ഉന്നത വിദ്യാഭ്യാസം: കേരളം എവിടെ?

12:32 AM Jun 10, 2021 | Deepika.com
ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് ദേശീയ തലത്തിൽ നടത്തിയ ഏറ്റവും പുതിയ (2018-19) സർവേ കണക്കുകൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ നിലവാരത്തിന്‍റെ ഒരു നേർചിത്രം നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്നു. ഇന്ത്യയിലെ 32 സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 993 സർവകലാശാലകളിൽ ഇരുപത്തിമൂന്ന് സർവകലാശാലകൾ ഉള്ള കേരളത്തിന് ഇരുപതാം സ്ഥാനം മാത്രമാണുള്ളത്.

ഇന്ത്യയിൽ ആകെയുള്ള 39,931 കോളജുകളിൽ 1,348 കോളജുകളുള്ള കേരളം പതിനൊന്നാം സ്ഥാനത്താണ്. എന്നാൽ, 18-നും 23-നും ഇടയ്ക്ക് പ്രായമുള്ളവരുടെ ജനസംഖ്യാ കണക്കുപ്രകാരം കേരളത്തിൽ ഒരു ലക്ഷം പേർക്ക് 45 കോളജ് എന്ന നിലയിലാണ് സ്ഥിതിയെങ്കിൽ ദേശീയ ശരാശരി ഒരു ലക്ഷം പേർക്ക് 28 കോളജ് മാത്രമാണ്. അതു പ്രകാരം കേരളം ആറാം സ്ഥാനത്താണുള്ളത്. ഒരു കോളജിൽ ശരാശരി എൻ‌റോൾമെന്‍റിന്‍റെ കാര്യത്തിൽ ദേശീയ ശരാശരി 693 ഉള്ളപ്പോൾ കേരളം 568 എന്ന നിലയിലാണ്. അതായത് വലിയ വലിപ്പങ്ങൾ മികച്ചതെന്നു കണക്കാക്കിയാൽ കേരളം 24-ാമത് സ്ഥാനത്താണു നിലകൊള്ളുന്നതെങ്കിൽ അവയുടെ ചെറിയ തോത് മാനദണ്ഡം ആക്കുന്പോൾ 13-ാം സ്ഥാനം എന്ന നിലയിലുമാണുള്ളത്.
18-23 പ്രായമുള്ളവരുടെ ജനസംഖ്യയിൽ ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്നവരുടെ അനുപാതമായ ഗ്രോസ് എൻ‌റോൾമെന്‍റ് റേഷ്യോ (ജിഇആർ) അഖിലേന്ത‍്യാ തലത്തിൽ 26.3 ആകുമ്പോൾ കേരളത്തിൽ 37.0 ആണ്. ഈ നിലയിൽ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംവച്ച് എട്ടാംസ്ഥാനത്താണ് കേരളം. എന്നാൽ അമേരിക്കയിൽ ജിഇആർ 88.2 ആണ്. ജർമനി-70.3, ഫ്രാൻസ്-65.6, ഇംഗ്ലണ്ട് -60.6, ബ്രസീൽ- 51.3 ചൈന-49.1 ഇന്തോനേഷ‍്യ-36.4, ദക്ഷിണാഫ്രിക്ക-22.4, പാക്കിസ്ഥാൻ-9.4 എന്ന നിലയിലാണ്.

2020-ലെ നാഷണൽ ഇൻസ്റ്റിറ്റ‍്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക് (NIRF) റാങ്കിംഗിൽ കേരളത്തിലെ മൂന്നു സർവകലാശാലകൾ മൊത്തത്തിലുള്ള വിഭാഗങ്ങളിൽ ആദ്യത്തെ നൂറിൽ ഉൾപ്പെട്ടിരിക്കുന്നു. അതുപോലെ നാലെണ്ണം സർവകലാശാലാ വിഭാഗങ്ങളിലും ഒന്ന് എൻജിനിയറിംഗ് കോളജ് വിഭാഗത്തിലും 20 എണ്ണം ആർട്സ് ആൻഡ് സയൻസ് കോളജ് വിഭാഗത്തിലും ഉൾപ്പെട്ടിരിക്കുന്നു. (കേന്ദ്രീയ, ദേശീയ, കല്പിത സർവകലാശാലകൾ ഒഴികെയുള്ളവ). ഈ ഇരുപതിൽ പതിനൊന്നു കോളജുകൾ സ്വയം ഭരണ വിഭാഗങ്ങളിൽപ്പെട്ടവയാണ് എന്നത് ശ്രദ്ധേയമാണ്.

ദേശീയ വിദ്യാഭ്യാസ നയം

ദേശീയ വിദ്യാഭ്യാസ നയം 2020 ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സന്പ്രദായത്തിന് ഒരു പുതിയ ദിശയിലേക്കു നയിക്കാനുള്ള ഒരു പുതിയ ദർശനത്തിന്‍റെ നയരേഖ നൽകുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ മൂവായിരത്തിൽ കുറയാത്ത വിദ്യാർഥികൾ ഉണ്ടായിരിക്കുകയും എല്ലാവിധ പാഠ്യപദ്ധതികൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി വലുതും വിവിധങ്ങളായ അച്ചടക്കബോധത്തോടെ പ്രവർത്തിക്കുന്ന ഡിഗ്രി പ്രദാനംചെയ്യുന്ന സ്ഥാപനങ്ങളായി ഗവേഷണവും അധ്യാപനവും അടിസ്ഥാനമാക്കിയുള്ള ശ്രേഷ്ഠതയും പ്രാധാന്യവും കൈമുതലാക്കി സർവകലാശാലകളും സ്ഥാപനങ്ങളും സൃഷ്ടിക്കപ്പെടാൻ പുതിയ നയരേഖ വിഭാവനംചെയ്യുന്നു. ഇതു കൈവരിക്കുന്നതിനായി ഘടനാപരമായ മാറ്റങ്ങൾക്കു വിധേയമായി ഒരു നയരൂപീകരണം ആവശ്യമാണ്. അതായത് അഫിലിയേഷൻ സന്പ്രദായം നിർത്തലാക്കുക, സ്ഥാപനങ്ങൾക്കു കൂടുതൽ സ്വയംഭരണം നൽകുക, അംഗീകാരവും റാങ്കും മൂല്യവും വഴി കൂടുതൽ മാന്യതയും വിശ്വാസ്യതയും കൈവരുത്തുക തുടങ്ങിയവാണ് അവയിൽ ചിലത്. ചുരുക്കത്തിൽ 3000-നും 50000ത്തിനും ഇടയിൽ വിദ്യാർഥികളെ ഉൾക്കൊള്ളിച്ചു ഡിഗ്രി പ്രദാനംചെയ്യുന്ന കാന്പസുകളുള്ള സ്ഥാപനങ്ങളായി അവ പരിവർത്തനംചെയ്യപ്പെടണം എന്നതാണ് പുതിയ നയത്തിലൂടെ വിവക്ഷിക്കുന്നത്.

അതിനാൽ മുകളിൽ പറഞ്ഞ പരിവർത്തനം കൈവരിക്കുന്നതിനുള്ള ഒരു തന്ത്രം ആവിഷ്കരിക്കുക എന്നതായിരിക്കണം പുതിയ ഗവണ്‍മെന്‍റിന്‍റെ പ്രഥമ പരിഗണന. അതായത് അഫിലിയേറ്റ് സന്പ്രദായം ഇല്ലാതാക്കുക, ഓരോരോ സ്ഥാപനത്തിൽ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് വരുത്തുക തുടങ്ങിയവ ലക്ഷ്യമാക്കണം എന്നിങ്ങനെ. 2040-ഓടെ കേരളത്തിലെ ജനസംഖ്യ ഏകദേശം നാലു കോടിയാകുമെന്ന് കണക്കാക്കുന്നു. ഇതിൽ 18-23 വയസ് പ്രായമുള്ളവർ ഏകദേശം പത്തു ശതമാനം കാണും. ഇവരാണു കോളജ് വിദ്യാഭ്യാസത്തിനു യോഗ്യതയുള്ളവർ. 50 ശതമാനം ജിഇആർ നേടിയെടുക്കാനായി ഇതിൽ ഏകദേശം 20 ലക്ഷം ആളുകൾക്ക് കേരളത്തിൽ സൗകര്യമൊരുക്കണം.

ദേശീയ വിദ്യാഭ്യാസ നയം പിന്തുടർന്നാൽ കേരളത്തിൽ അറുപതോളം സർവകലാശാലകൾ ഉണ്ടാകണം. ഈ 60 സർവകലാശാലകളിൽ ശരാശരി 30,000 വിദ്യാർഥികൾക്കു പ്രവേശനം നൽകുകയും വേണം. ഈ കാമ്പസുകളിൽ എല്ലാവിധ സ്പെഷലൈസേഷനുകളിലും ഓണ്‍ലൈൻ, മുഖാമുഖം, ബ്ലൻഡഡ് ലേണിംഗിലൂടെ വൊക്കേഷണൽ മുതൽ റിസർച്ച് കോഴ്സുകൾവരെ ഉണ്ടായിരിക്കണം. അതുപോലെ, വിദൂര വിദ്യാഭ്യാസം, മെഡിക്കൽ, ടെക്നിക്കൽ, മലയാളം എന്നിവയ്ക്കായുള്ള സർവകലാശാലകൾ മേൽപ്പറഞ്ഞ എല്ലാവിധ പാഠ്യപദ്ധതികളും നടപ്പാക്കാനുള്ള രീതിയിൽ വ്യത്യാസം വരുത്തേണ്ടതാണ്. പ്രവർത്തനങ്ങൾ എല്ലാംതന്നെ വ്യത്യസ്തങ്ങളായിരിക്കും. എന്നാൽ, വിദൂര വിദ്യാഭ്യാസത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള എസ്എൻ സർവകലാശാലകൾ പുതിയ വിദ്യാഭ്യാസനയത്തിന് അനുസൃതമായല്ല സ്ഥാപിതമായിരിക്കുന്നത് എന്നത് പ്രസ്താവ്യമാണ്.

നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനു നിലവിലുള്ള സർവകലാശാലകളെ പരിഷ്കരിക്കാമോ എന്നതു പുതിയ സർക്കാർ ചിന്തിക്കേണ്ട കാര്യമാണ്. എന്നാൽ, ഇത് ഒരു അസാധ്യമായ ജോലി ആയിരിക്കും. അതിനാൽ അഫിലിയേറ്റിംഗ് സിസ്റ്റത്തിന്‍റെയും സർവകലാശാലാ വകുപ്പുകളുടെയും ഭരണം വേർതിരിക്കുന്നതിലൂടെ എൻഇപിയുമായി യോജിക്കുന്ന രീതിയിൽ സിസ്റ്റം പരിവർത്തനം ചെയ്യുന്നതിനെക്കുറിച്ച് പുതിയ സർക്കാരിന് ചിന്തിക്കാവുന്നതാണ്. യൂണിവേഴ്സിറ്റി വകുപ്പുകളുടെ ഭരണം വകുപ്പുകളിലെ അധ്യാപകർക്കു നൽകണം. അല്ലാതെ അഫിലിയേറ്റ് കോളജുകളിൽനിന്ന് സിൻഡിക്കേറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട അല്ലെങ്കിൽ നാമനിർദേശം ചെയ്യപ്പെട്ട വ്യക്തികളാകരുത് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്‍റുകളെ ഭരിക്കേണ്ടത്.

എല്ലാ വീട്ടിലും ക്ലാസ് റൂം

ഇതൊരു മാസീവ് ഓപ്പണ്‍ ഓൺലൈൻ കോഴ്സസ് യുഗമാണ്. അതിനാൽ വിദ്യാഭ്യാസ മേഖലയിൽ വിദൂരവിദ്യാഭ്യാസം എന്ന പദത്തിന് ഇനി പ്രസക്തിയില്ല. അതിനാൽ രണ്ടാമത്തെ മുൻഗണന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡിജിറ്റലൈസേഷൻ പ്രാവർത്തികമാക്കുന്നതിലായിരിക്കണം. എല്ലാ വിദ്യാർഥികൾക്കും അവരുടെ വിദ്യാഭ്യാസത്തിനു കാന്പസിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയുകയില്ല. അതിനാൽ വ്യക്തിഗത കംപ‍്യൂട്ടറുകൾ അല്ലെങ്കിൽ ലാപ് ടോപ്പുകൾ, ഉയർന്ന സാങ്കേതിക വിദ്യയുടെ പ്രയോജനം തുടങ്ങിയവ നേടുന്നതിന് അവശ്യംവേണ്ട ഇന്‍റർനെറ്റ് സൗകര്യവും ഗാഡ്ജെറ്റുകളും ഉപയോഗിച്ച് എല്ലാ വീട്ടിലും ക്ലാസ് റൂം സ്ഥാപിക്കുക എന്നതാണ് ആദ്യത്തെ ജോലി. ദാരിദ്രരേഖയ്ക്കു താഴെയുള്ള എല്ലാവർക്കും സർക്കാർ ഈ സൗകര്യം സൗജന്യമായി നൽകണം. ആത്യന്തികമായി വീട്ടിലെ ഈ ക്ലാസ് റൂം നിങ്ങളുടെ അടുക്കള അല്ലെങ്കിൽ പ്രാർഥനാമുറിപോലുള്ള ഒരു അവശ്യമുറിയായി മാറണം.

സ്മാർട്ട് ക്ലാസ് മുറികൾ, ടാബ്‌ലറ്റുകൾ, വിദ്യാഭ്യാസ സോഫ്റ്റ് വെയറും ആപ്ലിക്കേഷനും ഉപയോഗിച്ചു പ്രാപ്തമാക്കിയ ഇ-ബുക്കുകൾ, ഡിജിറ്റൽ ലൈബ്രറി, വ്യക്തിഗത പഠനം, അഡാപ്റ്റീവ് ലേണിംഗ്, പ്രോജ്ക്ട് അധിഷ്ഠിത പഠനം തുടങ്ങിയവയെല്ലാം ഡിജിറ്റൽ പരിവർത്തനത്തിന്‍റെ സവിശേഷ ഭാഗങ്ങളാകുന്നു. അവ കാലഘട്ടങ്ങൾക്ക് സ്വീകാര്യവും വിദ്യാർഥി കേന്ദ്രീകൃത പഠനത്തിന് ആവശ്യവുമാണ്.

കഴിഞ്ഞ ഭരണകാലത്ത് സ്കൂൾ വിദ്യാഭ്യാസം മേഖലയിൽ നടത്തിയപരിഷ്കാരങ്ങൾ പ്രശംസനീയമാണ്. അതേസമയം ഈ മേഖലയെ നിയന്ത്രിക്കുന്ന അസോസിയേഷനുകളുടെയും യൂണിയനുകളുടെയും കടുത്ത പ്രതിരോധംമൂലം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാര്യമായ പുരോഗതി കാണാൻ സാധിക്കുന്നില്ല.

ഗവേഷണം

കേരള സ്റ്റേറ്റ് സയൻസ്, ടെക്നോളജി, എൻവയോണ്‍മെന്‍റ് കൗണ്‍സിൽ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചത് അഭിമാനിക്കാൻ കേരളത്തിനു വകനൽകുന്നു. ഈ കേന്ദ്രങ്ങളിൽ ചിലതിനെ കൂടുതൽ അർഥവത്തും പ്രവർത്തനക്ഷമവുമാക്കുന്നതിനായി കേന്ദ്രസർക്കാർ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ സംസ്കാരം ഉണ്ടായിരുന്നില്ല. NIRF-ൽ ഉയർന്ന റാങ്ക് ലഭിക്കുന്നതിനും അക്രഡിറ്റേഷൻ പ്രക്രിയയിൽ നല്ല നിലവാരം പുലർത്തുന്നതിനും ഗവേഷണം ഒരു അത്യന്താപേക്ഷിത ഘടകമാണ്. ഇതിനാൽ കുറച്ചു സ്ഥാപനങ്ങളിൽ റിസർച്ച് ആരംഭിക്കുന്നതിനുള്ള ഒരു അവബോധം സൃഷ്ടിച്ചതായി കാണുന്നു.

ഇത്തരത്തിൽ സർവകലാശാലകളും കോളജുകളും ഗവേഷണം ത്വരിതപ്പെടുത്തുന്നത് ഉപോത്ബലകമായി പ്രവർത്തിക്കുക എന്നതാണ് സർക്കാരിന്‍റെ മൂന്നാമത്തെ മുൻഗണന. സർവകലാശാലകളിലും കോളജുകളിലും ഗവേഷണം ആരംഭിക്കുന്നതിന് കേരളത്തിന്‍റെ സ്റ്റാർട്ട് അപ് പോളിസി ഒരു മികച്ച ഉദാഹരണമാണ്.

അടിയന്തരമായി വേണ്ടത്

1. കോളജുകളെ അഫിലിയേറ്റ് ചെയ്യുന്നതിനുള്ള സർവകലാശാലാ സംവിധാനം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക. അതിന്‍റെ മുന്നോടിയായി സർവകലാശാല ഡിപ്പാർട്ട്മെന്‍റുകളുടെയും അഫിലിയേറ്റ് കോളജുകളുടെ ഭരണ സംവിധാനത്തിനു യൂണിവേഴ്സിറ്റി തലത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനായി സർവകലാശാലകളുടെ നിയമങ്ങളിൽ അവശ്യഭേദഗതി വരുത്തുക.

2. ഡിജിറ്റലൈസേഷന് അവശ്യംവേണ്ട എല്ലാ വീട്ടിലും ക്ലാസ് റൂം എന്ന സ്കീം രൂപീകരിക്കുക.

3. സർവകലാശാലകളിലെയും കോളജുകളിലെയും ഗവേഷണ സംസ്കാരം മെച്ചപ്പെടുത്താൻ ഉതകുന്ന രീതിയിൽ സർക്കാർ സഹായം നൽകുക.
അതുവഴി ഈ സ്ഥാപനങ്ങളുടെ റാങ്കിംഗ്, അക്രഡിറ്റേഷൻ നില മെച്ചപ്പെടുത്തി ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ യശസ് ഉയരുന്നതിനു കേരളം പരിശ്രമിക്കണം.

ഡോ. കുഞ്ചെറിയ പി. ഐസക്
ഡോ. രഞ്ജന മേരി വർഗീസ്

(കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലറായ ഡോ. കുഞ്ചെറിയ പി. ഐസക് കൊച്ചി സേവ്യർ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ് ഡയറക്ടർ ജനറലും ഡോ. രഞ്ജന മേരി വർഗീസ് സേവ്യർ ലീഡർഷിപ് സെന്‍റർ ഡെപ്യൂട്ടി ഡയറക്ടറുമാണ്)