+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാവുകാട്ടുപിതാവിനെ ഓര്‍ക്കുമ്പോള്‍

ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടുപിതാവിനെ ഓര്‍മിക്കുന്നവരുടെയെല്ലാം ഹൃദയങ്ങള്‍ ദൈവത്തിലേക്ക് ഉയരുന്നു. ദൈവത്തിന്‍റെ ദാസര്‍ ഭൂ
കാവുകാട്ടുപിതാവിനെ  ഓര്‍ക്കുമ്പോള്‍
ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടുപിതാവിനെ ഓര്‍മിക്കുന്നവരുടെയെല്ലാം ഹൃദയങ്ങള്‍ ദൈവത്തിലേക്ക് ഉയരുന്നു. ദൈവത്തിന്‍റെ ദാസര്‍ ഭൂമിയില്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നവരാണ്. അവര്‍ മനുഷ്യരെ ദൈവത്തിലേക്ക് ഉയര്‍ത്തുന്നവരാണ്. ദിവംഗതനായി 54 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മാര്‍ കാവുകാട്ടുപിതാവിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നും നമ്മെ ദൈവത്തിങ്കലേക്കുയര്‍ത്തുന്നു. ജീവിച്ചിരുന്നപ്പോള്‍ തന്‍റെ അജപാലന ജീവിതത്തിന്‍റെ വ്യത്യസ്ത ശുശ്രൂഷകളിലൂടെ ജനത്തെ ദൈവത്തോടു ചേര്‍ത്തുനിര്‍ത്തിയ ഇടയശ്രേഷ്ഠനായിരുന്നു കാവുകാട്ടുപിതാവ്.

അടിസ്ഥാനപരമായി ഒരു ആരാധനാസമൂഹമായ സഭയുടെ പ്രാദേശികരൂപമായ രൂപതയെ നയിക്കുവാന്‍ നിയുക്തമാകുന്ന രൂപതാധ്യക്ഷൻ അതിനാല്‍ തന്നെ രൂപതാ സമൂഹത്തിന്‍റെ ആരാധനക്രമ ശുശ്രൂഷകളുടെയെല്ലാം കാര്യസ്ഥനുമാണ്. ഇത്തരത്തില്‍ സഭയുടെ ആരാധനക്രമത്തെ അതിസൂക്ഷ്മതയോടെ സംരക്ഷിക്കാനും പരികര്‍മം ചെയ്യാനും ശ്രദ്ധിച്ച വ്യക്തിയാണ് കാവുകാട്ടുപിതാവ്. പ്രത്യേകിച്ച് സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പാരമ്പര്യങ്ങളെ വീണ്ടെടുക്കുന്നതിനും ആരാധനക്രമ പരിശീലനം ദൈവജനത്തിന് നല്‍കുന്നതിനു അദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ മനസറിഞ്ഞ്

വ്യക്തിസഭകൾക്ക് കാലത്തിന്‍റെയോ വ്യക്തികളുടെയോ സ്വാധീനത്തില്‍പ്പെട്ട് അവയുടെ ആരാധനക്രമ പാരമ്പര്യങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതു വീണ്ടെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദേശം പാലിക്കാന്‍ ശ്രദ്ധാപൂര്‍വം അദ്ദേഹം പരിശ്രമിച്ചു. സീറോ മലബാര്‍ സഭയുടെ തനിമ വീണ്ടെടുക്കാന്‍ അടിയന്തരമായി ആവശ്യമായിരിക്കുന്നത് ഈ സഭയുടെ പാരമ്പര്യങ്ങളോട് വിശ്വസ്തത പുലര്‍ത്താന്‍ താത്പര്യപ്പെടുന്ന വിധത്തിലുള്ള രൂപീകരണം നല്‍കുന്നതാണ് എന്നറിഞ്ഞ്, ആ ലക്ഷ്യത്തോടെ കോട്ടയം വടവാതൂര്‍ സെമിനാരിയുടെ സ്ഥാപനത്തിന് നേതൃത്വം നല്‍കാന്‍ കാവുകാട്ടുപിതാവിനു സാധിച്ചു.

വിശുദ്ധ ഗ്രന്ഥത്തിലും ആരാധനക്രമത്തിലും അടിസ്ഥാനമിട്ട ഒരു മതബോധന പ്രക്രിയ ചങ്ങനാശേരി അതിരൂപയില്‍ സാധ്യമാക്കുന്നതിനായി 1958 ല്‍ സന്ദേശനിലയം സ്ഥാപിച്ചു. യഥാര്‍ഥത്തില്‍ ഈ മതബോധനകേന്ദ്രം മാതൃസഭയുടെ പാരമ്പര്യവും തനിമയും ആഴത്തില്‍ പരിശീലിക്കുന്നതിനും അതിനനുസൃതമായ വിശ്വാസപരിശീലനം നല്‍കുന്നതിനും ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇപ്രകാരം ഒരു വലിയ നിര അല്മായ സഹോദരങ്ങള്‍ ഈ സഭയെ അടുത്തറിയുന്നതിനും സ്നേഹിക്കുന്നതിനു പരിപാലിക്കുന്നതിനും സന്ദേശനിലയം കാരണമായിട്ടുണ്ട്.

ആരാധനക്രമ പുനരുദ്ധാരണം

സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പുനരുദ്ധാരണത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. പ്രത്യേകിച്ച്, 1962ല്‍ നവീകരിക്കപ്പെട്ട കുര്‍ബാനക്രമം അംഗീകരിച്ച് നല്‍കപ്പെട്ടതും അതിനു മുമ്പ് പൗരസ്ത്യ തിരുസഘം കുര്‍ബാനയര്‍പ്പണത്തിനും മെത്രാന്മാരുടെ പൊന്തിഫിക്കല്‍ ക്രമങ്ങള്‍ക്കും സഹായകമായ "ഓര്‍ദോ’ പ്രസിദ്ധീകരിച്ചതും, ആരാധനക്രമവത്സരമനുസരിച്ച് മാറിവരുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രോപ്രിയ റോമില്‍നിന്നു പ്രസിദ്ധീകരിച്ചതും ഇത്തരത്തില്‍ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളാണ്. എന്നാല്‍ ഇവയൊന്നും നടപ്പില്‍ വരുത്തുവാന്‍ അന്നത്തെ സാഹചര്യത്തില്‍ സാധിച്ചിരുന്നില്ല.

എന്നിരുന്നാലും കുര്‍ബാനക്രമം നടപ്പിലാക്കുന്നതു സംബന്ധിച്ച് 1962 ജൂലൈ 18ന് കാവുകാട്ട് പിതാവ് ഉള്‍പ്പെടെയുള്ള സീറോ മലബാര്‍ മെത്രാന്മാര്‍ സംയുക്തമായി പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ സീറോ മലബാര്‍ റീത്തിനെ സംബന്ധിച്ചും അതു പാലിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ചും കൃത്യമായ പ്രബോധനം നല്‍കുന്നുണ്ട്. പ്രസ്തുത ഇടയലേഖനത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: നമ്മുടെ റീത്തിനെപ്പറ്റിയും ആരാധാനക്രമങ്ങളെ സംബന്ധിച്ചും വ്യക്തവും ഫലപ്രദവുമായ അറിവുകള്‍ സമ്പാദിക്കുന്നതിനും സഭാമാതാവിന്‍റെ ആദര്‍ശങ്ങളും അഭിലാഷങ്ങളും നമ്മുടെ കൂദാശാജീവിതത്തില്‍ പ്രായോഗികമാക്കുന്നതിനും നമുക്കു പരിശ്രമിക്കാം.

പരിശുദ്ധ സിംഹാസനത്തിന്‍റെ നിര്‍ദേശങ്ങളനുസരിച്ച് ശിശുസഹജമായ സ്നേഹത്തോടും നിഷ്കളങ്കമായ അനുസരണത്തോടും കൂടെ അവയില്‍ നമുക്കു പുരോഗമിക്കാം. ഓരോ വ്യക്തിസഭയുടെയും ആരാധനക്രമം സഭയുടെ പൊതുസ്വത്തും പൈതൃകവുമാണെന്നും അതിനാല്‍ അത് സംരക്ഷിക്കപ്പെടേണ്ടതും പുനരുദ്ധരിക്കപ്പെടേണ്ടതും സഭ ആഗ്രഹിക്കുന്നതുപോലെ പരികര്‍മം ചെയ്യപ്പെടേണ്ടതുമാണെന്നുള്ള സത്യമാണ് ഈ പ്രബോധനത്തിലൂടെ വ്യക്തമാക്കുന്നത്.

ഇന്നു നമുക്ക് നവീകരിക്കപ്പെട്ട കുര്‍ബാനക്രമവും രണ്ടും മൂന്നും അനാഫൊറകളും ഇതര കൂദാശാക്രമങ്ങളും യാമപ്രാര്‍ഥനകളും ദൈനാരാധനയ്ക്കായി ഉപയോഗിക്കുവാന്‍ ലഭ്യമാകുമ്പോള്‍ അവയെ സ്നേഹത്തോടും അനുസരണയോടും കൂടെ സ്വീകരിക്കാന്‍ സാധ്യമാകുന്നുണ്ടെങ്കില്‍ അതിനായി കാവുകാട്ടു പിതാവിന്‍റെ നേതൃത്വത്തില്‍ ദീര്‍ഘവീക്ഷണത്തോടെ ആരംഭിച്ച പരിശീലന പ്രക്രിയകള്‍ സഹായകമായി എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.

മിഷനറിമനസുള്ള കാവുകാട്ടുപിതാവ്

സഭയുടെ പ്രേഷിതചൈതന്യം അതിന്‍റെ പൂര്‍ണതയില്‍ ഹൃദയത്തിലേറ്റുവാങ്ങാനും പ്രാവര്‍ത്തികമാക്കാനും ശ്രമിച്ച മഹാചാര്യനായിരുന്നു കാവുകാട്ടുപിതാവ്. പ്രേഷിതമേഖലയോട് പിതാവിനുണ്ടായിരുന്ന ശ്രേഷ്ഠമായ ആഭിമുഖ്യത്തിന്‍റെ അടയാളമാണ് തെക്കന്‍ മിഷന്‍ എന്നു വിളിക്കപ്പെട്ടിരുന്ന ഇന്നത്തെ തക്കല രൂപത. അനുയോജ്യരായ മിഷനറിവൈദികരെ കണ്ടെത്തി മിഷനിലേക്ക് അയയ്ക്കാനും അവരുടെ മിഷന്‍ തീക്ഷ്ണതയെ ആളിക്കത്തിക്കും വിധത്തില്‍, തന്‍റെ അനാരോഗ്യം അവഗണിച്ചും തുടരെ തുടരെ മിഷന്‍ സന്ദര്‍ശിക്കാനും അഭിവന്ദ്യ കാവുക്കാട്ടുപിതാവ് കാണിച്ച താത്പര്യം അദ്ഭുതത്തോടെയേ നോക്കിക്കാണാനാകൂ.

പിതാവിന്‍റെ മിഷന്‍ സന്ദര്‍ശനങ്ങള്‍ ഓരോന്നും അവിടെയുള്ള മിഷനറിമാര്‍ക്ക് ആവേശ്വോജ്വലമായിരുന്നു. ഏതു പ്രതിസന്ധികളെയും തരണം ചെയ്ത് പുതിയ മിഷന്‍ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താനുള്ള സഞ്ചാരങ്ങളായി മാറി അഭിവന്ദ്യ കാവുകാട്ടുപിതാവിന്‍റെ മിഷന്‍ സന്ദര്‍ശനങ്ങളോരോന്നും.

ആതുരശുശ്രൂഷാരംഗത്തും മതബോധനരംഗത്തും പ്രേഷിതരംഗത്തുമൊക്കെ പിതാവ് ആരംഭിച്ച എളിയ തുടക്കങ്ങള്‍ ഇന്ന് വടവൃക്ഷ സമാനം വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. പിതാവ് തൊട്ടതെല്ലാം ദൈവകൃപയാല്‍ കാലം പൊന്നാക്കി മാറ്റി. അതിനുള്ള കാരണം അന്വേഷിക്കുന്നവര്‍ക്ക് കണ്ടെത്താനാവുക പിതാവ് തന്‍റെ ശുശ്രൂഷയില്‍ സ്വീകരിച്ച മുദ്രാവാക്യമാണ്. “സ്നേഹത്തില്‍ ശ്രൂഷിക്കുക’’. മിശിഹായുടെ സ്നേഹം മുഖമുദ്രയാക്കിയ ശുശ്രൂഷകളെല്ലാം കാലത്തെ അതിജീവിക്കുമെന്ന സത്യം വിളിച്ചുപറയുകയാണ് കാവുകാട്ടുപിതാവിന്‍റെ ജീവിതം.

റവ.ഡോ. വര്‍ഗീസ് താനമാവുങ്കല്‍