ആദ്യ ചോക്ലേറ്റ് നായകൻ

11:56 PM Apr 30, 2020 | Deepika.com
ഒരുകാലത്ത് ഇന്ത്യൻ യുവത്വത്തിന്‍റെ പ്രതീകമായിരുന്നു ഋഷി കപൂർ. ബോളിവുഡിന്‍റെ ചോക്ലേറ്റ് നായകൻ എന്ന വിശേഷണം ആദ്യമായി നേടിയ നടൻ.

എഴുപതുകളിലും എണ്‍പതുകളിലും ഋഷികപൂർ പകർന്നാടിയ കഥാപാത്രങ്ങളിലധികവും പ്രണയനായകന്മാരുടേതായിരുന്നു. ആരേയും ആകർഷിക്കുന്ന രൂപഭാവങ്ങൾ, ഗാനരംഗങ്ങളിലെ അനായാസത, ഇതെല്ലാം റൊമാന്‍റിക് നായകൻ എന്ന ഇമേജ് അദ്ദേഹത്തിന് ചാർത്തിക്കൊടുത്തു.

ഋഷികപൂർ ഓർമയാകുന്പോൾ തലമുറ വ്യത്യാസമില്ലാതെ ഇന്ത്യൻ യുവത്വം എന്നെന്നും ഓർമിക്കുന്ന നിരവധി ചിത്രങ്ങൾ. ബോബിയിലെ ഹം തും എക് കമരേ മേം... പോലുള്ള ഗാനരംഗങ്ങൾ ഇന്നും അനശ്വരമായി നിലനിൽക്കുകയാണ്, ഒരു തലമുറയ്ക്കാകെ നൊസ്റ്റാൾജിയ പകർന്ന്.
ഋഷി കപൂറിനെ ഓർമിക്കുന്പോൾ ബോബി എന്ന ചിത്രത്തെക്കുറിച്ച് വീണ്ടും പരാമർശിക്കേണ്ടിവരും. അദ്ദേഹം നായകനായ ആദ്യ ചിത്രമായിരുന്നു ബോബി. എഴുപതുകളിലെ ഇന്ത്യൻ യുവത്വത്തെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു ചിത്രമുണ്ടാകില്ല. ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിൽ പോലും തരംഗം സൃഷ്ടിക്കാൻ ചിത്രത്തിനു കഴിഞ്ഞു. പണക്കാരൻ പയ്യൻ രാജിന്‍റെയും പാവപ്പെട്ട വീട്ടിലെ ബോബി എന്ന പെണ്‍കുട്ടിയുടേയും പ്രണയകഥ പല താരസമവാക്യങ്ങളേയും തകർക്കുന്നതായിരുന്നു. ശരാശരി ഇന്ത്യൻ യുവത്വത്തിന്‍റെ മനസിൽ കത്തിപ്പടരാൻ ചിത്രത്തിനായി.

1973ൽ എത്തിയ ബോബിയുടെ വൻ വിജയത്തെ തുടർന്ന് ഋഷി കപൂറിന്‍റേതായി നിരവധി ചിത്രങ്ങളെത്തി. ഒട്ടുമിക്കവയും പ്രണയനായകന്‍റെ വേഷങ്ങളായിരുന്നു. തൊണ്ണൂറിലധികം സിനിമകളിൽ റൊമാന്‍റിക് നായകനായി അദ്ദേഹം വേഷമിട്ടു. ഇവയിൽ ഭൂരിഭാഗവും വൻ വിജയങ്ങളായി.
ബോളിവുഡിനെ അടക്കിവാണ കപൂർ കുടുംബത്തിൽ നിന്നു വന്നതുകൊണ്ടുതന്നെ സിനിമാ പ്രവേശനം ഋഷികപൂറിനെ സംബന്ധിച്ച് അനായാസമായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും അനശ്വര നായകൻ രാജ്കപൂറിന്‍റെ പുത്രൻ, പിതാവിന്‍റെ ചിത്രങ്ങളിൽ ബാലതാരമായാണ് കരിയർ തുടങ്ങിയത്. രാജ്കപൂർ തന്നെയായിരുന്നു ഋഷിയുടെ ആദ്യ ചിത്രമായ ബോബി നിർമിച്ചതും. തുടർന്ന് നായകനായും സ്വഭാവനടനായുമൊക്കെ 2019 വരെ ഋഷി സാന്നിധ്യമറിയിച്ചു. മലയാളത്തിൽ വൻ വിജയം നേടിയ ദൃശ്യത്തിന്‍റെ ഹിന്ദിപതിപ്പായ ദ ബോഡി എന്ന ചിത്രത്തിലാണ് ഋഷി കപൂർ അവസാനമായി അഭിനയിച്ചത്.

ലൈലാമജ്നു, റാഫു ചക്കാർ, അമർ അക്ബർ ആന്‍റണി, സർഗം, കർസ്, പ്രേംരോഗ്, നാഗിന, ഹണിമൂണ്‍, ചാന്ദ്നി, ഹീന, ബോൽ രാധ ബോൽ, യഹ് വദാ രഹേ, ദൂസര ആദ്മി, സാഗർ തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രശസ്ത ചിത്രങ്ങളാണ്. പ്രണയമായിരുന്നു ഈ ചിത്രങ്ങളുടെയെല്ലാം കേന്ദ്രബിന്ദു. അതിന് ഋഷിയോടു പകരംവയ്ക്കാൻ അക്കാലത്ത് മറ്റാരുമില്ലായിരുന്നു.

എണ്‍പതുകളുടെ തുടക്കത്തിൽ ക്ഷോഭിക്കുന്ന യുവത്വം എന്ന ഇമേജിൽ അമിതാഭ് ബച്ചൻ ശ്രദ്ധനേടിയതോടെയാണു ഋഷികപൂറിന്‍റെ താരപദവിക്കു സ്വൽപം മങ്ങലേറ്റത്. പ്രണയസിനിമകൾ ആക്ഷൻ സിനിമകൾക്ക് വഴിമാറിയ അക്കാലത്തും പക്ഷേ സജീവ സാന്നിധ്യമായി അദ്ദേഹമുണ്ടായിരുന്നു. പതുക്കെ പതുക്കെ കാരക്ടർ വേഷങ്ങളിലേയ്ക്ക് അദ്ദേഹം മാറിത്തുടങ്ങി. 2000ൽ കരോബാർ എന്ന ചിത്രത്തിലാണ് പ്രണയനായകനായി അവസാനം അഭിനയിച്ചത്. കാൻസർ രോഗത്തിന്‍റെ പിടിയലമർന്നപ്പോഴും ഇടയ്ക്കിടെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.

സംവിധായകനായും ഋഷികപൂർ കഴിവുതെളിയിച്ചിട്ടുണ്ട്. 1999ൽ രാജേഷ്ഖന്ന, അക്ഷയ് ഖന്ന, ഐശ്വര്യാറായ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അബ് ലോട്ട് ചലേൻ എന്ന ചിത്രമൊരുക്കി.

സിനിമയിൽ പ്രണയനായകനായിരുന്നുവെങ്കിലും മറ്റു പല ബോളിവുഡ് നടന്മാരിൽ നിന്നു വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിത ശൈലി. വിവാഹമോചനങ്ങൾക്കും പുനർവിവാഹങ്ങൾക്കും പഞ്ഞമില്ലാത്ത ബോളിവുഡിൽ ഋഷികപൂറിന്‍റെ ജീവിതത്തിൽ പക്ഷേ ഒറ്റ നായികയേ ഉണ്ടായിരുന്നുള്ളൂ-നീതു സിംഗ്. ഒപ്പം അഭിനയിച്ച നീതുവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തോടെ അഭിനയം നിറുത്തിയ നീതു സിനിമയിലും ജീവിതത്തിലും ഋഷിയുടെ നല്ലപാതിയായി അവസാനം വരെ നിലകൊണ്ടു.

ഹിന്ദിസിനിമകൾക്ക് രാജ്യത്തിനപ്പുറം മേൽവിലാസം നേടിക്കൊടുത്തതിൽ ഋഷികപൂറിനും പ്രധാന പങ്കുണ്ട്. അദ്ദഹത്തിന്‍റെ റൊമാന്‍റിക് പരിവേഷം അതിർത്തികൾ കടന്നും ശ്രദ്ധനേടി. ഋഷികപൂർ ഓർമയാകുന്പോൾ ഇന്ത്യൻ സിനിമയിലെ മറ്റൊരു വസന്തം കൂടി കൊഴിയുകയാണ്. പക്ഷേ ബോബിയിലെ ആ റൊമാന്‍റിക് പയ്യനെ അത്ര പെട്ടെന്ന് ആരും മറക്കുമെന്നു തോന്നുന്നില്ല.

ബിജോ ജോ തോമസ്