+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പശ്ചിമേഷ്യ വീണ്ടും പുകയു‌ന്പോൾ

ഹമാസ് ഭീകരരുടെ മിന്നലാക്രമണവും ഇസ്രയേലിന്‍റെ പ്രത്യാക്രമണവും പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭൂമിയായി മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ പൊട്ടിപ്പുറപ്പെട്
പശ്ചിമേഷ്യ വീണ്ടും പുകയു‌ന്പോൾ
ഹമാസ് ഭീകരരുടെ മിന്നലാക്രമണവും ഇസ്രയേലിന്‍റെ പ്രത്യാക്രമണവും പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭൂമിയായി മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ഇതിനോടകം ഇരുപക്ഷത്തുമായി ആയിരത്തോളം പേർ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്.

ഇതിൽ 600 പേരും ഇസ്രേലികളാണ്. നൂറിലേറെ പൗരന്മാരെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയതിനാൽ ഇവരെ വീണ്ടെടുക്കുന്നതുവരെ യുദ്ധം നീളുമെന്നും ഏതുവിധേനയും ലക്ഷ്യം നേടിയെടുക്കുകതന്നെ ചെയ്യുമെന്നും ഇസ്രയേൽ വ്യക്തമാക്കിക്കഴിഞ്ഞു. ഹമാസിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അമേരിക്കൻ പൗരന്മാരുൾപ്പെടെ നിരവധി പാശ്ചാത്യരുമുണ്ടെന്നതും സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.

വിലപേശൽ ഭയന്ന്

തങ്ങൾ ബന്ധികളാക്കിയ ഇസ്രേലി പൗരന്മാരെ വിട്ടയയ്ക്കുന്നതിനു പകരം ഇസ്രയേലിലെ ജയിലുകളിൽ കഴിയുന്ന പലസ്തീനിയൻ തടവുകാരെ വിട്ടയയ്ക്കണമെന്ന ഉപാധിയുമായി രംഗത്തുവന്നിരിക്കുകയാണ് ഹമാസ്. ഹമാസിന്‍റെ ഉപമേധാവി സാലെ അൽ അരൗരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലി ജയിലുകളിലുള്ള എല്ലാ പലസ്തീനിയൻ പൗരന്മാരെയും വിട്ടയയ്ക്കാൻ മതിയായ ഇസ്രേലി ബന്ധികൾ തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നൂറിലേറെ ഇസ്രേലികളെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി ബന്ധികളാക്കിയിട്ടുണ്ടെന്നാണു വിവരം.

ഞെട്ടൽ മാറാതെ

നിനച്ചിരിക്കാതെയുണ്ടായ മിന്നലാക്രമണത്തിന്‍റെ ഞെട്ടലിൽനിന്ന് ഇസ്രയേലിലെ നെതന്യാഹു ഭരണകൂടം ഇനിയും മുക്തമായിട്ടില്ല. ലോകരാജ്യങ്ങൾക്കിടയിൽ രഹസ്യം ചോർത്തുന്നതിൽ വിദഗ്ധരെന്നു കേൾവികേട്ട ഇേ സ്രലി സേനയ്ക്കും രാജ്യത്തിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിനും ശനിയാഴ്ച പിഴവിന്‍റെ ദിനമായി. എല്ലാ പ്രതിരോധങ്ങളും മറികടന്നാണു കരമാർഗവും കടൽമാർഗവും പാരാഗ്ലൈഡറുകളിൽ വ്യോമമാർഗവും ഹമാസ് ഭീകരർ ഇസ്രയേലിലേക്ക് ഇരച്ചുകയറിയത്. അത് മുൻകൂട്ടി അറിയുന്നതിൽ മൊസാദ് അടക്കമുള്ള ഇസ്രേലി ഇന്‍റലിജൻസ് സംവിധാനങ്ങൾക്ക് സാരമായ വീഴ്ച സംഭവിച്ചു.

അതീവസുരക്ഷ ഉറപ്പാക്കുന്ന കന്പിവേലികൾ ഏറെമുന്പുതന്നെ ഇസ്രയേൽ ഗാസ അതിർത്തിയിൽ സ്ഥാപിച്ചിരുന്നു. ഏറെ ആഴത്തിൽനിന്നു ബലപ്പെടുത്തി സ്ഥാപിച്ച ഈ കന്പിവേലികൾക്കിടയിൽ സൂക്ഷ്മനിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു. എന്നാൽ, ബുൾഡോസറുകൾ ഉൾപ്പെടെ ഉപയോഗിച്ച് വേലികൾ നിഷ്പ്രയാസം തകർത്താണ് ഹമാസ് ഭീകരർ ഇസ്രയേലിൽ പ്രവേശിച്ചത്. വിദൂരത്തുനിന്നുള്ള ചലനങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കുന്ന സെൻസറുകളെയും കൂരിരുട്ടിലെ ചലനങ്ങൾ ഒപ്പിയെടുക്കാൻ ശേഷിയുള്ള കാമറക്കണ്ണുകളെയും നിഷ്പ്രഭമാക്കിയായിരുന്നു ഹമാസിന്‍റെ അപ്രതീക്ഷിത മുന്നേറ്റം.

ഹമാസിനെ പൂട്ടാനുറച്ച്

മിന്നലാക്രമണത്തിലൂടെ ഇസ്രയേലിനെ ഞെട്ടിച്ചെങ്കിലും ഈ യുദ്ധത്തിൽ ആത്യന്തികനഷ്‌ടം സംഭവിക്കാൻ പോകുന്നത് ഹമാസിനുതന്നെയെന്നു വ്യക്തം. ഹമാസിന്‍റെ താവളമായ ഗാസ മുനന്പ് ഇസ്രേലി പോർവിമാനങ്ങൾ ബോംബിട്ടു നിലംപരിശാക്കിക്കൊണ്ടിരിക്കുകയാണ്. ഹമാസിന്‍റെ 300 പോരാളികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. മുതിർന്ന നേതാക്കളടക്കം നിരവധി ഹമാസ് പോരാളികളെ പിടികൂടുകയും ചെയ്തു.

പൗരന്മാരോടെല്ലാം പ്രദേശം വിട്ടൊഴിയാൻ ഇസ്രേലി പ്രതിരോധവകുപ്പ് ശനിയാഴ്ചതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം നൽകുന്നത് ഗാസയുടെ നിയന്ത്രണം ഇസ്രയേൽ പിടിച്ചെടുക്കുന്നുവെന്നതിന്‍റെ സൂചനയാണ്. ഹമാസ് ഇടപാടുകൾ നടത്തുന്ന ഗാസയിലെ മൂന്നു ബാങ്കുകൾ ബോംബിട്ടു തകർത്തതോടെ അവരുടെ സാന്പത്തിക വഴിയടഞ്ഞു. മാത്രമല്ല, ഗാസയിലേക്കുള്ള വൈദ്യുതി വിതരണവും ഇസ്രയേൽ നിർത്തലാക്കിക്കഴിഞ്ഞു. ഇതോടെ നേരത്തേതന്നെ ഹമാസ് ഭരണത്തിൽ ദുരിതത്തിലായ ഗാസയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതമയമായിരിക്കുകയാണ്.

ഹമാസിന്‍റെ ഉദ്ഭവം

ഈജിപ്തിലെ സുന്നി ഇസ്‌ലാമിസ്റ്റ് സംഘടനയായ മുസ്‌ലിം ബ്രദർഹുഡിന്‍റെ രാഷ്‌ട്രീയവിഭാഗമായി 1987ൽ പലസ്തീൻ പ്രഭുവായിരുന്ന ശൈഖ് അഹ്‌മദ് യാസിനും അബ്ദെൽ അസിസ് അൽ റാന്‍റിസിയും ചേർന്നാണു ഹമാസ് എന്ന സംഘടന സ്ഥാപിച്ചത്. ഹരാകാത് അൽ മുഖവാമ അൽ ഇസ്‌ലാമിയ അഥവാ ഇസ്‌ലാമിക് റസിസ്റ്റൻസ് മൂവ്മെന്‍റ് എന്നാണു ഹമാസിന്‍റെ പൂർണരൂപം.

പലസ്തീനെ മോചിപ്പിച്ച് അവിടെ ഇസ്രയേൽ, വെസ്റ്റ് ബാങ്ക്, ഗാസ മുനന്പ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഇസ്‌ലാമിക് രാജ്യം സ്ഥാപിക്കുകയെന്നതാണു തങ്ങളുടെ ലക്ഷ്യമെന്ന് 1988ൽ ഹമാസ് വ്യക്തമാക്കി. 1967ൽ നിലവിലുണ്ടായിരുന്ന അതിർത്തിയിലേക്ക് ഇസ്രയേൽ പിൻവാങ്ങുകയും നഷ്‌ടപരിഹാരം നൽകുകയും പലസ്തീനിയൻ അഭയാർഥികൾക്ക് മടങ്ങിവരാനുള്ള അവസരം നൽകുകയും ചെ‌‌യ് താൽ വെടിനിർത്തലിനു തയാറാണെന്ന് തുടർന്നുള്ള വർഷങ്ങളിൽ ഹമാസ് പ്രഖ്യാപിച്ചു. ഇതിനിടയിൽ മുസ്‌ലിം ബ്രദർഹുഡുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായും സംഘടന വ്യക്തമാക്കി.

ഹമാസിന് ദാവാ എന്നപേരിൽ സാംസ്കാരികവിഭാഗവും ഇസ് ആദ്-ദിൻ അൽ ഖ്വാസാം ബ്രിഗേഡ്സ് എന്നപേരിൽ സൈനികവിഭാഗവുമുണ്ട്. ഹമാസിന് ഇറാന്‍റെ ശക്തമായ പിന്തുണയുണ്ട്. മാത്രമല്ല, ഇറാൻ, സിറിയ, ലബനനിലെ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പായ ഹിസ്ബുള്ള എന്നിവരടങ്ങിയ ബ്ലോക്കിന്‍റെ ഭാഗവുമാണ്. ഇസ്രയേലിനുനേരെ പലസ്തീൻ നടത്തിയ രണ്ട് സുപ്രധാന മുന്നേറ്റങ്ങൾക്ക് ഹമാസ് ചുക്കാൻ പിടിച്ചു.

ആഗോള ഭീകരസംഘടന

ഹമാസിനെ ആഗോള ഭീകരസംഘടനയായാണ് ഇസ്രയേൽ, അമേരിക്ക, യൂറോപ്യൻ യൂണിയൻ, കാനഡ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങൾ കാണുന്നത്. ഹമാസിന്‍റെ ഭീകരപ്രവർത്തനങ്ങളെ അപലപിച്ച് 2018ൽ അമേരിക്ക യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് തള്ളിയിരുന്നു.

ഫത്തായുടെ പിൻവാങ്ങലും ഹമാസിന്‍റെ കടന്നുവരവും

പലസ്തീൻ രാഷ്‌ട്രീയത്തിൽ ഹമാസിന്‍റെ സ്വാധീനം യാസർ അരാഫത്ത് സ്ഥാപിച്ച ഫത്താ പ്രസ്ഥാനവുമായുള്ള ഏറ്റുമുട്ടലിനിടയാക്കി. 1990ൽ അർധസൈനിക വിഭാഗമായാണു അരാഫത്ത് ഫത്താ സ്ഥാപിച്ചത്. എന്നാൽ, പിന്നീട് സായുധ ചെറുത്തുനിൽപ്പ് ഉപേക്ഷിച്ച സംഘടന ഇസ്രയേലിനോടു ചേർന്ന് 1967ലെ അതിർത്തി മാനദണ്ഡപ്രകാരം പലസ്തീൻ സ്റ്റേറ്റ് സ്ഥാപിക്കാനുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെ പിന്തുണച്ചു. എന്നാൽ, 2004ൽ യാസർ അരാഫത്ത് മരിച്ചതോടെ ഫത്താ പ്രസ്ഥാനം ദുർബലമായി. ഈ അവസരം മുതലെടുത്ത് ഹമാസ് വളരുകയായിരുന്നു.

2007ൽ ഫത്തായുമായുള്ള സായുധപോരാട്ടത്തിനൊടുവിൽ ഗാസ മുനന്പിന്‍റെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തു. തുടർന്നിങ്ങോട്ട് ഹമാസാണു ഗാസ മുനന്പ് അടക്കിഭരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ ഭരണം ഫത്തായും നടത്തുന്നു. തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനയായാണു ഹമാസ് അറിയപ്പെടുന്നതെങ്കിൽ മതേതരവാദത്തിൽ ഊന്നിയുള്ള സംഘടനയാണു ഫത്താ. ഇസ്രയേലിനോടുള്ള ഇരു സംഘടനകളുടെ സമീപനത്തിലും വ്യത്യാസമുണ്ട്.

ഇസ്രയേലിനെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ഹമാസ്, ആ രാജ്യത്തിനെതിരേ സായുധ ചെറുത്തുനില്പിന് ആഹ്വാനം ചെയ്യുന്നു. എന്നാൽ, ഇസ്രയേലിനെ ഏറെക്കുറെ അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഫത്താ, ചർച്ചകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന നിലപാടാണു സ്വീകരിക്കുന്നത്. ഏതാനും വർഷങ്ങളായി ഇരു സംഘടനകളും കടുത്ത ഭിന്നതയിലാണ്. ഭിന്നത പരിഹരിക്കാൻ പലകുറി ചർച്ചകൾ നടന്നെങ്കിലും ഫലം കണ്ടില്ല. 2021-22ലെ പലസ്തീൻ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഹമാസ് ബഹിഷ്കരിച്ചതോടെ ഭിന്നത വീണ്ടും മറനീക്കി. പലസ്തീൻ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസാണ് ഇപ്പോൾ ഫത്താ പ്രസ്ഥാനത്തെ നയിക്കുന്നത്.

ഗാസയിലെ ജനജീവിതം ദുരിതമയം

ഗാസയിൽനിന്ന് ഇസ്രേലി സേന 2005ൽ പൂർണമായി പിന്മാറുകയും 2007ൽ ഹമാസ് അധികാരം പിടിക്കുകയും ചെയ്തതോടെ തുടങ്ങിയതാണ് ഗാസാ മുനന്പിലെ 20.5 ലക്ഷം വരുന്ന ജനത്തിന്‍റെ ദുരിതം. ഹമാസിന്‍റെ അഴിമതിക്കും നിസംഗതയ്ക്കുമെതിരേ ജനം പലകുറി തെരുവിലിറങ്ങി. 70 ശതമാനം ജനവും തൊഴിൽരഹിതരാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഹമാസ് ഭീകരരൊഴികെയുള്ള ജനം നരകയാതന അനുഭവിക്കുന്നു. ദിവസം 20 മണിക്കൂറും വൈദ്യുതിയില്ലെന്നതാണു വസ്തുത.

ദുരിതാവസ്ഥയ്ക്കെതിരേ മൂന്നുവർഷം മുന്പ് പ്രതികരിച്ച ജനത്തെ ഹമാസ് ഭീകരർ അടിച്ചമർത്തുകയായിരുന്നു. വ്യവസായ സ്ഥാപനം തുടങ്ങാനോ വൈദ്യുതിനിലയം സ്ഥാപിക്കാനോ കടൽജലം ശുദ്ധീകരിക്കുന്ന പ്ലാന്‍റ് നിർമിക്കാനോ ഹമാസിനു താത്പര്യമില്ല. മറിച്ച്, ജനത്തിന്‍റെ ദുരിതം പറഞ്ഞും ഇസ്രയേലിനെതിരായ തങ്ങളുടെ പോരാട്ട ലക്ഷ്യം വിവരിച്ചും വിദേശരാജ്യങ്ങളിൽനിന്നും നേടിയെടുക്കുന്ന ഫണ്ടുകൾ ധൂർത്തടിക്കാനാണു ഹമാസ് നേതാക്കൾക്കു താത്പര്യം. 50000 വരുന്ന സർക്കാർ ജീവനക്കാർക്ക് ശന്പളം കൊടുക്കാൻ ഹമാസ് ഭരണകൂടത്തിനാകുന്നില്ല. ഇത് ഹമാസിനെ അനുകൂലിക്കുന്ന ജീവനക്കാരുടെവരെ പ്രതിഷേധത്തിനിടയാക്കുന്നു. പലസ്തീൻ വംശജരായ രണ്ടായിരത്തോളം ക്രൈസ്തവരും ഗാസയിലുണ്ട്. അവരുടെ മതപരമായ അവരാശങ്ങളൊന്നും ഹമാസ് അനുവദിച്ചു കൊടുക്കുന്നില്ല.

വരുമാനമില്ല, നിലനില്‌പ് വിദേശഫണ്ടിനെ ആശ്രയിച്ച്

പൂർണമായും വിദേശസഹായത്തെ ആശ്രയിച്ചാണു ഗാസ മുനന്പിന്‍റെ നിലനില്പ്. ഖത്തറിൽനിന്നാണു ഹമാസിന് ഏറ്റവുമധികം ഫണ്ട് ലഭിക്കുന്നത്. ഇതിനെതിരേ പലകുറി വിമർശനങ്ങൾ ഉയർന്നിരുന്നു. വിവിധ നിർമാണപ്രവർത്തനങ്ങൾക്കായി 2014 മുതൽ ഖത്തർ കോടിക്കണക്കിനു ഡോളറാണ് ഹമാസ് ഭരണകൂടത്തിനു നൽകിയത്. എന്നാൽ, ഇതെല്ലാം ഹമാസ് നേതാക്കളുടെ പോക്കറ്റിലായെന്നു മാത്രം. ഇപ്പോൾ കുടുംബങ്ങൾക്കു സ്റ്റൈപ്പൻഡ് നൽകാനും കുടുംബങ്ങളുടെ വൈദ്യുതി, ഇന്ധന ചെലവിലേക്കും സർക്കാർ ജീവനക്കാർക്ക് ശന്പളം നൽകാനുമായി പ്രതിമാസം 30 ദശലക്ഷം ഡോളർ ഖത്തർ ഹമാസ് ഭരണകൂടത്തിനു നൽകുന്നുണ്ട്.

ഇറാന്‍റെ ദുഷ്‌ടലാക്കുകൾ

ഹമാസ് പോരാളികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ നൽകി ഇസ്രയേലിനെതിരേ പ്രകോപനത്തിനു പ്രേരിപ്പിക്കുന്ന നിലപാടാണ് ഇറാൻ സ്വീകരിക്കുന്നത്. ആക്രമണം നടത്താൻ ഇറാനിൽനിന്നു വൻതോതിൽ സഹായം ലഭിച്ചുവെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ ഇറാൻ ലക്ഷ്യംവയ്ക്കുന്നത് യുഎഇയുമായും സൗദിയുമായും ഇസ്രയേൽ അടുക്കുന്നത് തടയുകയെന്നതാണ്. കാരണം, അറബ് രാജ്യങ്ങൾ ഇസ്രയേലുമായി സഹകരിക്കുന്നത് ഇറേനിയൻ നേതാക്കൾക്ക് ഉൾക്കൊള്ളാനാകില്ലെന്നതുതന്നെ.

ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾ വലിയ അപകടമാണു വിളിച്ചുവരുത്തുന്നതെന്ന് പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് തങ്ങളുടെ പരന്പരാഗത സഖ്യകക്ഷിയാണെന്നാണ് ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഉന്നത സൈനിക ഉപദേഷ്‌ടാവ് യഹിയ റഹിം സഫാവി പറഞ്ഞത്. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇസ്രയേലുമായുള്ള സൗദി, യുഎഇ രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്. ട്രംപിന്‍റെ ഭരണകാലത്താണ് ഇതിനു തുടക്കമിട്ടത്.

ഇറാന്‍റെ എതിർപ്പിനിടയിലും സൗദിക്കും യുഎഇക്കും പുറമെ ജോർദാനും ഈജിപ്തുമായും ഇസ്രയേലിന് നല്ല ബന്ധമാണുള്ളത്. ഏറെ ജലദൗർലഭ്യമുള്ള ജോർദാന് ആവശ്യമായ ജലം നൽകാൻ സമ്മതിച്ച ഇസ്രയേൽ ഇതിനുള്ള പൈപ്പ് ലൈനിന്‍റെ നിർമാണത്തിലാണ്. ജോർദാനിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനും ഇസ്രയേൽ തീരുമാനിച്ചിട്ടുണ്ട്.

ടി.എ. ജോർജ്