പരിഭ്രാന്തി വേണ്ട, ജാഗ്രത മതി: മുഖ്യമന്ത്രി

11:18 PM Mar 10, 2020 | Deepika.com
കോവിഡ് 19 സംബന്ധിച്ച് പരിഭ്രാന്തി വേണ്ടെന്നും പരിഷ്കൃത സമൂഹം കാണിക്കേണ്ട ജാഗ്രത പാലിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടർമാരുമായി വീഡിയോ കോണ്‍ഫറൻസ് മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗത്തെ നേരിടാൻ ആവശ്യമായ മരുന്നുകൾ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്ഡിപിയുടെ സഹായത്തോടെ സാനിറ്റൈസർ തയാറാക്കി ആവശ്യത്തിന് എത്തിക്കാനാവും. പൊതുസ്ഥലങ്ങളിലെല്ലാം സാനിറ്റൈസർ വയ്ക്കണം. ഓഫീസുകളിലും സാനിറ്റൈസറുകൾ ഉപയോഗിക്കണം.

ഉപയോഗിച്ച മാസ്കുകൾ നശിപ്പിക്കാൻ ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണം. വാർഡുകൾ തോറും ഹരിത സേന പോലെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായി സംസ്കരിക്കണം. മാസ്കുകൾ വലിച്ചെറിയുന്ന അവസ്ഥയുണ്ടാകരുത്. മാസ്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ട്. മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് ആരോഗ്യപ്രവർത്തകർ ശരിയായ ബോധവത്കരണം നടത്തണം.
നാട്ടിലാകെ കടുത്ത ആശങ്കയുണ്ട്. ജനങ്ങളിൽ ഭീതിയും ഉണ്ടായിട്ടുണ്ട്. കാര്യങ്ങൾ നിയന്ത്രിക്കുകയാണ് ആവശ്യം. ഇതിന് എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിദേശത്തുനിന്നു മടങ്ങിയെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ

കോവിഡ്- 19 രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവർക്കായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.

കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്നു കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും കോവിഡ് 19 രോഗം പകരാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സുരക്ഷാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്‌ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നെത്തുന്നവരോ ഫെബ്രുവരി 10 മുതൽ അത്തരം യാത്ര നടത്തിയവരോ ഇന്ത്യയിലെത്തുന്പോൾ 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് കർശനമായി ഒഴിവാക്കണം.

വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സന്പർക്കം കർശനമായി ഒഴിവാക്കി വായു സഞ്ചാരമുള്ള മുറിയിൽ കഴിയണം. പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോർത്ത്, വസ്ത്രങ്ങൾ, കിടക്കവിരി മുതലായവ ബ്ളീച്ചിംഗ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ടിസ്പൂണ്‍ ബ്ളീച്ചിംഗ് പൗഡർ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അണുവിമുക്തമായ തൂവാല, തോർത്ത്, തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. പൊതുസ്ഥലത്ത് തുപ്പരുത്. സന്ദർശകരെ അനുവദിക്കാതിരിക്കുക. നിരീക്ഷണത്തിൽ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ശുചിമുറിയും ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക. പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണം പ്രകടമാകുന്നവർ ഐസൊലേഷൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ള ആശുപത്രിയിൽ അറിയിച്ച് പ്രത്യേകം വാഹനത്തിൽ എത്തണം. സംശയങ്ങൾക്ക് ദിശ നന്പരിലേക്കോ കോവിഡ് 19 കോൾ സെന്‍ററിലേക്കോ വിളിക്കാം. ഓരോ ജില്ലയിലും മെഡിക്കൽ കോളജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ പ്രത്യേകം ഐസൊലേഷൻ ചികിത്സാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

കോവിഡ് 19 കോൾ സെന്‍റർ: 0471 2309250, 0471 2309251, 0471 2309252, ദിശ: 2552056.