കഴിഞ്ഞ 20 മാസമായി രാജ്യത്തു കെടുതികൾ വിതയ്ക്കുന്ന കോവിഡിനെക്കുറിച്ചുതന്നെയാണു പറയുന്നത്. ഈ വൈറസിനെ പ്രതിരോധ കുത്തിവയ്പിലൂടെയും കോവിഡ് അനുസൃത ശീലങ്ങൾ പാലിക്കുന്നതിലൂടെയും മെരുക്കാൻ കഴിയും. എന്നാൽ, അതിനെ ഇല്ലാതാക്കാൻ, ശാശ്വത പ്രതിരോധശേഷി നമുക്ക് ആവശ്യമാണ്. "ഇന്ത്യയിൽ നിർമിച്ച’ രണ്ട് കോവിഡ്19 വാക്സിനുകൾ അവതരിപ്പിച്ചുകൊണ്ട്, 2021 ജനുവരി 16ന്, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മുതിർന്നവർക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് പരിപാടിക്കു തുടക്കം കുറിച്ചു. വാക്സിനുകൾ ആഗോളതലത്തിൽ പുറത്തിറക്കി ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ നിർമിച്ച വാക്സിനുകൾ പുറത്തിറക്കാനായി.
വാക്സിൻ ഗവേഷണത്തിനും വികസനത്തിനുമുള്ള സംരംഭക ആവാസവ്യവസ്ഥയോടൊപ്പം, രോഗനിർണയത്തിനായുള്ള പുതിയ മാർഗങ്ങളും ചികിത്സാ രീതികളും വികസിപ്പിച്ചെടുത്തു. പുതിയ വാക്സിൻ പ്ലാറ്റ്ഫോമുകൾക്കും ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനുമായി, ഉത്പാദനശേഷി വർധിപ്പിക്കുന്നതിനും ബയോടെക് യൂണിറ്റുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള വാക്സിൻ നിർമാതാക്കൾക്ക് സാന്പത്തികസാങ്കേതിക സഹായം നൽകാൻ "മിഷൻ കോവിഡ് സുരക്ഷ’ പ്രത്യേകവും ഉൗർജസ്വലവുമായ ശ്രമങ്ങൾ നടത്തി. അതിന്റെ ഫലമായി, ഒരു വർഷത്തിനുള്ളിൽ, വാക്സിനുകൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും അംഗീകരിക്കുകയും രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് പരിപാടി നടപ്പിലാക്കുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ മാസ്കുകൾ, പിപിഇ കിറ്റുകൾ, പരിശോധനാ ഉപകരണങ്ങൾ മുതലായവയുടെ നിർമാണത്തിൽ രാജ്യം സ്വയംപര്യാപ്തമായി.
മാസങ്ങൾക്കുള്ളിൽത്തന്നെ, ഇന്ത്യക്ക് 750 ദശലക്ഷത്തിലധികം ഡോസ് കോവിഡ്19 വാക്സിനുകൾ നൽകാനായി എന്നതു ശ്രദ്ധേയമാണ്; ആഗോളതലത്തിൽതന്നെ ഏറ്റവും കൂടുതലാണിത്. നിലവിൽ ഒരുദിവസം 1.1 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്കു കോവിഡ് വാക്സിൻ നൽകുന്നു. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പു നൽകാൻ ലക്ഷ്യമിട്ടിരിക്കുകയാണ്.
നമ്മുടെ 75ാം വർഷത്തെ "ആസാദി കാ അമൃത് മഹോത്സവ’ത്തിന് ഉചിതമായ ആദരമർപ്പിക്കാനായി, 75 കോടി കോവിഡ്19 വാക്സിൻ ഡോസുകൾ നൽകുകയെന്ന സുപ്രധാന നേട്ടം കൈവരിക്കാൻ നമ്മുടെ ആരോഗ്യപ്രവർത്തകർ ഏറെ പ്രതിബദ്ധതയോടെയും അർപ്പണബോധത്തോടെയുമാണു പ്രവർത്തിച്ചത്.
മുതിർന്നവർക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പു പരിപാടി ആത്മനിർഭരതയിലേക്കുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ കരുത്തുറ്റതാക്കുന്നു. വാക്സിൻ ഗവേഷണവും വികസനവും നിർമാണവും റോക്കറ്റ് വിദ്യ, ആണവ പദ്ധതി എന്നിവയ്ക്കു സമാനമാണ്. ഇതിനായി ഗവേഷണത്തിലും വികസനത്തിലും സുസ്ഥിരവും തന്ത്രപരവുമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. വിപ്ലവകരമായ വാക്സിൻ പരിപാടിയും കോവിഡ് 19നായുള്ള രോഗ നിരീക്ഷണ നടപടികളും ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പു പദ്ധതിയെ ദീർഘകാലാടിസ്ഥാനത്തിൽ സ്വാധീനിക്കും.
കാത്തിരിപ്പിനും പരീക്ഷണങ്ങൾക്കുമായി പാഴാക്കാൻ ഇനി അധികം സമയമില്ലെന്നും നമ്മുടെ ആരോഗ്യ പരിപാലനവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ചെറുചുവടുകൾ വയ്ക്കാനും ഇതു നമ്മെ പഠിപ്പിച്ചു. വലിയ കുതിച്ചുചാട്ടത്തിനുള്ള സമയം വന്നകഴിഞ്ഞു അതിനായി രാജ്യം സജ്ജമാണ്.
മൻസൂഖ് മാണ്ഡവ്യ (കേന്ദ്ര ആരോഗ്യ മന്ത്രി)
ആരോഗ്യ പരിരക്ഷ: വൻ മുന്നേറ്റത്തിനു രാജ്യം സജ്ജം
12:15 AM Sep 16, 2021 | Deepika.com