കർഷകരും സ്വാശ്രയ ഗ്രാമങ്ങളും

12:15 AM Apr 25, 2020 | Deepika.com
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ

പോസിറ്റീവ് ആയാൽ ദുഃഖിക്കുകയും നെഗറ്റീവ് ആയാൽ സന്തോഷിക്കുകയും ചെയ്യുന്ന കാലമാണ് കോവിഡ്-19ന്‍റേത്. ചില നെഗറ്റീവുകളിലും പോസിറ്റീവ് ആയ കാര്യങ്ങൾ ഉണ്ടാകും. സ്വയംപര്യാപ്തതയുടെ പാഠങ്ങൾ പഠിക്കാൻ കൊറോണ വൈറസ് മഹാമാരി കാരണമായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് തലവന്മാരുമായി പ്രധാനമന്ത്രി ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറൻസ് ചർച്ചയിൽ പറഞ്ഞ ഈ ആശയങ്ങൾ നല്ലൊരു തുടക്കമാകേണ്ടതാണ്.

പുറത്തുനിന്നുള്ള സഹായങ്ങൾ പ്രതീക്ഷിക്കാതെ എല്ലാ ആവശ്യങ്ങളും സ്വയം മാനേജ് ചെയ്യാൻ കഴിയുന്ന സ്വയം പര്യാപ്തമായ ഗ്രാമങ്ങളും പഞ്ചായത്തുകളും ഉണ്ടാകണം. കൊറോണ വൈറസ് മഹാമാരി നമ്മളെ പഠിപ്പിച്ച സ്വയം പര്യാപ്തതയുടെ പാഠമാണിത്: മോദി പറഞ്ഞു. മുഖപ്രസംഗത്തിലൂടെയും കഴിഞ്ഞ രണ്ടു ഡൽഹി ഡയറി പംക്തിയിലൂടെയും ദീപിക ആവർത്തിച്ചു ചൂണ്ടിക്കാട്ടിയ അതേ കാര്യമാണ് ഇപ്പോൾ ഇന്ത്യയുടെ ഭരണത്തലവൻ പറഞ്ഞത്. വളരെ നല്ല കാര്യം. പ്രധാനമന്ത്രിക്കു നന്ദി.

സ്വയംപര്യാപ്ത ഗ്രാമങ്ങളും ചെറുനഗരങ്ങളും ആകണം പുതിയ വികസന മന്ത്രമെന്ന് ഈ ദുരന്തം തെളിയിച്ചു. കൃഷിക്കും കർഷകർക്കും പ്രധാന്യം നൽകിയാലേ ഇതു വിജയിക്കൂ. സംസ്ഥാനങ്ങളെ ശാക്തീകരിക്കാനും ഗ്രാമകേന്ദ്രീകൃതമായ വികേന്ദ്രീകൃത വികസനത്തിനും ആകണം കേന്ദ്രത്തിന്‍റെ ശ്രദ്ധ. മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് പ്രാവർത്തികമാക്കാൻ കിട്ടിയ അവസരം തുലയ്ക്കരുത്. ഓരോ ഗ്രാമീണരും സാധാരണക്കാരും സംതൃപ്തമാകുന്നതിനാകട്ടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങളും പദ്ധതികളും. ജനങ്ങളും ജനപ്രതിനിധികളും സർക്കാരുകളും യോജിച്ചുനിന്നു വിജയം നേടാം. കഴിഞ്ഞ ശനിയാഴ്ച ഇതേ പംക്തിയിൽ എഴുതിയ ഏതാണ്ട് അതേ വാക്കുകളാണു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്.

* ജനങ്ങൾക്കു വേണ്ടത് ഒൗദാര്യമല്ല

ലോക്ക്ഡൗണ്‍ മൂലം പട്ടിണിയിലും ദുരിതത്തിലുമായ പാവങ്ങൾക്കും തൊഴിലാളികൾക്കും പുറമെ, കഷ്ടത്തിലും ഭയപ്പാടിലുമായ കർഷകർ, വ്യാപാരികൾ, അടച്ചുപൂട്ടലിന്‍റെയും പിരിച്ചുവിടലിന്‍റെയും വക്കിലെത്തി നിൽക്കുന്ന സ്വകാര്യ- പൊതുമേഖലാ കന്പനികളിലെ ജീവനക്കാർ എന്നിവർ മുതൽ തകർച്ചയിലായ വ്യവസായികൾ വരെയുള്ളവർക്ക് ആശ്വാസം നൽകാനും കരകയറാനും സാന്പത്തിക സഹായം അടക്കമുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ ഇനിയും വൈകരുതെന്നു കഴിഞ്ഞ നാലാം തീയതി ഇതേ പംക്തിയിലെഴുതിയിരുന്നു. പക്ഷേ ഇനിയും നടപടികളുണ്ടായിട്ടില്ലെന്നതു ദുഃഖകരമാണ്.

ജനങ്ങൾക്കു ജോലിയും കൂലിയും ഇല്ല. ഇതര സംസ്ഥാനക്കാരടക്കം ലക്ഷക്കണക്കിനു തൊഴിലാളികൾക്കു വയറുനിറയ്ക്കാൻ ഭക്ഷണം പോലുമില്ല. ഏറെക്കാലമായി തകർച്ചയിലായിരുന്ന കാർഷിക മേഖല തകർന്നു തരിപ്പണമായി. തൊഴിലില്ലായ്മയും വിലക്കയറ്റവും കാർഷിക, വ്യവസായ, ബിസിനസ് മേഖലകളിലെ മുരടിപ്പും രൂക്ഷമാക്കിയ സാന്പത്തിക മാന്ദ്യത്തിനു പിന്നാലെയാണു കോവിഡ് മഹാമാരിയുടെ രൂപത്തിലെത്തിയ ഇപ്പോഴത്തെ മഹാപ്രതിസന്ധി.

വൻകിട വ്യവസായങ്ങൾ മുതൽ പാരന്പര്യ, ചെറുകിട വ്യവസായങ്ങളും ബിസിനസുകളുമെല്ലാം ദിവസങ്ങളായി പൂട്ടിക്കിടക്കുകയാണ്. ഓരോ ദിവസവും ജോലി നഷ്ടപ്പെടുന്നവർ നിരവധി. അതിലേറെപ്പേർ ജോലി നഷ്ടപ്പെടുകയും ഉള്ള ശന്പളം പോലും കുറയുകയും ചെയ്യുമെന്ന വലിയ ഭയാശങ്കയിൽ തീ തിന്നുകയാണ്. ശരിയായ വിവരങ്ങൾ അറിയിക്കാനായി വേണ്ടത്ര സുരക്ഷ പോലുമില്ലാതെ രാപകൽ പണിയെടുക്കുന്ന പത്രപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ആവശ്യമായ സഹായം നൽകാനും സർക്കാരിനും പ്രധാനമന്ത്രിക്കും ബാധ്യതയുണ്ടെ ന്ന് നേരത്തെ എഴുതിയതും ആവർത്തിക്കുന്നു. സഹായങ്ങൾ ഒൗദാര്യമല്ല, ജനങ്ങളുടെ അവകാശവും സർക്കാരിന്‍റെ കടമയുമാണ്.

* സുതാര്യതയ്ക്കു സാങ്കേതിക മേന്മ

ഗ്രാമപഞ്ചായത്തുകളുടെ കംപ്യൂട്ടർവത്കരണത്തിനും ഡിജിറ്റൈസേഷനും വേണ്ടിയുള്ള വെബ്സൈറ്റ് പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന സർക്കാർ ഫണ്ടുകളുടെ വിനിയോഗം സർക്കാരിനും പഞ്ചായത്ത് പ്രസിഡന്‍റുമാർക്കും ഒരുപോലെ നിരീക്ഷിക്കാനാണ് പ്രധാനമായും ഇത്. ഒന്നേകാൽ ലക്ഷം പഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ലഭ്യമായെന്നും മോദി പറഞ്ഞു. സുതാര്യത ഉറപ്പാക്കുമെങ്കിൽ വളരെ നല്ലതാണിത്.

പഞ്ചായത്ത് രാജ് ദിനം പ്രമാണിച്ചായിരുന്നു ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായി പ്രധാനമന്ത്രിയുടെ ചർച്ച.

ത്രിതല പഞ്ചായത്തുകൾക്ക് അധികാരം കൈമാറിയ നടപടിയുടെ വാർഷികമാണു പഞ്ചായത്ത് രാജ് ദിനമായി ഇപ്പോൾ ആഘോഷിക്കുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് വിപ്ലവകരമായ നിയമം പാസാക്കിയിട്ട് 16 വർഷം കഴിഞ്ഞപ്പോഴും ഗ്രാമജീവിതം മടുത്തു ലക്ഷക്കണക്കിനാളുകൾ നഗരങ്ങളിലേക്കു കുടിയേറിപ്പാർക്കേണ്ടിവരുന്നതും കർഷകരുടെയും ഗ്രാമീണരുടെയും ദുരിതങ്ങൾ കൂടിവരുന്നതും വല്ലാത്തൊരു ദുര്യോഗമാണ്.

* കർഷകനു വേണ്ടതു കടാശ്വാസം

വായ്പ ലഭ്യമാകുന്നതു മാത്രമല്ല പക്ഷേ ഇന്ത്യയിലെ കർഷകരുടെ മുഖ്യപ്രശ്നം. കാർഷികവൃത്തി ലാഭകരമാകുന്നില്ല എന്നതാണു കാര്യം. ജീവിക്കാനുള്ള വക പോലും പലപ്പോഴും ലഭിക്കുന്നില്ലെന്നുള്ളതാണു വലിയ പ്രശ്നം. കൃഷി മിക്കപ്പോഴും നഷ്ടത്തിലാകുന്നു. വിത്ത്, വളം, കീടനാശിനികൾ അടക്കമുള്ളവയുടെ വില കൂടുന്നതും പണിക്കൂലി ഉൾപ്പെടെയുള്ള ഉത്പാദനച്ചെലവുകൾ കുത്തനെ ഉയരുന്നതും തൊഴിലാളികളുടെ ക്ഷാമവും പ്രകൃതിക്ഷോഭങ്ങൾ, രോഗങ്ങൾ എന്നിവയും മുതൽ ഉത്പന്നങ്ങൾക്കു ന്യായവിലയും വിപണിയും ലഭിക്കാത്തതു വരെ നൂറു പ്രശ്നങ്ങളാണു സാധാരണ കർഷകർ നേരിടുന്നത്. കോവിഡ്-19നെ തുടർന്നുള്ള സ്തംഭനാവസ്ഥ പ്രതിസന്ധി അതീവ രൂക്ഷമാക്കുകയും ചെയ്തു.

കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന 14 കോടി കർഷക കുടുംബങ്ങൾ രാജ്യത്താകെ ഇപ്പോഴുള്ളതായാണു കണക്ക്. കോവിഡിനെ തുടർന്നു കർഷകർ, തൊഴിലാളികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവരെയും സാധാരണക്കാരെയും സഹായിക്കാൻ കേന്ദ്രം 1.7 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

ബാങ്ക് വായ്പകൾക്കു പ്രഖ്യാപിച്ച മൂന്നു മാസം മോറട്ടോറിയം ഫലത്തിൽ പ്രയോജനമില്ല. വായ്പാവിഹിത തിരിച്ചടവിനുള്ള കാലാവധി മൂന്നു മാസം നീട്ടിക്കിട്ടുമെങ്കിലും ഇതിനു അധികപലിശ നൽകേണ്ടി വരുന്നു. വായ്പകൾക്ക് ഒരു വർഷമെങ്കിലും മോറട്ടോറിയവും ഇക്കാലയളവിൽ പൂർണമായ പലിശയിളവും നൽകിയാലേ കർഷകർക്ക് അൽപമെങ്കിലും ആശ്വാസമാകൂ. ഒന്നാം യുപിഎ സർക്കാർ ചെയ്തതു പോലെ ചെറുകിട, നാമമാത്ര കർകരുടെ കാർഷിക കടങ്ങൾ അപ്പാടെ എഴുത്തിത്തള്ളുകയെന്നതാകും ശരിയായ ആശ്വാസം.

* ദുരിതക്കയത്തിൽ നിന്നു കരകയറ്റണം

റബർ, കാപ്പി, തേയില, നെല്ല്, നാളികേരം, അടയ്ക്ക, ഏലം, കുരുമുളക്, ഗ്രാന്പൂ, ജാതിക്ക, ഇഞ്ചി, മഞ്ഞൾ, വാഴ തുടങ്ങിയ കർഷകർ മാത്രമല്ല വലിയ കഷ്ടപ്പാടുകളിലും പ്രതിസന്ധിയിലുമുളളത്. പച്ചക്കറി, പഴം, മൽസ്യം, മംസം, ക്ഷീര, പുകയില, കൊക്കോ കർഷകർ മുതൽ താറാവ്, കോഴി, പന്നി, അലങ്കാര പക്ഷികളുടെയും അലങ്കാര മീനുകളുടെയും വളർത്തൽ മേഖല വരെ പലതരത്തിലുള്ള പ്രതിസന്ധികളിലാണ്. വിവിധയിനം ഫാമുകളിലേക്കു വേണ്ട തീറ്റ പോലും ലഭിക്കാനില്ലാതെ കർഷകർ വിഷമത്തിലാണ്. സർക്കാർ നയങ്ങളും കർഷകർക്കു സംരക്ഷണം നൽകാതെയുള്ള അന്താരാഷ്‌ട്ര കരാറുകളുമാണു വിനയായത്.

കർഷകരും കർഷകത്തൊഴിലാളികളും ഇവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന വലിയ പ്രതിസന്ധിയുടെയും കഷ്ടപ്പാടുകളുടെയും ആഴവും വ്യാപ്തിയും സർക്കാരുകൾ വേണ്ട ത്ര മനസിലാക്കിയിട്ടില്ല. കർഷകർക്കു നല്ലയിനം വിത്തും വളവും സാങ്കേതിക വിദ്യകളും വിപണികളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സർക്കാർ വകുപ്പുകളും ഏജൻസികളും വെള്ളാനകളായി മാറി. സർക്കാർ നൽകുന്ന ഫണ്ടിന്‍റെ പകുതി കർഷകനു കിട്ടാറില്ല. ഓഫീസ് ചെലവുകൾക്കും ഉദ്യോഗസ്ഥർക്കു ശന്പളം, യാത്രപ്പടി, ഇതര ആനുകൂല്യങ്ങൾ തുടങ്ങിയവയ്ക്കായി ചെലവിടുന്ന തുക കർഷകർക്കു നേരിട്ടു നൽകുകയാണു വേണ്ടത്.

അമേരിക്കയിൽ കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ മാത്രം 1.43 ലക്ഷം കോടി രൂപയുടെ (19 ബില്യണ്‍ ഡോളർ) പദ്ധതിയാണ് ഡോണൾഡ് ട്രംപ് സർക്കാർ പ്രഖ്യാപിച്ചത്. കർഷകർക്കു നേരിട്ടു ധനസഹായം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഈ മാസം തന്നെ പണം വിതരണം ചെയ്തു തുടങ്ങും.

ഇതിനു പുറമേ കാർഷികോത്പന്നങ്ങൾ വാങ്ങി കമ്യൂണിറ്റി ഫുഡ് ബാങ്കുകളിലൂടെ പൊതുജനങ്ങൾക്കു വിതരണം ചെയ്യാനായി 22,500 കോടി രൂപയുടെ (മൂന്ന് ബില്യണ്‍ ഡോളർ) പദ്ധതിയും പ്രഖ്യാപിച്ചു. ജൂലൈ മാസത്തോടെ കർഷകർക്കായി വീണ്ടും 1.05 ലക്ഷം കോടിയുടെ (14 ബില്യണ്‍ ഡോളർ) പദ്ധതി പ്രഖ്യാപിക്കുമെന്നു കൂടി പ്രസിഡന്‍റ് ട്രംപ് അറിയിച്ചു.

* കർഷകരക്ഷ അനിവാര്യം

ഡിജിറ്റൽ പഞ്ചായത്തുകളെക്കുറിച്ചും ഗ്രാമങ്ങളുടെ സ്വയംപര്യാപ്തയെക്കുറിച്ചും വാചകമടിക്കുന്ന കൂട്ടത്തിൽ, സുഹൃത്തായ ട്രംപ് ചെയ്യുന്നതെങ്കിലും പ്രധാനമന്ത്രി മോദി ഇന്ത്യയിലെ കർഷകർക്കു നൽകണം. അഞ്ചു വർഷം കൊണ്ട് രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കി അതിന്‍റെ ഗുണം സാധാരണക്കാർക്കു നൽകുമെന്നും ഒക്കെ വാഗ്ദാനം ചെയ്തതു ജനങ്ങൾ മറക്കില്ല.

കോവിഡിൽ നിന്നു പാഠം ഉൾക്കൊണ്ടുവെങ്കിൽ കൃഷിയെയും കർഷകരെയും സഹായിക്കാനും രക്ഷിക്കാനും ഫലപ്രദമായ പദ്ധതികൾ നടപ്പാക്കുമെന്നു പ്രതീക്ഷിക്കാം.