ആറ്റിങ്ങൽ കലാപം ആദ്യ സ്വാതന്ത്ര്യ പോരാട്ടം

11:08 PM Apr 13, 2021 | Deepika.com
മൂന്നു നൂറ്റാണ്ടുകൾക്കു മുൻപ് അന്നത്തെ വേണാടിന്‍റെ തലസ്ഥാനമായിരുന്ന ആറ്റിങ്ങലിൽ ബ്രിട്ടീഷ്കാർക്കെതിരായി നടന്ന രക്തരൂഷിതമായ കലാപമാണ് ആറ്റിങ്ങൽ കലാപം. എഡി 1721 ഏപ്രിൽ 14നാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിക്ക് എതിരായ ആ ധീരമായ ചെറുത്തുനിൽപ്പും കലാപവും ഇവിടുത്തെ സാധാരണക്കാരായ തദ്ദേശവാസികൾ നടത്തിയത്. ഈ കലാപത്തിന്‍റെ മുന്നൂറാം വാർഷികമാണിന്ന്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ ഉടമസ്ഥതയിലുള്ള അഞ്ചുതെങ്ങ് കോട്ടയുടെ അധിപതിയായ വില്യം ഗിഫോർട്ടിന്‍റെ കിരാതമായ നടപടികൾക്കെതിരായ തദ്ദേശവാസികളുടെ ശക്തമായ രോഷമായിരുന്നു ഈ കലാപത്തിന്‍റെ അടിസ്ഥാനകാരണം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിക്കെതിരായി രാജ്യത്ത് ആദ്യം നടന്ന വലിയൊരു കലാപമായിരുന്നു ഇത്. എന്നാൽ ഈ കലാപത്തിന് ചരിത്രത്തിൽ വേണ്ടത്ര ഇടം ലഭിക്കാതെ പോയി.

ആറ്റിങ്ങൽ കേന്ദ്രമായ വേണാട് 12,13,14 നൂറ്റാണ്ടുകളിൽ വലിയൊരു വ്യാപാര കേന്ദ്രമായിരുന്നു. ആദ്യം അറബികളാണ് ഈ മേഖലയിൽ വ്യാപാര ബന്ധം നടത്തിയിരുന്നത്. വാസ്കോഡ ഗാമയുടെ വരവിനുശേഷം പോർച്ചുഗീസുകാരും ഡച്ചുകാരുമെല്ലാം വേണാടുമായി വളരെ വിപുലമായ വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. വ്യാപാര മത്സരത്തിന്‍റെ ഭാഗമായി ഡച്ചുകാരും പോർച്ചുഗീസുകാരും തമ്മിലുള്ള സംഘട്ടനങ്ങളും സാധാരണമായിരുന്നു.

ഉമയമ്മ റാണിയും ഈസ്റ്റ് ഇന്ത്യാ കന്പനിയും

17-ാം നൂറ്റാണ്ടിൽ ഉമയമ്മ റാണിയുടെ ഭരണകാലത്താണ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കന്പനി ഈ പ്രദേശത്തെത്തുകയും വ്യാപാരം ശക്തമായി തുടങ്ങുകയും ചെയ്തത്. ഉമയമ്മ റാണി നേരിട്ട് ഈസ്റ്റ് ഇന്ത്യാ കന്പനിയെ ഇവിടേക്കു ക്ഷണിച്ചതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ 1694 ജൂണ്‍ 29ന് ഉമയമ്മ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിക്ക് അഞ്ചുതെങ്ങിൽ കോട്ടകെട്ടുവാനും കുരുമുളക് ഉൾപ്പെടെയുള്ള നാണ്യവിളകളുടെ കുത്തക സംഭരണവും വ്യാപാരവും നടത്തുവാനും അനുമതി നൽകി. 1699 ജനുവരിയിൽ കോട്ടയുടെ നർമാണം പൂർത്തിയായി.

1699 ൽ ഉമയമ്മ റാണി നാടുനീങ്ങിയശേഷം ഈസ്റ്റ് ഇന്ത്യാ കന്പനിക്ക് പല എതിർപ്പുകളെയും ഭീഷണികളെയും നേരിടേണ്ടിവന്നെങ്കിലും അതിനെ അതിജീവിക്കാൻ അന്ന് അഞ്ചുതെങ്ങ് കോട്ടയിലെ മേധാവിയായിരുന്ന ജോണ്‍ബ്രാബോണിന് സാധിച്ചിരുന്നു. ആറ്റിങ്ങൽ കലാപത്തിന് സാഹചര്യമൊരുക്കിയ അഞ്ചുതെങ്ങ് കോട്ടയുടെ അധിപൻ വില്യം ഗിഫോർഡ് എഡി 1719 ലാണ് ചുമതലയേറ്റത്. ഇയാൾ ഈസ്റ്റ് ഇന്ത്യാ കന്പനിയോടുപോലും വഞ്ചനകാട്ടുന്നയാളായിരുന്നു. ഭാര്യ കാതറിനോടൊപ്പം ഇവിടെയെത്തിയ അദ്ദേഹം എല്ലാവിധ വഞ്ചനകളും കള്ളത്തരങ്ങളും തുടർച്ചായായി നടത്തുകയാണ് ചെയ്തത്. ഭാര്യ കാതറിനും ഇക്കാര്യത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

അന്നത്തെ ആറ്റിങ്ങൽ റാണി അത്തം തിരുനാളിന്‍റെ മന്ത്രിയായിരുന്ന വഞ്ചിമുട്ടത്ത് പിള്ളയെ നിരന്തരം പ്രീണിപ്പിച്ചു നിർത്തുവാൻ വില്യം ഗിഫോർഡ് കാര്യമായി ശ്രമിച്ചിരുന്നു. വഞ്ചിമുട്ടത്തു പിള്ളയുമായി ശത്രുതയിലായിരുന്ന കുടമണ്‍ പിള്ളയ്ക്ക് ബ്രിട്ടീഷുകാരോടുള്ള ശക്തമായ എതിർപ്പിന് ഇതും കാരണമായി. സൈനിക ശക്തിയിലും പ്രാമാണ്യത്തിലും കുടമണ്‍ പിള്ള വഞ്ചിമുട്ടത്തു പിള്ളയെക്കാൾ ഒരുപാട് മുൻപന്തിയിലായിരുന്നെങ്കിലും രാജകീയ തീരുമാനങ്ങൾ നടപ്പിലാക്കിവന്നിരുന്നത് വഞ്ചിമുട്ടത്ത് പിള്ളതന്നെയായിരുന്നു.

ഗിഫോർഡിനെതിരേ ജനരോഷം

കന്പനിക്കു വാങ്ങികൂട്ടിയ കുരുമുളകിന്‍റെ തൂക്കത്തിലും അളവിലും വെട്ടിപ്പ് നടത്തിയിരുന്നത് ഗിഫോർഡിന്‍റെ അനുയായിയും പറങ്കിയുമായി ഇഗ്നേഷ്യോ മലറിയോസ് എന്നയാളായിരുന്നു. ഇയാൾ ഗുണ്ടായിസവും കള്ളത്തരവും നടത്തി ഈ പ്രദേശത്തെ കച്ചവടക്കാരെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. മലറിയോസിന്‍റെ എല്ലാ വൃത്തികേടുകൾക്കും ഗിഫോർഡ് പിന്തുണ നൽകിയത് ഗിഫോർഡിനെതിരേയുള്ള രോഷം ആളിക്കത്തിക്കുകയാണ് ചെയ്തത്.

വഞ്ചിമുട്ടം പിള്ളയുടെ സ്വാധീനശക്തി ഉപയോഗിച്ചുകൊണ്ട് ബ്രിട്ടീഷുകാരും പറങ്കിയും നടത്തുന്ന ഇത്തരം പേക്കൂത്തുകൾക്ക് തടയിടണമെന്നും ജനങ്ങൾ സംഘടിക്കണമെന്നും കുടമണ്‍ പിള്ളയുടെ നേതൃത്വത്തിൽ ആവശ്യമുയർന്നതോടെ ആറ്റിങ്ങലിൽ പുതിയൊരു രാഷ്‌ട്രീയ ധ്രുവീകരണത്തിന് വഴിതെളിയുകയായിരുന്നു. പീഡിതരായ അവർണവിഭാഗക്കാരും മുസ്‌ലീംകളും സംഘടിക്കുവാനും തുടങ്ങി.

ഈ സമയത്ത് അഞ്ചുതെങ്ങ് കോട്ടയുടെ സമീപത്ത് കച്ചവടക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ വെടികൊണ്ട പാടുകളുമായി കരയ്ക്കടിഞ്ഞു. നിരപരാധികളും സാധുക്കളുമായിരുന്ന സാധാരണക്കാർക്കുനേരേ നേരന്പോക്കിനെന്നോണം മദ്യാസക്തിയിൽ വെടിവച്ചു രസിക്കുന്ന ബ്രിട്ടീഷ്കാർക്കെതിരേ വിദ്വേഷം ആളിക്കത്തി. ചിറയിൻകീഴിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ മേൽശാന്തി പൂജാരി ബ്രാഹ്മണനെ ഇംഗ്ലീഷുകാരുടെ കുതിരപ്പട്ടാളം വളയുകയും ബലാൽക്കാരമായി അഞ്ചുതെങ്ങ് കോട്ടയിൽ കൊണ്ടുവന്നു പീഡിപ്പിക്കുകയും ചെയ്തു. നാല് ദിവസം കഴിഞ്ഞ് വിവസ്ത്രനാക്കിയാണ് ഈ ബ്രാഹ്മണനെ വിട്ടയച്ചത്. അപമാന ഭയത്താൽ ഈ ബ്രാഹ്മണൻ ആത്മഹത്യ ചെയ്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇത്തരം സംഭവങ്ങൾ ഈസ്റ്റ് ഇന്ത്യാ കന്പനിക്കും അതിന്‍റെ മേലധികാരികൾക്കുമെതിരായി ശക്തമായ ജനരോഷം ആളിപ്പടരാനും ഇടയാക്കി. സാധുക്കളായ ജനങ്ങൾ ഇത്തരത്തിൽ മൃഗീയമായി ക്രൂശിക്കപ്പെടുന്നതിൽ രോഷാകുലരായ ഹിന്ദുക്കളും, മുസ്‌ലീംകളും അവർണനെന്നോ സവർണനെന്നോ വ്യത്യാസമില്ലാതെ തന്നെ ബ്രിട്ടീഷ്കാർക്കെതിരേ സംഘടിക്കുവാൻ നിർബന്ധിതമായിത്തീരുകയാണുണ്ടായത്. ബ്രിട്ടീഷുകാർക്കെതിരേ പോരാടാൻ കുടമണ്‍ പിള്ളയുടെ സഹായം ഇവർ അഭ്യർഥിക്കുകയും ചെയ്തു.

കുടമണ്‍ പിള്ളയ്ക്ക് വലിയൊരു കളരി അന്നുണ്ടായിരുന്നു. വീരമാർത്താണ്ഡന്‍റെയും മണമേൽ ഗുരുക്കളുടെയും നേതൃത്വത്തിൽ അതികഠിനമായ പരിശീലനമാണ് അവിടെ നൽകിയിരുന്നത്. ഈ കളരിയിൽ തന്നെ നാട്ടുകാരും അഭ്യാസമുറകൾ സ്വായത്തമാക്കി. രാത്രികാലങ്ങളിലാണ് പരിശീലനം നടന്നിരുന്നത്. ബ്രിട്ടീഷുകാർക്കെതിരായി ആഞ്ഞടിക്കാനുള്ള തയാറെടുപ്പിലായിരുന്നു കുടമണ്‍ പിള്ളയും ധീരരായ നാട്ടുകാരും.

ബ്രിട്ടനെ ഞെട്ടിച്ച കൂട്ടക്കൊല

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ പാരിതോഷികങ്ങളും, കുടിശിക കപ്പവുമായി ആറ്റിങ്ങൽ റാണിയെ കാണാൻ 1721 ഏപ്രിൽ 14ന് ഗിഫോർഡിന്‍റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് ജലമാർഗം പുറപ്പെട്ടു. കന്പനി ഉദ്യോഗസ്ഥരും പട്ടാളക്കാരും നാട്ടുകാരുമടക്കം വലിയൊരു സംഘമായിരുന്നു ഇത്. റാണിയെക്കണ്ട് പാരിതോഷികങ്ങളും നൽകി സംഘം മടക്കയാത്രയ്ക്കായി തിരിച്ചു. സന്ധ്യക്കായിരുന്നു ഇവരുടെ മടക്കയാത്ര. കോയിക്കൽ പുഴക്കടവിനടുത്തു (ഇന്നത്തെ കൊല്ലന്പുഴകടവ്) നിന്ന് നിരനിരയായി നിർത്തിയിട്ടിരുന്ന ജലനൗകകളിൽ എല്ലാവരും കയറുകയും അഞ്ചുതെങ്ങിലേക്കു യാത്ര ആരംഭിക്കുകയും ചെയ്തു.

ഇവരെ ആക്രമിക്കാൻ കുടമണ്‍ പിള്ളയും യോദ്ധാക്കളും നദിയിലും കരയിലുമായി നിലകൊണ്ടിരുന്നു. ഇരുകരകളിൽനിന്നും അതിവേഗത്തിലുള്ള ആക്രമണമായിരുന്നു ഉണ്ടായത്. കുടമണ്‍ പിള്ളയുടെ സൈന്യത്തെ കൂടാതെ മൂർമാരുടെ മുസ്‌ലീം സൈന്യവും അവിടെ എത്തിയിരുന്നു. മിന്നൽ വേഗത്തിൽ ശക്തമായ ആക്രമണം ഈ യോദ്ധാക്കൾ നടത്തി. 151 ഇംഗ്ലീഷുകാരും തദ്ദേശീയരായ ആറ് പടയാളികളും കഴുത്തറ്റ് പുഴയിൽ വീണു. ഗിഫോർഡും കൂട്ടാളികളും ഒന്നടങ്കം കൊല്ലപ്പെട്ടു. ബ്രിട്ടണിലെ ഈസ്റ്റ് ഇന്ത്യാ കന്പനിയെ ഞെട്ടിപ്പിക്കുകയും ഭയ വിഹ്വലരാക്കുകയും ചെയ്ത സംഭവമായിരുന്നു ഇത്.

നമ്മുടെ രാജ്യത്തെ ജനതയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്രം വളരെ ആവേശകരമായ ഒരേടാണ്. ഇംഗ്ലീഷുകാർക്കെതിരേയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഘടിത കലാപമായിരുന്നു ആറ്റിങ്ങലേത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഒൗദ്യോഗികമായി തന്നെ ഈ കലാപം അംഗീകരിക്കുകയും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എഴുതിച്ചേർക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. സ്കൂൾ- കോളജ് സിലബസുകളിൽ ആറ്റിങ്ങൽ കലാപം ഉൾപ്പെടുത്തേണ്ടതുമാണ്. 

അഡ്വ. ജി. സുഗുണൻ
(കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗമാണ് ലേഖകൻ)