+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കത്തോലിക്കാ പൗരോഹിത്യം: ഒരു വിശദീകരണക്കുറിപ്പ്

ഫാ. ഡോ. ജെയിംസ് പാന്പാറ സിഎംഐകത്തോലിക്കാ സഭയിലെ പൗരോഹിത്യം കത്തോലിക്കാ സഭയുടെ കാനൻ നിയമമനുസരിച്ചു മാത്രം പരികർമം ചെയ്യപ്പെടേണ്ട ഒന്നാണ്. കത്തോ
കത്തോലിക്കാ പൗരോഹിത്യം: ഒരു വിശദീകരണക്കുറിപ്പ്
ഫാ. ഡോ. ജെയിംസ് പാന്പാറ സിഎംഐ

കത്തോലിക്കാ സഭയിലെ പൗരോഹിത്യം കത്തോലിക്കാ സഭയുടെ കാനൻ നിയമമനുസരിച്ചു മാത്രം പരികർമം ചെയ്യപ്പെടേണ്ട ഒന്നാണ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സാധുവായ തിരുപ്പട്ടം സ്വീകരിച്ച ഏതൊരുവനും മരണം വരെ പുരോഹിതനാണെങ്കിലും പൗരോഹിത്യ അന്തസ് എന്നു പറയുന്ന പൗരോഹിത്യ അവകാശങ്ങളുടെയും കടമകളുടെയും ആകെത്തുക പല രീതിയിൽ നഷ്‌ടപ്പെടുവാനുള്ള സാധ്യത ലത്തീൻ സഭയ്ക്കായുള്ള കാനൻ നിയമത്തിലും (സിഐസി), പൗരസ്ത്യ കാനോന സംഹിതയിലും (സിസിഇഒ) സഭയുടെ പരമാധികാരിയായ മാർപാപ്പതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ വ്യക്തിയും പൗരോഹിത്യമെന്ന മഹനീയ പദവിയിലേക്ക് ഉയർത്തപ്പെടുന്നത് ആ അർഥി, താൻ അംഗമായിരിക്കുന്ന സന്യാസസഭയുടെമേൽ 6ശ്രേഷ്ഠനോ അഥവാ, താൻ അംഗമായിരിക്കുന്ന രൂപതയുടെ മെത്രാനോ വിധേയമായി ജീവിച്ചുകൊള്ളാമെന്ന് പട്ടം നല്കുന്ന മെത്രാന്‍റെ മുന്പിൽ മുട്ടുകുത്തിനിന്നുകൊണ്ട് സത്യപ്രതിജ്ഞ ചെയ്തതിനുശേഷമാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ, കത്തോലിക്കാസഭയിൽ സർവതന്ത്രസ്വതന്ത്രമായ ഒരു പൗരോഹിത്യ ശുശ്രൂഷ അനുവദനീയമല്ല.

ഒന്നുകിൽ രൂപതാ മെത്രാനെ അനുസരിച്ചുകൊണ്ടുള്ള പൗരോഹിത്യ ശുശ്രൂഷ, അഥവാ സന്യാസവൈദികരെ സംബന്ധിച്ചിടത്തോളം മേൽശ്രേഷ്ഠനെ അനുസരിച്ചുള്ള വൈദിക ശുശ്രൂഷ. അതിനാൽത്തന്നെ, ഒരു വൈദികൻ തന്‍റെ രൂപതാധ്യക്ഷനെയോ സന്യാസ ശ്രേഷ്ഠാധികാരിയെയോ അനുസരിക്കാതെ, പൗരോഹിത്യാന്തസിൽ തുടരുവാൻ കത്തോലിക്കാസഭയുടെ കാനൻ നിയമം അനുവദിക്കുന്നുമില്ല. ഏതൊരു സമൂഹത്തെയുംപോലെ നിയമങ്ങളും ചട്ടക്കൂടുകളുമുള്ള ഒരു സമൂഹമാണു കത്തോലിക്കാസഭയും.

കത്തോലിക്കാസഭയുടെ ലത്തീൻ കാനൻ നിയമത്തിലും പൗരസ്ത്യസഭാ കാനോന സംഹിതകളിലും സഭാപരമായ നിയമലംഘന സംബന്ധിയായുള്ള പരാതികൾ സ്വീകരിച്ച് ശിക്ഷാർഹമായ കുറ്റം ചെയ്തവരെ ശിക്ഷിക്കുവാനുള്ള ശിക്ഷാനിയമങ്ങളും ശിക്ഷാ നടപടിക്രമങ്ങളും അനുസരിച്ചു പ്രവർത്തിക്കുന്ന, സഭാകോടതികൾ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. കത്തോലിക്കാസഭയുടെ ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കുറ്റങ്ങൾ ചെയ്തവരെ മേലധികാരിക്കു നേരിട്ടോ അഥവാ സഭാകോടതികൾ സ്ഥാപിച്ച് അതുവഴിയോ കുറ്റവിചാരണയ്ക്കു വിധേയമാക്കാവുന്നതാണ്.

പൗരസ്ത്യ കാനോന സംഹിതയിൽ 27-ാം ശീർഷകത്തിൽ സഭയിലെ ശിക്ഷാനിയമങ്ങളും 28-ാം ശീർഷകത്തിൽ ശിക്ഷാ നടപടിക്രമങ്ങളും എങ്ങനെയെന്ന് വ്യക്തമാക്കിയിരിക്കുന്നതുകൂടാതെ സഭാകോടതികളിലെ വ്യവഹാരക്രമവും കോടതിയുടെ ഘടനയുമെല്ലാം 24, 25 എന്നീ ശീർഷകങ്ങളിലും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ചെറിയ കുറ്റങ്ങൾക്കുള്ള ശിക്ഷാനടപടികൾ കോടതി നടപടിക്രമം കൂടാതെ മേലധ്യക്ഷനുതന്നെ ചെയ്യുന്നതിനുള്ള സാധ്യത പൗരസ്ത്യ കാനോനസംഹിതയിലെ 1486 ഉം 1487 ഉം കാനോനകൾ വിശദീകരിക്കുന്പോൾ, കൂടുതൽ ഗൗരവതരമായ കുറ്റങ്ങൾക്കുള്ള ശിക്ഷാനടപടി ക്രമം 1471 മുതൽ 1482 വരെയുള്ള കാനോനകളിൽ വിശദമാക്കിയിരിക്കുന്നു.

1446-ാം കാനോനയനുസരിച്ച് “തന്‍റെതന്നെ മേലധ്യക്ഷന്‍റെ നിയമാനുസൃതം പുറപ്പെടുവിക്കുന്ന കല്പനയോ നിരോധനമോ അനുസരിക്കാതിരിക്കുകയും ശാസനയ്ക്കുശേഷവും അനുസരണമില്ലായ്മയിലും തുടരുകയും ചെയ്യുന്ന വ്യക്തി കുറ്റവാസനയുള്ളവൻ എന്നനിലയിൽ അനുയോജ്യമായി ശിക്ഷിക്കപ്പെടേണ്ടതാണ്’’. അതുപോലെ, 1447-ാം കാനോനയുടെ ഒന്നാം ഖണ്ഡിക പ്രകാരം “ഏതൊരു മേലധ്യക്ഷനെതിരേയും ഉപജാപം നടത്തുകയോ വിദ്വേഷം വളർത്തുകയോ അദ്ദേഹത്തിന്‍റെ അധീനരെ അനുസരണക്കേടിനു പ്രേരിപ്പിക്കുകയോ ചെയ്യുന്ന ആൾ മഹറോൻ ശിക്ഷപോലും ഒഴിവാക്കാതെ തന്നെ അനുയോജ്യമായി ശിക്ഷിക്കപ്പെടേണ്ടതാണ് ‘’.

ഇങ്ങനെയുള്ള ഗൗരവതരമായ കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു പുരോഹിതനെതിരേ 1468 മുതൽ 1470 വരെയുള്ള കാനോനകളിൽ പറഞ്ഞിരിക്കുന്ന പ്രാഥമിക അന്വേഷണത്തിനുശേഷം ആരോപിതൻ കുറ്റം ചെയ്തതായുള്ളപ്രഥമദൃഷ്‌ട്യാ നിഗമനത്തിലെത്തിച്ചേർന്ന ഒരു രൂപതാധ്യക്ഷന്‍റെ നൈയാമിക ദൗത്യമാണ് കുറ്റാരോപണത്തിന്‍റെ സ്വഭാവവും ഗൗരവവും പരിഗണിച്ച് പ്രത്യേക ശിക്ഷാകോടതി രൂപീകരിക്കണമോ അതോ കോടതി നടപടിക്രമം കൂടാതെയുള്ള ശിക്ഷചുമത്തൽ നടപടി ക്രമങ്ങളിലേക്ക് കടക്കണമോ എന്ന തീരുമാനമെടുക്കൽ. ഈ രണ്ടു തീരുമാനങ്ങളിലൊന്ന് നടപ്പിൽ വരുത്താൻ അമാന്തം വരുത്തുന്ന രൂപതാധ്യക്ഷൻതന്നെ കുറ്റകരമായ അനാസ്ഥയ്ക്കുള്ള ശിക്ഷ സ്വയം വരുത്തിവയ്ക്കുമെന്ന് കാനൻ നിയമം നിഷ്കർഷിക്കുന്നു.

ഈ പശ്ചാത്തലത്തിൽ വേണം, താമരശേരി രൂപതാധ്യക്ഷൻ തന്‍റെ രൂപതയിലെ ഒരു വൈദികനെതിരേ ഉയർന്നുവന്ന വിവിധങ്ങളായ കുറ്റാരോപണങ്ങളെപ്പറ്റിയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുവാനായി ഒരു പ്രത്യേക ശിക്ഷാകോടതി സ്ഥാപിച്ചത്. അത് മധ്യശതകങ്ങളിലെ ഇൻക്വിസിഷൻ പോലുള്ള ഒന്നല്ല, പ്രത്യുത കത്തോലിക്കാസഭയുടെ പരമാധികാരിയായ മാർപാപ്പയാൽ നല്കപ്പെട്ട കാനൻ നിയമം നിഷ്കർഷിക്കുന്ന നിയമവ്യവസ്ഥയുടെ ഭാഗമായി രൂപത മെത്രാൻ തനിക്ക് ഏൽപ്പിക്കപ്പെട്ട ദൗത്യം വിശ്വസ്തതാപൂർവം നിർവഹിക്കുന്നതുതന്നെയാണ്.

ഫ്രാൻസിസ് മാർപാപ്പ പാശ്ചാത്യ, പൗരസ്ത്യ ശിക്ഷാനിയമങ്ങൾ പരിഷ്കരിച്ചപ്പോൾ പുതുതായി കൂട്ടിച്ചേർത്ത ശിക്ഷാനിയമം വ്യവസ്ഥ ചെയ്യുന്നതുപോലെ പ്രസ്തുത രൂപതാകോടതി, കുറ്റാരോപിതനായ വൈദികൻ ശിക്ഷാർഹമായ കുറ്റം ചെയ്തതായി വിധിക്കുന്നതുവരെ ആ വൈദികനെ തെറ്റുകാരനായി സഭ കരുതുന്നുമില്ല. എന്നിരുന്നാലും ആരോപിക്കപ്പെട്ട കുറ്റങ്ങൾ അതീവഗുരുതരമാകയാൽ പൗരസ്ത്യ കാനോന സംഹിതയിലെ 1402-ാം കാനോന പ്രകാരം മൂന്നു ജഡ്ജിമാരുള്ള ഒരു സഭാകോടതിയുടെ ബെഞ്ചിന്‍റെ തീർപ്പിനുശേഷം മാത്രമേ അനുയോജ്യമായ ശിക്ഷ വിധിക്കുവാൻ സാധിക്കുകയുള്ളൂ. അതിനാലാണു താമരശേരി രൂപത മെത്രാൻ അങ്ങനെയുള്ള ഒരു കോടതിയുടെ ബെഞ്ചിന് രൂപം കൊടുത്തിരിക്കുന്നത്. ഇത് കുറ്റാരോപണങ്ങളുടെ ഗൗരവവും വ്യക്തമാക്കുന്നുണ്ട്.

കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് ശിക്ഷ എന്നുള്ളത് മറ്റു മാർഗങ്ങളെല്ലാം പരാജയപ്പെടുന്പോൾ ഉപയോഗിക്കുവാനുള്ള അവസാന ആയുധം മാത്രമാണ്. അതുപോലെതന്നെ, ശിക്ഷിക്കുന്നതുപോലും ശിക്ഷാർഹനായ വ്യക്തിയുടെ ആത്മരക്ഷയ്ക്കുവേണ്ടിയും കൂടിയാണ്. സഭയുടെ കാനൻനിയമമനുസരിച്ച്, ശിക്ഷയുടെ മൂന്നു ലക്ഷ്യങ്ങൾ ഇവയാണ്. 1. കുറ്റം ചെയ്ത വ്യക്തിയുടെ മാനസാന്തരം 2. കുറ്റം വഴിയുണ്ടായ അനീതിക്ക് പരിഹാരം കാണൽ. 3. കുറ്റം മൂലമുണ്ടായ ഉതപ്പ് ഇല്ലായ്മ ചെയ്യൽ. കത്തോലിക്കാസഭയ്ക്ക് സഭയാകുന്ന മൗതിക ശരീരത്തിലെ അംഗങ്ങളുടെ ദൂഷ്യങ്ങളും ‌കുറ്റങ്ങളുംമൂലം മുറിവേൽക്കുന്നതിൽനിന്നും സ്വയം പ്രതിരോധിക്കേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ വേണം കുറ്റങ്ങൾക്കുള്ള ശിക്ഷകളെ കാണുവാൻ. “punire per salvare’’ അതായത് “ശിക്ഷയിലൂടെ രക്ഷിക്കുക’’ എന്നത് കത്തോലിക്കാസഭയുടെ പ്രഖ്യാപിതമായ ഒരു നടപടിക്രമം തന്നെ.