പി.സി. സിറിയക്
തമിഴ്നാട്ടിൽ വളരെക്കാലമായി ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന അണ്ണാ ഡിഎംകെ, ഈ സഖ്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് ബിജെപി നേതാവ്, ചെറുപ്പക്കാരനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അണ്ണാമലൈയും അണ്ണാ ഡിഎംകെ നേതാവ് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പരസ്പരം ചെളി വാരിയെറിയുന്നു! കഴിഞ്ഞ രണ്ടു കൊല്ലക്കാലത്ത് തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയോടൊത്ത് ശക്തമായ പ്രചാരണമായിരുന്നു ഭരണകക്ഷിയായ ഡിഎംകെയ്ക്ക് എതിരായി ബിജെപിയും അണ്ണാമലൈയും നടത്തിയത്.
ഒരു വടക്കേ ഇന്ത്യൻ പാർട്ടി, ഹിന്ദി അടിച്ചേൽപ്പിക്കുന്നവരുടെ പാർട്ടി തുടങ്ങിയവയായിരുന്നു ബിജെപിയെപ്പറ്റി പറയുന്പോൾ തമിഴ് ജനതയുടെ മനസിൽ ഉദിച്ചിരുന്നത്. ഈ പ്രതിച്ഛായ മാറ്റിയെടുക്കാൻ ‘ശൂലം’യാത്രകളും രഥയാത്രകളും ഈയിടെ ‘എൻ നാട്ട്, എൻ മണ്ണ്’ എന്ന മുദ്രാവാക്യവുമായി ഒരു പദയാത്രയും മറ്റും അണ്ണാ ഡിഎംകെയുടെ പിന്തുണയോടെ നടത്തിയ സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈ, ഇപ്പോഴിതാ പെട്ടെന്ന് ഇ.വി. രാമസ്വാമി പെരിയോരെയും ഡിഎംകെയും അണ്ണാ ഡിഎംകെയും ഒരു പോലെ ആരാധിക്കുന്ന അണ്ണാദുരൈയെയും അണ്ണാ ഡിഎംകെയുടെ സർവസ്വവുമായ ജയലളിതയെയുമെല്ലാം കടുത്ത വാക്കുകളുപയോഗിച്ച് വിമർശിക്കുന്നു. അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസാമിയും ഉരുളയ്ക്കുപ്പേരി പോലെ മൂർച്ചയേറിയ വാക്കുകളിൽ ആക്രമിക്കുന്നു.
തുടർന്ന് അണ്ണാ ഡിഎംകെ വർഷങ്ങളായി ബിജെപിയുമായി നിലനിർത്തിയിരുന്ന മുന്നണിബന്ധം അവസാനിപ്പിച്ചിരിക്കുന്നതായി ഔദ്യോഗികമായി അറിയിക്കുന്നു. ‘തമിഴ്നാട്ടിൽ ബിജെപി മുന്നണിയിൽ തകർച്ച, അണ്ണാ ഡിഎംകെ വാക്കൗട്ട്’എന്ന വാർത്തയ്ക്ക് വലിയ പ്രചാരം അവർ നൽകുന്നു. ഇതോടെ, തമിഴ്നാട്ടിൽ വേരുകളുണ്ടാക്കാൻ ശ്രമിച്ച്, കഠിനപ്രയത്നം ചെയ്ത ബിജെപി, യു-ടേൺ എടുക്കുകയാണ്. ഇനി ഡിഎംകെയ്ക്ക് 40 ലോക്സഭാ സീറ്റുകളും തൂത്തുവാരുവാൻ വഴി തെളിയുന്നു. എന്നിങ്ങനെ രാഷ്ട്രീയ നിരീക്ഷകർ കമന്റ് പാസാക്കുന്നു!
തിരക്കഥ ഡൽഹിയിൽ
പക്ഷേ, ഇതൊന്നുമല്ല, തമിഴ്നാട്ടിലെ യഥാർഥ രാഷ്ട്രീയ സാഹചര്യം. അവിടെ ബിജെപിക്ക് വേരു പിടിക്കാനുള്ള സാഹചര്യമില്ല. ബിജെപിയുടെ ഹിന്ദുത്വ നിലപാടുകൾ മുസ്ലിം-ക്രിസ്ത്യൻ സമൂഹങ്ങളെ അകറ്റുന്നു. ഈ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് മുഴുവൻ ബിജെപിക്കെതിരായി നിൽക്കുന്ന വിജയസാധ്യതയുള്ള പാർട്ടി എന്നു മനസിലാക്കി അവർ തന്ത്രപരമായി ഡിഎംകെ മുന്നണി സ്ഥാനാർഥികൾക്കു നൽകുന്നു.
ഈ ന്യൂനപക്ഷ വോട്ടുകളുടെ കുത്തക ഡിഎംകെയ്ക്ക് നൽകാതിരിക്കാൻ എന്താണ് മാർഗം? അതിന് അണ്ണാ ഡിഎംകെ, ബിജെപിയെ തള്ളിപ്പറയണം. ബിജെപി സഖ്യം ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് പ്രചരിപ്പിച്ചാൽ കുറെ ന്യൂനപക്ഷ വോട്ടുകൾ അണ്ണാ ഡിഎംകെയ്ക്കും ലഭിക്കും എന്നു കരുതിയാണ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രഖ്യാപനം. ഈ പ്രഖ്യാപനം ആത്മാർഥമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ ബിജെപി ബന്ധമില്ലാത്ത അണ്ണാ ഡിഎംകെയ്ക്ക് ഡിഎംകെയുടെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ കഴിയും. അങ്ങനെ വരുന്പോൾ അവർക്ക് സ്വന്തം നിലയിൽ 8-10 ലോക്സഭാ സീറ്റുകൾ ലഭിക്കാം.
അതുപോലെ ബിജെപി ബന്ധമില്ലാത്ത അണ്ണാ ഡിഎംകെയ്ക്ക് ഒരുപക്ഷേ, ഡിഎംകെ സഖ്യത്തിലുള്ള ചില ചെറു പാർട്ടികളെ കൂടുതൽ സീറ്റ് നൽകി സ്വന്തം മുന്നണിയിലേക്ക് ആകർഷിക്കാനും കഴിയും. കൂടാതെ, ഡിഎംകെ മുന്നണിയിലെ പ്രധാന അംഗങ്ങളായ സിപിഎമ്മിനും സിപിഐക്കും കൂടുതൽ സീറ്റുകൾ വാഗ്ദാനം ചെയ്യാൻ കഴിയും. അവരെ അടർത്തിയെടുക്കാൻ കഴിയുന്നില്ലെങ്കിലും ഡിഎംകെയോട് കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് സമ്മർദം ചെലുത്തനാങ്കിലും കമ്യൂണിസ്റ്റ് പാർട്ടികൾ രണ്ടും ശ്രമിച്ചേക്കാം. ഇത് ഡിഎംകെയെ ബലഹീനമാക്കും.
മൂന്ന് കൊല്ലമായി ഭരണത്തിലിരിക്കുന്ന ഡിഎംകെയ്ക്ക് എതിരായി ഉണ്ടാകാനിടയുള്ള ഭരണവിരുദ്ധ വികാരത്തെയും ഉപയോഗപ്പെടുത്താം. ഇങ്ങനെ തന്ത്രപരമായ കുറെ നീക്കങ്ങൾ നടത്തിയാൽ അണ്ണാ ഡിഎംകെയ്ക്ക് ഒരുപക്ഷേ 10-12 സീറ്റുവരെ നേടാൻ കഴിഞ്ഞേക്കും. അവസാനം തെരഞ്ഞെടുപ്പിനു ശേഷം ഡിഎംകെ വിരുദ്ധരെന്ന നിലയിൽ അണ്ണാ ഡിഎംകെ പാർട്ടി ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കും.
മുന്നണിയുടെ ഭാഗമായി നാലോ അഞ്ചോ സീറ്റുകളിൽ ഒതുങ്ങുന്നതിന് പകരം ബിജെപിക്ക് ഇനി 40 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി മത്സരിക്കാം. എല്ലായിടത്തും വൻ പരാജയം ഏറ്റുവാങ്ങേണ്ടിവന്നാലും സംസ്ഥാനമൊട്ടാകെ മൊത്തമായി ലഭിക്കുന്ന വോട്ടുകളുടെ എണ്ണം, മുൻപു നാലഞ്ച് സീറ്റിൽ കിട്ടിയതിനേക്കാൾ കൂടുതലായിരിക്കും.
അപ്പോൾ തങ്ങളുടെ വോട്ടു ശതമാനം ഉയർന്നുവെന്ന് അവകാശപ്പെടാനും അവർക്കു കഴിഞ്ഞേക്കും. അണ്ണാ ഡിഎംകെ, ബിജെപി എന്ന രണ്ടു പാർട്ടികൾക്കും നേട്ടം ഉണ്ടാക്കാൻ കഴികയും ചെയ്യും. ചുരക്കത്തിൽ, അണ്ണാ ഡിഎംകെ-ബിജെപി വേർപാട് ഒരു തന്ത്രത്തിന്റെ ഭാഗമാണ്. ഈ നാടകത്തിന്റെ തിരക്കഥ തയാറാക്കിയത് ഡൽഹിയിൽ.
ഇവരുടെ വേർപാട് വെറും നാടകമാണെന്നും ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ ഈ തന്ത്രത്തെ പരാജയപ്പെടുത്തി തമിഴ്നാട്ടിൽ വൻ വിജയം നേടാൻ ഡിഎംകെയ്ക്കു കഴിഞ്ഞേക്കാം.
തമിഴ്നാട്ടിൽ വളരെക്കാലമായി ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന അണ്ണാ ഡിഎംകെ, ഈ സഖ്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് ബിജെപി നേതാവ്, ചെറുപ്പക്കാരനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അണ്ണാമലൈയും അണ്ണാ ഡിഎംകെ നേതാവ് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പരസ്പരം ചെളി വാരിയെറിയുന്നു! കഴിഞ്ഞ രണ്ടു കൊല്ലക്കാലത്ത് തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയോടൊത്ത് ശക്തമായ പ്രചാരണമായിരുന്നു ഭരണകക്ഷിയായ ഡിഎംകെയ്ക്ക് എതിരായി ബിജെപിയും അണ്ണാമലൈയും നടത്തിയത്.
ഒരു വടക്കേ ഇന്ത്യൻ പാർട്ടി, ഹിന്ദി അടിച്ചേൽപ്പിക്കുന്നവരുടെ പാർട്ടി തുടങ്ങിയവയായിരുന്നു ബിജെപിയെപ്പറ്റി പറയുന്പോൾ തമിഴ് ജനതയുടെ മനസിൽ ഉദിച്ചിരുന്നത്. ഈ പ്രതിച്ഛായ മാറ്റിയെടുക്കാൻ ‘ശൂലം’യാത്രകളും രഥയാത്രകളും ഈയിടെ ‘എൻ നാട്ട്, എൻ മണ്ണ്’ എന്ന മുദ്രാവാക്യവുമായി ഒരു പദയാത്രയും മറ്റും അണ്ണാ ഡിഎംകെയുടെ പിന്തുണയോടെ നടത്തിയ സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈ, ഇപ്പോഴിതാ പെട്ടെന്ന് ഇ.വി. രാമസ്വാമി പെരിയോരെയും ഡിഎംകെയും അണ്ണാ ഡിഎംകെയും ഒരു പോലെ ആരാധിക്കുന്ന അണ്ണാദുരൈയെയും അണ്ണാ ഡിഎംകെയുടെ സർവസ്വവുമായ ജയലളിതയെയുമെല്ലാം കടുത്ത വാക്കുകളുപയോഗിച്ച് വിമർശിക്കുന്നു. അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസാമിയും ഉരുളയ്ക്കുപ്പേരി പോലെ മൂർച്ചയേറിയ വാക്കുകളിൽ ആക്രമിക്കുന്നു.
തുടർന്ന് അണ്ണാ ഡിഎംകെ വർഷങ്ങളായി ബിജെപിയുമായി നിലനിർത്തിയിരുന്ന മുന്നണിബന്ധം അവസാനിപ്പിച്ചിരിക്കുന്നതായി ഔദ്യോഗികമായി അറിയിക്കുന്നു. ‘തമിഴ്നാട്ടിൽ ബിജെപി മുന്നണിയിൽ തകർച്ച, അണ്ണാ ഡിഎംകെ വാക്കൗട്ട്’എന്ന വാർത്തയ്ക്ക് വലിയ പ്രചാരം അവർ നൽകുന്നു. ഇതോടെ, തമിഴ്നാട്ടിൽ വേരുകളുണ്ടാക്കാൻ ശ്രമിച്ച്, കഠിനപ്രയത്നം ചെയ്ത ബിജെപി, യു-ടേൺ എടുക്കുകയാണ്. ഇനി ഡിഎംകെയ്ക്ക് 40 ലോക്സഭാ സീറ്റുകളും തൂത്തുവാരുവാൻ വഴി തെളിയുന്നു. എന്നിങ്ങനെ രാഷ്ട്രീയ നിരീക്ഷകർ കമന്റ് പാസാക്കുന്നു!
തിരക്കഥ ഡൽഹിയിൽ
പക്ഷേ, ഇതൊന്നുമല്ല, തമിഴ്നാട്ടിലെ യഥാർഥ രാഷ്ട്രീയ സാഹചര്യം. അവിടെ ബിജെപിക്ക് വേരു പിടിക്കാനുള്ള സാഹചര്യമില്ല. ബിജെപിയുടെ ഹിന്ദുത്വ നിലപാടുകൾ മുസ്ലിം-ക്രിസ്ത്യൻ സമൂഹങ്ങളെ അകറ്റുന്നു. ഈ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് മുഴുവൻ ബിജെപിക്കെതിരായി നിൽക്കുന്ന വിജയസാധ്യതയുള്ള പാർട്ടി എന്നു മനസിലാക്കി അവർ തന്ത്രപരമായി ഡിഎംകെ മുന്നണി സ്ഥാനാർഥികൾക്കു നൽകുന്നു.
ഈ ന്യൂനപക്ഷ വോട്ടുകളുടെ കുത്തക ഡിഎംകെയ്ക്ക് നൽകാതിരിക്കാൻ എന്താണ് മാർഗം? അതിന് അണ്ണാ ഡിഎംകെ, ബിജെപിയെ തള്ളിപ്പറയണം. ബിജെപി സഖ്യം ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് പ്രചരിപ്പിച്ചാൽ കുറെ ന്യൂനപക്ഷ വോട്ടുകൾ അണ്ണാ ഡിഎംകെയ്ക്കും ലഭിക്കും എന്നു കരുതിയാണ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രഖ്യാപനം. ഈ പ്രഖ്യാപനം ആത്മാർഥമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ ബിജെപി ബന്ധമില്ലാത്ത അണ്ണാ ഡിഎംകെയ്ക്ക് ഡിഎംകെയുടെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ കഴിയും. അങ്ങനെ വരുന്പോൾ അവർക്ക് സ്വന്തം നിലയിൽ 8-10 ലോക്സഭാ സീറ്റുകൾ ലഭിക്കാം.
അതുപോലെ ബിജെപി ബന്ധമില്ലാത്ത അണ്ണാ ഡിഎംകെയ്ക്ക് ഒരുപക്ഷേ, ഡിഎംകെ സഖ്യത്തിലുള്ള ചില ചെറു പാർട്ടികളെ കൂടുതൽ സീറ്റ് നൽകി സ്വന്തം മുന്നണിയിലേക്ക് ആകർഷിക്കാനും കഴിയും. കൂടാതെ, ഡിഎംകെ മുന്നണിയിലെ പ്രധാന അംഗങ്ങളായ സിപിഎമ്മിനും സിപിഐക്കും കൂടുതൽ സീറ്റുകൾ വാഗ്ദാനം ചെയ്യാൻ കഴിയും. അവരെ അടർത്തിയെടുക്കാൻ കഴിയുന്നില്ലെങ്കിലും ഡിഎംകെയോട് കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് സമ്മർദം ചെലുത്തനാങ്കിലും കമ്യൂണിസ്റ്റ് പാർട്ടികൾ രണ്ടും ശ്രമിച്ചേക്കാം. ഇത് ഡിഎംകെയെ ബലഹീനമാക്കും.
മൂന്ന് കൊല്ലമായി ഭരണത്തിലിരിക്കുന്ന ഡിഎംകെയ്ക്ക് എതിരായി ഉണ്ടാകാനിടയുള്ള ഭരണവിരുദ്ധ വികാരത്തെയും ഉപയോഗപ്പെടുത്താം. ഇങ്ങനെ തന്ത്രപരമായ കുറെ നീക്കങ്ങൾ നടത്തിയാൽ അണ്ണാ ഡിഎംകെയ്ക്ക് ഒരുപക്ഷേ 10-12 സീറ്റുവരെ നേടാൻ കഴിഞ്ഞേക്കും. അവസാനം തെരഞ്ഞെടുപ്പിനു ശേഷം ഡിഎംകെ വിരുദ്ധരെന്ന നിലയിൽ അണ്ണാ ഡിഎംകെ പാർട്ടി ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കും.
മുന്നണിയുടെ ഭാഗമായി നാലോ അഞ്ചോ സീറ്റുകളിൽ ഒതുങ്ങുന്നതിന് പകരം ബിജെപിക്ക് ഇനി 40 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി മത്സരിക്കാം. എല്ലായിടത്തും വൻ പരാജയം ഏറ്റുവാങ്ങേണ്ടിവന്നാലും സംസ്ഥാനമൊട്ടാകെ മൊത്തമായി ലഭിക്കുന്ന വോട്ടുകളുടെ എണ്ണം, മുൻപു നാലഞ്ച് സീറ്റിൽ കിട്ടിയതിനേക്കാൾ കൂടുതലായിരിക്കും.
അപ്പോൾ തങ്ങളുടെ വോട്ടു ശതമാനം ഉയർന്നുവെന്ന് അവകാശപ്പെടാനും അവർക്കു കഴിഞ്ഞേക്കും. അണ്ണാ ഡിഎംകെ, ബിജെപി എന്ന രണ്ടു പാർട്ടികൾക്കും നേട്ടം ഉണ്ടാക്കാൻ കഴികയും ചെയ്യും. ചുരക്കത്തിൽ, അണ്ണാ ഡിഎംകെ-ബിജെപി വേർപാട് ഒരു തന്ത്രത്തിന്റെ ഭാഗമാണ്. ഈ നാടകത്തിന്റെ തിരക്കഥ തയാറാക്കിയത് ഡൽഹിയിൽ.
ഇവരുടെ വേർപാട് വെറും നാടകമാണെന്നും ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ ഈ തന്ത്രത്തെ പരാജയപ്പെടുത്തി തമിഴ്നാട്ടിൽ വൻ വിജയം നേടാൻ ഡിഎംകെയ്ക്കു കഴിഞ്ഞേക്കാം.