കൊറോണ മരണവും കുരിശു മരണവും

10:00 PM Apr 09, 2020 | Deepika.com
മരിച്ചുകൊണ്ടു മരണത്തെ പരാജയപ്പെടുത്തിയ ഈശോയുടെ കുരിശുമരണത്തിന്‍റെ ഓർമ ലോകത്താകമാനമുള്ള ക്രൈസ്തവർ ഭക്തിപൂർവം കൊണ്ടാടുന്ന വിശുദ്ധവാരമാണിത്. ഈ വാരത്തിൽ സമാനതകളില്ലാത്ത മരണഭീതിയിലാണു ലോകം.

ഓരോ ദിവസവും കൊറോണ ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ ഉയരുകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മരിച്ചവരെക്കുറിച്ച് ഇതുപോലെ നിലവിളി ഉയരുന്നകാലം ചരിത്രത്തിൽ തന്നെ ആദ്യമാകണം. കൊറോണ പിടിപെട്ടു മരിച്ചവർ, മരണം കാത്തു കിടക്കുന്നവർ, ആശുപത്രി സൗകര്യം ഇല്ലാത്തതുമൂലം മരിക്കാനായി പരിത്യജിക്കപ്പെടുന്നവർ എല്ലാം നടുക്കുന്ന കാഴ്ചകളാവുകയാണ്.

കൊറോണ മരണവും കുരിശുമരണവും തമ്മിൽ അസാധാരണമായ ഒരു സാമ്യം ഉണ്ടെന്ന് കത്തോലിക്കാ സഭയുടെ ഔദ്യോഗിക മുഖപത്രമായ ഒസർവത്തോരെ റോമാനോയുടെ എഡിറ്റർ പ്രഫ. ആന്ദ്രയ മോൻഡെ 2020 ഏപ്രിൽ മൂന്നിലെ ലക്കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ മാർച്ച് 27ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ കൊറോണയ്ക്കെതിരെ നടത്തിയ പ്രാർഥനയുടെ പശ്ചാത്തലത്തിലാണ് ദൈവത്തിന്‍റെ സാന്ത്വനം പകരുന്ന ആശ്ലേഷം എന്ന ശീർഷകത്തിൽ പ്രഫ. ആന്ദ്രയ മോൻഡെയുടെ ലേഖനം.

ഈശോ ഏകനായി മരിച്ചു. സ്വന്തം ജനത്താൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. സുഹൃത്തുക്കൾ പരിത്യജിച്ചു. അവിടുന്ന് മരിച്ചത് ശരീരത്തിലെ മുറിവുകൾ മൂലം അനുഭവിച്ച അതികഠിനമായ പീഡകൾകൊണ്ടു മാത്രമല്ല. ഈ പീഡകൾക്കൊപ്പം കുരിശിൽ തറയ്ക്കപ്പെട്ടതു മൂലം തൂങ്ങിക്കിടന്നുണ്ടായ ശ്വാസം മുട്ടൽ കൊണ്ടുമാണ് ഈശോ മരിച്ചത് എന്ന് പ്രഫ. ആന്ദ്രയ മോൻഡെ ചൂണ്ടിക്കാണിക്കുന്നു. ക്രൂശിക്കപ്പെട്ടവൻ മരിക്കുന്നത് അസിഫക്സിയ മൂലമാണ്.

കോറോണ വൈറസ് മൂലം മരിച്ചവരെല്ലാം അന്ത്യശാസം വലിച്ചത് അസിഫക്സിയ മൂലമാണ്- ശ്വാസം കിട്ടാതെ. ഈ മഹാമാരിയുടെ ഏറ്റവും ദാരുണമായ വശം അത് നമ്മെ നിപതിപ്പിക്കുന്ന ഏകാന്തതയാണ്. അങ്ങനെ മരിക്കാനും നിർബന്ധിതരാകുന്നു. അതെല്ലാം ഓരോ പുരുഷനെയും സ്ത്രീയെയും ഭീതിപ്പെടുത്തുന്നു.

എങ്കിലും അത് അതിനപ്പുറം നിഗൂഢമായ ചില കാര്യങ്ങൾ ക്രൈസ്തവർക്കു പകരുന്നുണ്ട്. ക്രിസ്തുവിന്‍റെ പീഡകളിലെ കുറവ് പരിഹരിച്ചുകൊണ്ടെന്നപോലെ (കോളോ 1:24) ഈ സഹോദരങ്ങളിൽ ഈശോയാണു സഹിക്കുന്നത് എന്ന് ക്രൈസ്തവർ മനസിലാക്കുന്നു. ഇംഗ്ലീഷ് സാഹിത്യകാരൻ ലൂയിസ് സുഹൃത്ത് മാൽക്കത്തിന് എഴുതിയ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് പ്രഫസർ ഉപസംഹരിക്കുന്നത്: അന്ധകാരത്തിന്‍റെ പങ്കുചേരലിൽ മാത്രമാണു ഞാനും നീയും ഇപ്പോൾ സന്ധിക്കുന്നത്. നാം പങ്കുചേരുന്നത് അതിലും നമ്മുടെ ഗുരുവിനോടും ആണ്. നാം നടക്കുന്നത് ഒരു കാട്ടുപാതയിലൂടെ അല്ല, ഒരു രാജവീഥിയിലൂടെ ആണ്.

ടി. ദേവപ്രസാദ്