+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേണ്ടത് പ്രഫഷണലിസം

നട്ടെല്ലാണ് സഹകരണ മേഖല 2 / ജയിംസ് വടക്കൻകാലഘട്ടത്തിനും വളർച്ചയ്ക്കുമനുസരിച്ച്
വേണ്ടത് പ്രഫഷണലിസം
നട്ടെല്ലാണ് സഹകരണ മേഖല -2 / ജയിംസ് വടക്കൻ

കാലഘട്ടത്തിനും വളർച്ചയ്ക്കുമനുസരിച്ച് സഹകരണ ബാങ്കുകളെ പുനഃസംഘടിപ്പിക്കുന്നതിൽ ഉണ്ടായത് ഗുരുതരമായ വീഴ്ചകളാണ്. ബാങ്കിംഗിന്‍റെ ബാലപാഠംപോലും അറിയാത്ത ബാങ്ക് ഡയറക്ടർമാരാണ് വായ്പ നൽകുന്നതിൽ തീരുമാനമെടുക്കുന്നത്. ബാങ്ക് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ പലപ്പോഴും കാഴ്ചക്കാർ മാത്രം. ആകെ വായ്പയുടെ 86 ശതമാനം കാർഷികേതര, വ്യക്തിഗത, ബിസിന‌സ് വായ്പകളായതിനാൽ അവ കർശന പരിശോധന നടത്തി ആവശ്യാധിഷ്ഠിത വായ്പയായാണ് നൽകുന്നതെന്നുറപ്പാക്കാൻ സ്വതന്ത്ര പ്രഫഷണൽ സംവിധാനം ഉണ്ടാകണം.

പ്രാഥമിക സഹകരണ സംഘങ്ങളിലെ മുൻകാല ബാങ്കിംഗ് പ്രവർത്തനത്തെ അടിസ്ഥാനമാക്കിയായിരിക്കണം സാധാരണഗതിയിൽ വായ്പ നൽകേണ്ടത്. കാർഷികവായ്പകളെ ഈ നിബന്ധനയിൽ നിന്നൊഴിവാക്കാം. മൂന്നു ലക്ഷം രൂപയ്ക്കു മുകളിലുള്ള കാർഷികേതര വായ്പകൾ വിവിധ സ്കീമുകളിൽപ്പെടുത്തി സംസ്ഥാനത്തൊട്ടാകെ ഏകീകൃത വായ്പ നൽകൽ മാനദണ്ഡവും സംവിധാനവും തയാറാക്കണം.

ജനങ്ങളുടെ നിക്ഷേപമാണ് സഹകരണ പ്രസ്ഥാനങ്ങളിലേത്. അത് വായ്പയായി നൽകുന്പോൾ പൂർണമായും സുരക്ഷിതമായിട്ടാണ് നൽകുന്നതെന്നുറപ്പാക്കണം. എടുക്കുന്ന വായ്പകൾ തിരിച്ചടയ്ക്കും എന്നുറപ്പാക്കാനാണ് വായ്പക്കാരനിൽനിന്നു സ്ഥലം ഈടായി വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന ഈടു വസ്തുവിലാണ് തകർന്നതും തകരുന്നതുമായ സഹകരണ പ്രസ്ഥാനങ്ങളിലെ 90 ശതമാനം തട്ടിപ്പും നടക്കുന്നത്.

ഫെയർവാല്യു അടിസ്ഥാനമാക്കണം

വാണിജ്യ ബാങ്കുകളിൽ വായ്പ എടുക്കുന്നതിനായി ഈടുവയ്ക്കുന്ന ഭൂമിയുടെ മൂല്യം നിശ്ചയിക്കുന്നത് അതിനു കഴിവുള്ള അംഗീകൃത വാല്യുവർമാർ ആണ്. അവർ നൽകുന്ന വാല്യുവേഷൻ സർട്ടിഫിക്കറ്റ് ബാങ്ക് അധികാരികൾ കർശന പരിശോധനയ്ക്കു വിധേയമാക്കും. അംഗീകൃത വാല്യുവർമാർ ഇടുന്ന തുകയുടെ 60 മുതൽ 75 ശതമാനംവരെയാണ് വായ്പ നൽകുന്നത്.

വർഷാവർഷം വാണിജ്യ ബാങ്കുകളിലെത്തുന്ന അവരുടെതന്നെ ഇൻസ്പെക്ടർമാർ വാല്യുവേഷൻ സർട്ടിഫിക്കറ്റുകൾ കർശന പരിശോധനയ്ക്കു വിധേയമാക്കും. അതുകൊണ്ടുതന്നെ വായ്പാ തിരിച്ചടവിൽ പ്രശ്നമുണ്ടായാൽ ഈടായിവച്ച വസ്തു വിറ്റ് ബാങ്കിന് കിട്ടാനുള്ള തുക ഈടാക്കാം. വാണിജ്യ ബാങ്കുകളിലെ ശതകോടികളുടെ വൻവ്യവസായികളുടെ വായ്പാതട്ടിപ്പിനെ ചൂണ്ടിക്കാട്ടി സഹകരണ ബാങ്കുകളിലെ തട്ടിപ്പിനെ താരതമ്യം ചെയ്യരുത്.

സഹകരണ ബാങ്കുകളിലെ ഈടുവസ്തുക്കളുടെ വില നിശ്ചയിക്കുന്നത് നിശ്ചിത യോഗ്യതകളൊന്നുമില്ലാതെ മെമ്പർമാർ തെരഞ്ഞെടുക്കുന്ന ബാങ്കിന്‍റെ ഡയറക്ടർ ബോർഡ് അംഗങ്ങളാണ്. രജിസ്ട്രേഷൻ വകുപ്പ് കാലാകാലങ്ങളിൽ വസ്തുക്കൾ ആധാരം ചെയ്യാനായി നിശ്ചയിക്കുന്ന ഫെയർവാല്യു എങ്കിലും അടിസ്ഥാനമാക്കിയായിരിക്കണം ഈടുവസ്തുക്കളുടെ മൂല്യം നിശ്ചയിക്കേണ്ടതെങ്കിൽ അതൊന്നും അറിയില്ലാത്ത ബാങ്ക് ഡയറക്ടർമാർ ‘വായ്പക്കാരൻ ആഗ്രഹിക്കുന്ന’ തുകയാണ് ജാമ്യവസ്തുവിന്‍റെ വിലയായി നിശ്ചയിക്കുന്നത്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെയാണ് ഇതു പ്രതികൂലമായി ബാധിക്കുന്നത്.

സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ ആദ്യം ചെയ്യേണ്ടത് ഒരു മാസത്തിനുള്ളിൽ 10 ലക്ഷം രൂപയ്ക്കു മുകളിൽ വായ്പതുക നിലനിൽക്കുന്ന എല്ലാ വായ്പകളിലെയും ഈടുവസ്തുക്കളുടെ വാല്യുവേഷൻ സഹകരണ മേഖലയ്ക്ക് പുറത്തുള്ള അംഗീകൃത വാല്യുവർമാരെക്കൊണ്ട് നടത്തിക്കലാണ്. പിന്നീടുള്ള മാസം മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലുള്ളവ വാല്യു ചെയ്യണം. ഇതിന്‍റെ ചെലവ് വായ്പ എടുത്തവർതന്നെ വഹിക്കണം. ഇങ്ങനെ നടത്തുന്ന വാല്യുവേഷനും ബാങ്ക് ഡയറക്ടർമാർ നടത്തിയ വാല്യുവേഷനും തമ്മിൽ 30 ശതമാനത്തിൽ കൂടുതൽ അന്തരമുണ്ടെങ്കിൽ തെറ്റായ വാല്യുവേഷൻ നടത്തിയ ബാങ്ക് ഡയറക്ടർമാരെ ബോർഡിൽനിന്നുതന്നെ നീക്കുകയും അങ്ങനെ വ്യത്യാസം വരുന്ന തുകയ്ക്ക് സമാനമായ ആസ്തികൾ ഈടായി ഉറപ്പാക്കുകയും വേണം.

അർബൻ ബാങ്കിനെ മാതൃകയാക്കാം

കേരളത്തിൽത്തന്നെ റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അർബൻ സഹകരണ ബാങ്കുകളുടെ ഇരട്ട നിയന്ത്രണവും കർശന ഓഡിറ്റിംഗും ഡയറക്ടർമാരിൽ നിശ്ചിത ശതമാനം ബാങ്കിംഗ് അറിവുള്ളവരെ നിയമിക്കുന്നതും ഡയറക്ടർബോർഡിന് മുകളിൽ ഒരു മാനേജ്മെന്‍റ് കമ്മിറ്റിയെ നിയമിക്കുന്നതും സഹകരണ ബാങ്കുകളും നടപ്പാക്കാവുന്നതാണ്.

അർബൻ ബാങ്കുകളിലേതുപോലെ അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ക്രെഡിറ്റ് ഗാരന്‍റി കോർപറേഷൻ നൽകുന്ന നിക്ഷേപ ഗാരന്‍റി ഉറപ്പാക്കുന്ന സംവിധാനത്തിലേക്കു മാറ്റണം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏഴു കോടി നിക്ഷേപത്തിനും മുകളിലുള്ള ക്ലാസ് മൂന്നു വരെയുള്ള സഹകരണ ബാങ്കുകളിൽ ഇത്തരം നിർദേശങ്ങൾ നടപ്പിലാക്കാൻ തീരുമാനിക്കണം.

സംസ്ഥാന സർക്കാർ 10,000 കോടി രൂപയുടെ ഒരു പ്രാഥമിക കാർഷിക വായ്പ സംഘ നിക്ഷേപ തിരിച്ചുനൽകൽ റിവോൾവിംഗ് ഫണ്ട് അടിയന്തരമായി രൂപീകരിക്കണം. നിക്ഷേപം തിരിച്ചുകൊടുക്കാൻ പണമില്ലാത്ത സഹകരണ ബാങ്കുകൾക്ക് ഈ റിവോൾവിംഗ് ഫണ്ടിൽനിന്നു പണം കൊടുക്കുകയും അത് തിരിച്ചടയ്ക്കാനുള്ള ബാധ്യത എന്നു മുതലാണോ അത്തരം ബാങ്കുകൾ പ്രതിസന്ധിയിലായത് ആ കാലഘട്ടം തുടങ്ങി ബാങ്ക് ഭരണസമിതികളിൽ അംഗങ്ങളായവരിൽനിന്നു റവന്യു റിക്കവറി മാർഗത്തിലൂടെ പിരിച്ചെടുക്കുകയും വേണം. ഈ റിവോൾവിംഗ് ഫണ്ടിൽനിന്നു പണം ആവശ്യപ്പെടുന്ന സംഘങ്ങളുടെ നിലവിലെ ആസ്തിയും ബാധ്യതയും ചാർട്ടേഡ് അക്കൗണ്ടന്‍റിനെക്കൊണ്ട് പരിശോധിപ്പിച്ച് ഭരണസമിതി അംഗങ്ങളുടെയും അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പക്കൽനിന്ന് ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കണം.

ഓഡിറ്റ് പ്രഹസനമാകരുത്

വളരെ വിശാലമായ ഓഡിറ്റ് സംവിധാനമുണ്ടായിട്ടും എല്ലാ വർഷവും ബാങ്കുകളിൽ ഓഡിറ്റ് നടത്തിയിട്ടും വായ്പാ തട്ടിപ്പുകൾ പുറത്തുവരുന്നില്ലെങ്കിൽ ഓഡിറ്റിംഗിലും ഓഡിറ്റിംഗിനു നിയോഗിക്കുന്നവരിലും കാര്യമായ പ്രശ്നമുണ്ട്.

60 കോടിയിലധികം നിക്ഷേപങ്ങളുള്ള ക്ലാസ് വണ്‍ സൂപ്പർഗ്രേഡ് സഹകരണ ബാങ്കുകളിൽ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ വാർഷിക ഓഡിറ്റ് നിർബന്ധമായും നടത്തണം. ക്ലാസ് വണ്‍ സൂപ്പർ ഗ്രേഡ് ബാങ്കുകളെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഓഡിറ്റിംഗിന്‍റെ അടിസ്ഥാനത്തിൽ ‘സുരക്ഷിതം’, ‘ഭാഗിക സുരക്ഷിതം’, ‘സുരക്ഷിതമല്ല’ എന്നീ റാങ്കിംഗ് നൽകുകയും അതു പൊതുജനങ്ങളുടെ അറിവിലേക്കായി നെയിം ബോർഡിലടക്കം പ്രദർശിപ്പിക്കുകയും വേണം.

86 ശതമാനം വായ്പകൾ കാർഷികേതര വാണിജ്യ ആവശ്യങ്ങൾക്കായി നൽകിയിരിക്കുന്നതിനാൽ കാർഷിക പ്രതിസന്ധിയല്ല വായ്പ കുടിശികയ്ക്കു കാരണമെന്നു വ‍്യക്തമാണ്. അതുകൊണ്ടുതന്നെ അത്തരം വാണിജ്യവായ്പകൾക്ക് എന്തെങ്കിലും ആനുകൂല്യം കൊടുക്കണമെങ്കിൽ സർക്കാർ ആ പണം മുൻകൂറായി സംഘങ്ങളെ ഏൽപ്പിക്കണം.

സഹകരണ ബാങ്ക് വായ്പകളിലെ കാർഷികേതര വായ്പകളിലൊക്കെ റിസർവ് ബാങ്കിന്‍റെ നിർദേശാനുസരണം വാണിജ്യ ബാങ്കുകളിൽ 2000 മുതൽ നടപ്പിലാക്കിയ പ്രൂഡൻഷ്യൽ നോം ഫോർ അസറ്റ് ക്ലാസിഫിക്കേഷൻ അടിയന്തരമായി നടപ്പിലാക്കണം. കാർഷികേതര വായ്പകളിൽ മാസാമാസം ഈടാക്കുന്ന പലിശ 90 ദിവസത്തിനുള്ളിൽ അടയ്ക്കാത്തപക്ഷം അത്തരം വായ്പകളൊക്കെ നിഷ്ക്രിയ ആസ്തികളായി കണക്കാക്കി പിന്നീട് അത്തരം വായ്പകളിൽ പലിശ ഈടാക്കരുത്.

അങ്ങനെ ചെയ്താൽ ലാഭകരമായ ബാങ്കുകളേത്, നഷ്ടത്തിൽ പ്രവർത്തിക്കുന്നവയേത് എന്ന് കൃത്യമായി വിലയിരുത്താനാകും. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ സുരക്ഷിതമായി നിലനിർത്താൻ ഈ കർശന നിയന്ത്രണം ആവശ്യമാണ്.

(അവസാനിച്ചു)