിക്ഷിച്ചുകൊണ്ട് അധികാരികൾ തിരുത്തൽ നടപടികൾ സ്വീകരിക്കാത്തതാണ്. പോലീസ് സ്റ്റേഷൻ ഒരു പൊതു ഓഫീസാണ്, ഒരു ഭീകരകേന്ദ്രമല്ല. ഏതൊരു സ്ത്രീക്കും പുരുഷനും കുട്ടിക്കും എപ്പോൾ വേണമെങ്കിലും പോലീസ് സ്റ്റേഷനിൽ കയറാൻ സ്വാതന്ത്ര്യവും ആത്മവിശ്വാസവും തോന്നണം എന്നത് പോലീസ് അധികാരികൾ സുവിശേഷ സത്യമായി പിന്തുടരേണ്ട മറ്റൊരു നിരീക്ഷണമാണ്.

ഏറ്റവും മോശമായതും ഞെട്ടിക്കുന്നതുമായ കാര്യം, ജൂണിയറും സീനിയറും ആയ പോലീസ് ഓഫീസർമാരുടെ ഉപേക്ഷയും കമ്മീഷൻ പറ്റലും മോശപ്പെട്ടവരുമായുള്ള അവരുടെ ചങ്ങാത്തവുമാണ്. സംസ്ഥാനത്തെ രക്ഷിക്കണമെങ്കിൽ, രാപകൽ ഭേദമെന്യേ അവർ വിളിച്ചുപറയുന്ന ‘വികസനത്തിന്’ തികഞ്ഞ ക്രമസമാധാന സാഹചര്യവും നിയമപാലകരിലുള്ള വിശ്വാസവും വേണമെന്ന് അധികാരികളെ ഓർമിപ്പിക്കാനേ കഴിയൂ. നിയമവാഴ്ചയില്ലാത്ത ഒരു സംസ്ഥാനത്ത് ആരും തങ്ങളുടെ മൂലധനം നിക്ഷേപിക്കുകയില്ല.