+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിപിഎം വീണ്ടും ജലീൽ കുരുക്കിൽ

അനന്തപുരി /ദ്വിജന്‍കൃത്യമായ ലക്ഷ്യങ്ങളോടെ ഇടതുമുന്നണിയിൽ കടന്ന മുസ്‌ലിം സമുദായനേതാവാണ് കെ.ടി. ജലീൽ എന്നു വിശ്വസിക്കാൻ കാര
സിപിഎം വീണ്ടും ജലീൽ കുരുക്കിൽ
അനന്തപുരി /ദ്വിജന്‍

കൃത്യമായ ലക്ഷ്യങ്ങളോടെ ഇടതുമുന്നണിയിൽ കടന്ന മുസ്‌ലിം സമുദായനേതാവാണ് കെ.ടി. ജലീൽ എന്നു വിശ്വസിക്കാൻ കാരണങ്ങൾ വർധിക്കുകയാണ്. സാമുദായിക താത്പര്യങ്ങളുടെ സംരക്ഷണമാണ് ഇടതുമുന്നണിയെക്കാൾ അദ്ദേഹത്തിനു വിലപ്പെട്ടതെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെടുന്നു.

കേരളത്തിലെ ഇടതു നേതാക്കളെ ഓരോരുത്തരെയായി ഇഡി പൊക്കിക്കൊണ്ടു പോകുന്ന കേരളത്തിലെ സഹകരണ തട്ടിപ്പിലേക്ക് ഇഡിയെ ക്ഷണിച്ചുകൊണ്ടുവന്നത് ജലീലായിരുന്നു. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയോടുള്ള വിദ്വേഷത്തിന്‍റെ മറപിടിച്ചാണ് കുഞ്ഞാലിക്കുട്ടി സഹകരണസംഘം വഴി വെളുപ്പിച്ച കള്ളപ്പണത്തിന്‍റെ കണക്കുമായി അദ്ദേഹം ഇഡിയെ സമീപിച്ചത്.

പിണറായി കണ്ണുരുട്ടി ജലീലിനെ ഒതുക്കിയെങ്കിലും വെടിമരുന്നുശാലയ്ക്കു തീ കൊളുത്തിക്കഴിഞ്ഞിരുന്നു. ഇപ്പോൾ ലീഗ് നേതാക്കളല്ല, സിപിഎം സഖാക്കളാണ് ഓരോരുത്തരായി ഇഡിയുടെ കെണിയിലാകുന്നത്. ജനാധിപത്യമുന്നണിയിലെ ലീഗ് ആധിപത്യത്തിൽ അമർഷം പൂണ്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ന്യൂനപക്ഷങ്ങളെ പിണറായി സർക്കാരിനും ഇടതുമുന്നണിക്കും എതിരാക്കിയതും ഒന്നാം പിണറായി സർക്കാരിലെ ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന ജലീലിന്‍റെ പ്രവർത്തനങ്ങളാണ്. അവസാനം ലീഗുകാരുടെ തന്നെ പരാതിയിൽ സ്വജനപക്ഷപാതം കാണിച്ചതിന് അദ്ദേഹത്തിനു മന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടു. അതിന്‍റെ പേരിൽ തനിക്കെതിരേ വിധി പറഞ്ഞ ലോകായുക്തയെ വരെ നിന്ദിച്ചുകൊണ്ട് കോടതികളോടുള്ള സമീപനത്തിനും അദ്ദേഹം മാതൃക കാട്ടി.

ഒക്‌ടോബർ ഒന്നിന് തലസ്ഥാനത്തു നടന്ന നിരീശ്വരവാദികളുടെ സമ്മേളനത്തിൽ പ്രസംഗകനായെത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ പാർട്ടിയെക്കുറിച്ചും മതത്തെക്കുറിച്ചും ഏതു പാർട്ടി സഖാവും നടത്തുന്ന അവകാശവാദങ്ങൾ ഉന്നയിച്ചത് ഇടതുമുന്നണി കെട്ടിപ്പൊക്കിക്കൊണ്ടുവന്ന മുസ്‌ലിം പ്രീണന സമീപനങ്ങളെ ആകെ ചോർത്തിക്കളയുന്നതിന് പര്യാപ്തമായ വിവാദമാക്കുവാൻ ജലീലിനായി. ഇരുന്പുണ്ട വിഴുങ്ങിയതിനു ചുക്കുവെള്ളം കുടിക്കുന്നതുപോലായി പാർട്ടിയുടെ പരിഹാരക്രിയകൾ എന്നാണു റിപ്പോർട്ടുകൾ.

വാവിട്ട വാക്കുകളിലൂടെ പാർട്ടിക്കു തലവേദനയുണ്ടാക്കുന്നതിൽ കുപ്രസിദ്ധനാണ് കെ. അനിൽകുമാർ. എന്നാൽ, ഒക്‌ടോബർ ഒന്നിന് തലസ്ഥാനത്തു നടന്ന നിരീശ്വരവാദി സമ്മേളനത്തിൽ അദ്ദേഹം സിപിഎമ്മിനെക്കുറിച്ചു നടത്തിയ അവകാശവാദങ്ങൾ ആരും നടത്തുന്നവയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനംമൂലം സമൂഹത്തിന്‍റെ ചിന്തയിലും കാഴ്ചപ്പാടിലും വലിയ മാറ്റമുണ്ടായെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിനു സാക്ഷ്യമാണ് തങ്ങൾക്കു തട്ടം വേണ്ടെന്നു പറഞ്ഞ് സ്വയം ഹിജാബ് ഉപേക്ഷിക്കുന്ന മലപ്പുറം ജില്ലയിലെ മുസ്‌ലിം പെണ്‍കുട്ടികൾ എന്നും അനിൽ കുമാർ അവകാശപ്പെട്ടു. ഇതിലെന്താണു ഹിജാബ് വിവാദം. പക്ഷേ ജലീൽ അതിൽ ഹിജാബ് വിവാദമുണ്ടാക്കി.

ജലീൽ ഉണ്ടാക്കിയ വിവാദം

തട്ടം ഇടണമെന്ന വാദക്കാരായ മുസ്‌ലിംകളുടെ വക്താവായി സോഷ്യൽ മീഡിയയിൽ എത്തിയ ജലീൽ എഴുതി. തട്ടം ഇടാത്തത് പുരോഗമനത്തിന്‍റെ അടയാളമായി കാണുന്ന പാർട്ടിയല്ല സിപിഎം അദ്ദേഹം കുറിച്ചതൊക്കെയും സിപിഎമ്മിനെക്കുറിച്ച് പുത്തൻ അറിവുകളായി. ‘പർദ സ്വയം വേണ്ടെന്നു വയ്ക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളെ പാർട്ടി യാഥാസ്ഥിതികർ എന്നാവുമോ ചിത്രീകരിക്കുക? പർദയിട്ട സഹോദരിയെ വർഷങ്ങളായി തിരുവനന്തപുരം കോർപറേഷനിൽ കൗണ്‍സിലറാക്കിയ പാർട്ടിയാണ് സിപിഎം’, അദ്ദേഹം പറഞ്ഞു. അതു ജയസാധ്യത കൊണ്ടാണ്, അല്ലാതെ തട്ടം ഇടുന്നതിനോടുള്ള പ്രത്യേക ബഹുമാനം കൊണ്ടല്ലെന്ന് ആർക്കാണറിയാത്തത്.

സിപിഎം പ്രതിനിധിയായി നിയമസഭയിൽ വന്ന പ്രഫ. നബീസ ഉമ്മാൾ ഒരു ദിവസമെങ്കിലും തട്ടമിട്ട് സഭയിൽ വന്നതായി ആരും ഓർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “സിപിഎം ആരെയും തട്ടമിടാത്തവരാക്കിയിട്ടില്ല. ഇടതുനേതാക്കളെ വിവാഹം കഴിച്ച എത്രയോ മുസ്‌ലിം യുവതികൾ തട്ടമിടാതെയാണ് പൊതുവേദിയിൽ വരെ എത്തുന്നത്? സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിന് പഴിചാരി കമ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ല.’’ ജലീൽ പാർട്ടിക്കെതിരേ സ്നേഹത്തിൽ പൊതിഞ്ഞ ഒളിയന്പ് അയച്ചു.

“അനിൽകുമാർ പറഞ്ഞത് ഒരു വ്യക്തിക്കുണ്ടായ സ്വകാര്യ അബദ്ധമാണ്. അതു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ശുദ്ധ വിവരക്കേടാണ്. അദ്ദേഹം ആർക്കൊക്കെയോ എതിരേ പറഞ്ഞു. ജലീൽ പറയുന്നതുവരെ മാധ്യമങ്ങളോ സാമൂഹിക പ്രവർത്തകരോ രാഷ്‌ട്രീയ നേതാക്കൾ പോലുമോ അനിൽ കുമാറിന്‍റെ വാക്കുകൾക്ക് ഇത്തരമൊരു ഭാഷ്യം കൊടുത്തിരുന്നതായി കണ്ടില്ല. കാള പെറ്റു എന്നു കേൾക്കുന്പോൾ കയറെടുക്കുന്നതുപോലാണ് അതു സിപിഎമ്മിന്‍റെ നിലപാടായി കരുതുന്നത്’’. ജലീൽ പറഞ്ഞു. ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ കല്ലായി മന്ത്രി റിയാസിനെക്കുറിച്ചും, കെ.എം. ഷാജി വീണാ ജോർജിനെക്കുറിച്ചും നടത്തിയ പരാമർശങ്ങൾ ലീഗിന്‍റെ നിലപാടല്ലാത്തതുപോലെ അനിൽകുമാറിന്‍റെ അഭിപ്രായം സിപിഎമ്മിന്‍റേതുമല്ല.

“കേരളത്തിലെ 26 ശതമാനം വരുന്ന മുസ്‌ലിം സമൂഹത്തെക്കുറിച്ച് ഇവിടത്തെ പൊതുപ്രവർത്തകർക്കും സാംസ്കാരിക നായകർക്കും മത-സമുദായ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും അത്യാവശ്യം വേണ്ട അറിവുപോലുമില്ല. അതുകൊണ്ടാണ് ഇത്തരം പിശകുകൾ സംഭവിക്കുന്നത്. അവർ ഏതു ചേരിയിൽപ്പെട്ടവരായാലും’’ ഈ വരികളിലൂടെ കേരളത്തിൽ മുസ്‌ലിം സമൂഹം 26 ശതമാനമുണ്ടെന്നും വോട്ടടുപ്പിൽ നിർണായകമാണെന്നും കൃത്യമായി ഓർമിപ്പിക്കുകയല്ലേ ജലീൽ ചെയ്തത്? ഈ 26 ശതമാനവും തട്ടമിടണമെന്ന പക്ഷക്കാരാണോ? അല്ലാത്തവർ ഉണ്ടെന്നതിന്‍റെ എത്രയോ പ്രതികരണങ്ങൾ വന്നു.

“ഒരു ജനവിഭാഗത്തിന്‍റെ വൈകാരിക പ്രശ്നങ്ങളിലും ശരിയായ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ രാഷ്‌ട്രീയനേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുത്. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായമാകാം. അതു പാർട്ടിയുടേതെന്നു വ്യംഗ്യമായി പോലും വരരുത്.’’ -ജലീലിന്‍റെ നല്ല ഉപദേശമാണിത്. അദ്ദേഹം നടത്തുന്ന പ്രതികരണങ്ങൾ ഇത്തരത്തിലുള്ളതാണ് എന്ന പ്രഖ്യാപനം കൂടിയാണിത്. അദ്ദേഹത്തിന്‍റ വാക്കുകളെ മനസിലാക്കുവാൻ സഹായിക്കുന്ന വാക്കുകൾ.

“ഞങ്ങളുടെ മകൾ സുമയ്യ ബീഗം ആൻഡമാനിലെ പോർട്ട് ബ്ലയർ മെഡിക്കൽ കോളജിൽനിന്നാണ് ബിരുദം നേടിയത്. 2017 ബാച്ചിന്‍റെ ഫേർവൽ പരിപാടിക്കു ഞങ്ങളും പോയിരുന്നു. പരിപാടിക്കു സ്വാഗതം പറഞ്ഞത് സുമയ്യയാണ്. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമനപ്രസ്ഥാനത്തിന്‍റെ കരുത്ത്’’- തട്ടമിട്ടവരുടെ പുരോഗമന നിലപാടു സാക്ഷ്യമായി സ്വന്തം മകൾ ഡോ. സുമയ്യ ബീഗത്തെയും ജലീൽ അവതരിപ്പിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപിലെ മെഡിക്കൽ കോളജിലാണ് സുമയ്യ പഠിച്ചത്. അവരുടെ ഫേർവൽ പരിപാടിക്കു ചെന്ന ജലീലും ഭാര്യയും തട്ടമിട്ടു മകൾ നടത്തിയ പുരോഗമനപരമായ പ്രസംഗത്തിൽ ആവേശത്തിലായത്രെ. മകൾ എന്താണ് ഇത്ര വലിയ പുരോഗമനം അവിടെ പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നതുകൊണ്ട് ജലീൽ മകളെക്കുറിച്ചു പറഞ്ഞത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.

ഏതായാലും അനിൽകുമാറിന്‍റെ പ്രസ്താവന വിവാദമാക്കി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിച്ചു മാപ്പു പറയിക്കുന്നതിന് ആദ്യത്തെ വെടി മുഴക്കാൻ ജലീലിനായി.

മുസ്‌ലിം മതവിശ്വാസികളുടെ സംശയങ്ങൾ

ജലീലിന്‍റെ വാക്കുകൾ അപ്പാടെ മുസ്‌ലിം കേരളം ഏറ്റെടുത്ത മട്ടില്ല. ജലീലിന്‍റെ തന്നെ ഫേസ്ബുക്ക് പേജിൽ മീഡിയ വണ്ണിലെ സയ്യദ് നൗഷാദ് ബാഫഖി മഗ്ദൂമിയുടെ വിയോജനക്കുറിപ്പ് കണ്ടു. സഖാക്കൾ മുസ്‌ലിം പെണ്‍കുട്ടികളെ മതത്തിൽനിന്നും തട്ടിക്കൊണ്ടു പോകുന്നുവെന്നാ ണ് അദ്ദേഹം ആരോപിക്കുന്നത്.

മഗ്ദൂമിയുടെ പോസ്റ്റ് പറയുന്നതിങ്ങനെ “മതത്തിലെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൗ കുരുക്ഷേത്രയിലൂടെ അന്പലത്തിൽ കൊണ്ടുപോയി തട്ടവും ഹിജാബുമൊക്കെ വലിച്ചുചാടിച്ച് കുറി തൊടീച്ച് മാർക്സിസ്റ്റ് പാർട്ടി നേതാക്കളുടെ കാർമികത്വത്തിൽ താലി കെട്ടിച്ച് മതം മാറ്റിയ കാക്കത്തൊള്ളായിരംകേസുകൾ കെ.ടി. ജലീലിന് ഫേസ്ബുക്ക് പേജിൽ സേർച്ച് ചെയ്താൽ കിട്ടും.’’ ഇത്തരം സംഭവങ്ങളുടെ 17 സ്ക്രീൻ ഷോട്ടും പോസ്റ്റിൽ ഒപ്പമുണ്ടായിരുന്നു. അതെല്ലാം സത്യമായാലും ഇല്ലെങ്കിലും ഇത്തരം പ്രവണതകളെ വലിയ ഗൗരവത്തോടെ നിരീക്ഷിക്കുന്നവർ ഉണ്ടെന്നു വ്യക്തം. അതായത് നിരീശ്വര പ്രസ്ഥാനമായ സിപിഎമ്മിന് ഒപ്പമുള്ള യാത്ര വിശ്വാസികൾക്ക് അപകടകരമാണെന്നും അവർ ഉണ്ടാക്കുന്ന പരിസ്ഥിതി, വിശ്വാസത്യാഗത്തിന് പ്രേരിപ്പിക്കുന്നതുമാണെന്ന് കരുതുന്നവരുമുണ്ട് എന്നർഥം.

സെക്രട്ടറിക്ക് മാപ്പു പറയേണ്ടിവന്നു

ജലീൽ പ്രതികരിച്ചതോടെ സംഭവം കൊഴുത്തു. സമസ്തയ്ക്ക് പ്രതികരിക്കേണ്ടി വന്നു. മുസ്‌ലിം ലീഗും പ്രതികരിച്ചു. അവരുടെ നേതാവ് പി.എം.എ. സലാം കടത്തിപ്പറഞ്ഞു, സിപിഎമ്മിന് എക്കാലവും മലപ്പുറമെന്നു കേട്ടാൽ വല്ലാത്ത അസുഖമാണ്. അവിടുത്തെ കുട്ടികൾ പരീക്ഷയിൽ ഉന്നതവിജയം നേടിയപ്പോൾ കോപ്പിയടിച്ചു ജയിച്ചുവെന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് വഴിയെ പോകുന്നവരും വരാന്തയിൽ നിൽക്കുന്നവരുമല്ല പാർട്ടി പ്രതികരിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

ഹിജാബ് വിവാദം വേണ്ടെന്നു കരുതിയ പാർട്ടി സെക്രട്ടറി ഉടൻ പ്രതികരിച്ചു. “വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്. ഹിജാബ് വിഷയത്തിൽ പാർട്ടി നേരത്തെ എടുത്ത നിലപാടാണിത്’’ അദ്ദേഹം പറഞ്ഞു.

ബൂമറാങ്...

കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം മൂലം സമൂഹത്തിന്‍റെ ചിന്തയിലും കാഴ്ചപ്പാടിലും വലിയ മാറ്റമുണ്ടായെന്നും അതിനുള്ള സാക്ഷ്യമാണ് തങ്ങൾക്കു തട്ടം വേണ്ടെന്നു പറഞ്ഞ് സ്വയം ഹിജാബ് വേണ്ടെന്ന് വയ്ക്കുന്ന മലപ്പുറം ജില്ലയിലെ മുസ്‌ലിം പെണ്‍കുട്ടികൾ എന്നുമാണ് അനിൽകുമാർ പറഞ്ഞത്. തട്ടം വേണമെന്നോ വേണ്ടെന്നോ ഒരു പെണ്‍കുട്ടി തീരുമാനിച്ചാൽ ആരെയാണ് സിപിഎം പുരോഗമനവാദിയായി കണക്കാക്കുന്നത് എന്ന സംശയം സ്വഭാവികമായും ഉയരുന്നു.

മുസ്‌ലിം ലീഗ് നേതാക്കന്മാരുടെ വീട്ടിലുള്ളവർ തട്ടമിടുന്നുണ്ടോ എന്ന ജലീലിന്‍റെ ചോദ്യം വലിയ ബൂമറാങ്ങായി. അതിലൂടെ ഇടതുനേതാക്കളെക്കൂടി അദ്ദേഹം വെട്ടിലാക്കി. അവരുടെ മുസ്‌ലിംകളായ ഭാര്യമാർ തട്ടമിട്ടാണോ പ്രത്യക്ഷപ്പെടുകയെന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ ചിത്രങ്ങൾ വ്യത്യസ്തങ്ങളായിരുന്നു. സ്പീക്കർ ഷംസീറിന്‍റെ ഭാര്യ, മന്ത്രി എം.ബി. രാജേഷിന്‍റെ ഭാര്യ, മന്ത്രി റിയാസിന്‍റെ ഭാര്യ, രാജ്യസഭാംഗം റഹീമിന്‍റെ ഭാര്യ. അവരാരും തട്ടമിടുന്നതായി സോഷ്യൽ മീഡിയയിലെ ഫോട്ടോകളിൽ കാണാറില്ല.

ഇതാണോ സിപിഎം?

തട്ടമിടാത്തത് പുരോഗമനത്തിന്‍റെ അടയാളമായി കാണുന്ന പാർട്ടിയല്ല സിപിഎം എന്ന ജലീലിന്‍റെ അവകാശവാദം സിപിഎം അംഗീകരിക്കുന്നുണ്ടോ? വേഷം വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നു പറയുന്പോൾ പോലും അടുത്തകാലത്തുണ്ടായ തീവ്ര മുസ്‌ലിം നിലപാടുകളുടെ ഭാഗമായി സമൂഹത്തിൽ ചിലർ പടർത്താൻ ശ്രമിക്കുന്ന, തട്ടം ധരിക്കുന്നവരെ പുരോഗമനവാദികളായി സിപിഎം കരുതുന്നുണ്ടോ?

ജലീൽ സിപിഎമ്മിനെക്കുറിച്ച് നടത്തുന്ന അവകാശവാദങ്ങൾ കേട്ടാൽ കേരളത്തിലെ സിപിഎം കമ്യൂണിസ്റ്റ് പ്രസ്ഥാനമല്ലാതായി എന്ന് കരുതിപ്പോകും. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുഖമുദ്രയാണ് നിരീശ്വരത്വം. അവർ അധികാരം പിടിച്ച രാഷ്‌ട്രങ്ങളിലെല്ലാം ദൈവവിശ്വാസികളെ തെരഞ്ഞുപിടിച്ച് നിഗ്രഹിച്ചതിന്‍റെ രക്തക്കറ പടർന്നിട്ടുണ്ട്. സിപിഎമ്മിന്‍റെ ദേശീയ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് ഒരിക്കൽ കേരളത്തിലെ കമ്യൂണിസ്റ്റുകാർക്കിടയിൽ ദൈവവിശ്വാസം പടരുന്നതായി “അപായ’’ സൂചനയും നല്കിയിരുന്നു.

ജലീൽ പക്ഷേ പറയുന്നത് ഇപ്പോൾ ദൈവവിശ്വാസികളുടെ പാർട്ടിയാണ് സിപിഎം എന്നാണ്. അതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞത് കടുത്ത സിപിഎമ്മുകാരനും ആലപ്പുഴ എംപിയുമായ ആരിഫിന്‍റെ മാതൃകയാണ്. ആരിഫിന്‍റെ അമ്മയുടെ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം കൊടുത്തത് ആരിഫായിരുന്നു എന്നതാണത്രേ ഉദാഹരണം.

പിഒസിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട് ഫേസ്ബുക്കിൽ കുറിച്ചതുപോലെ, “കന്യാസ്ത്രീയെ ചുരിദാർ ഇടുവിക്കുന്നതിന്‍റെയും ഹിന്ദുസ്ത്രീകളെ ശബരിമല കയറ്റുന്നതിന്‍റെയും പേരാണ് നവോത്ഥാനം.

തട്ടത്തിൽ ആരും തൊട്ടുകളിക്കരുത്. യഥാർത്ഥത്തിൽ തട്ടത്തിൽനിന്നു ഹിജാബിലേക്കും ഹിജാബിൽനിന്നു ബുർഖയിലേക്കും ബുർഖയിൽനിന്നു അബയായിലേക്കുമുള്ള വളർച്ചയുടെ പേരാണ് നവോത്ഥാനം ’’ എന്നു വിമർശകർക്ക് ചിത്രീകരിക്കത്തക്കവിധം ഹിജാബ് വിവാദത്തെ ജലീൽ കുളമാക്കി. ഏതായാലും അനിൽകുമാറിന് എല്ലാം മനസിലായെന്ന് അദ്ദേഹം സമ്മതിച്ചു. ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു.

അന്ത്യാഭിലാഷം നിറവേറ്റിയില്ല

അകാലത്തിൽ പൊലിഞ്ഞ കേരളത്തിലെ സിപിഎം നേതാവ് കോടിയേരി ബാലകൃഷണന്‍റെ അന്ത്യാഭിലാഷം നിറവേറ്റാൻ പാർട്ടി കൂട്ടാക്കിയില്ലെന്ന അദ്ദേഹത്തിന്‍റെ ഭാര്യ വിനോദിനിയുടെ വെളിപ്പെടുത്തൽ സിപിഎമ്മുകാരെയോ ഇടതുമുന്നണിക്കാരെയോ മാത്രമല്ല കോടിയുടെ നിറം നോക്കാതെ കോടിയേരിയെ ആദരിച്ചിരുന്ന എല്ലാവരെയും സങ്കടപ്പെടുത്തുന്നു. ചെന്നൈയിൽ അന്തരിച്ച അദ്ദേഹത്തിന്‍റെ മൃതദേഹം അന്തിമോപചാരം അർപ്പിക്കുന്നതിനായി തലസ്ഥാനത്തു കൊണ്ടുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും അക്കാര്യം അദ്ദേഹത്തിന്‍റെ മക്കൾ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ അറിയിച്ചതാണെന്നുമാണ് വിനോദിനി വെളിപ്പെടുത്തിയത്.

ചെന്നൈയിൽനിന്ന് ഒക്‌ടോബർ മൂന്നിന് കോഴിക്കോട്ട് കൊണ്ടുവന്ന മൃതദേഹം അന്നുതന്നെ പയ്യാന്പലത്ത് സംസ്കരിക്കുകയായിരുന്നു. നാലിനു പുലർച്ചെ മുഖ്യമന്ത്രി പിണറായിക്കും കുടുംബത്തിനും കൊച്ചിയിൽനിന്നു വിദേശയാത്ര തിരിക്കേണ്ടതിനുവേണ്ടിയാണ് കൊടിയേരിക്കു കിട്ടേണ്ടിയിരുന്ന വലിയ അന്തിമോപചാരം ഉപേക്ഷിക്കപ്പെട്ടതെന്നാണ് വിനോദിനിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ജനം കരുതുന്നത്.