സാന്പത്തിക സംവരണവും നീതിനിഷേധങ്ങളും

11:48 PM Mar 05, 2020 | Deepika.com
ഇതുവരെ സാമുദായിക സംവരണം ലഭിക്കാതിരുന്ന സമുദായങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം 2019 ജനുവരി 12ന് കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന സംവരണമാണ് സാന്പത്തിക സംവരണം അഥവാ Economically Weaker Sections (EWS) Reservation എന്ന പേരിൽ അറിയപ്പെടുന്നത്. കേരളത്തിൽ ഇതിന്‍റെ പ്രയോജനം സുറിയാനി ക്രൈസ്തവരിലെയും നായർ, ബ്രാഹ്മണർ തുടങ്ങിയ ഹൈന്ദവ സമുദായങ്ങളിലെയും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു ലഭിക്കും. ഈ സമുദായാംഗങ്ങൾ മുഴുവനും കൂടി കേരള ജനസംഖ്യയുടെ ഏതാണ്ട് 30% വരും. ഇതുവഴി പ്രസ്തുതസമുദായാംഗങ്ങൾക്ക് സർക്കാർ ജോലികളിലും ഉന്നതവിദ്യാഭ്യസരംഗത്തും 10% സംവരണം ലഭിക്കും.

ഇത്രയധികം ജനങ്ങൾക്കു പ്രയോജനം ലഭിക്കുന്ന കാര്യമായിരുന്നിട്ടും കേരള സർക്കാർ ഈ സംവരണം നടപ്പിലാക്കുന്നതിൽ ഇപ്പോഴും മന്ദഗതി തുടരുകയാണ്. മാത്രമല്ല വളരെ അനീതിപരമായ സമീപനമാണ് സർക്കാർ ഇതിൽ സ്വീകരിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ നിരീക്ഷിക്കാൻ സാധിച്ച ഏതാനും അനീതികൾ താഴെ വിവരിക്കുന്നു.

1. 10% സാന്പത്തിക സംവരണം (ഇ ഡബ്ള്യു എസ് റിസർവേഷൻ) സംസ്ഥാനത്തു നടപ്പിലാക്കിക്കൊണ്ടു കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് 2020 ജനുവരി മൂന്നിനു മാത്രമാണ്. ഇതുമൂലം കേരളത്തിലെ സംവരണേതര വിഭാഗങ്ങൾക്ക് അർഹമായ സംവരണ ആനുകൂല്യം ഒരു വർഷക്കാലം വൈകുന്നതിന് ഇടയായി. മാത്രമല്ല, ഇതിൽനിന്നു വ്യവസ്ഥകൾ കഠിനമാക്കി ഫെബ്രുവരി 12 നും മാർച്ച് മൂന്നിനും തുടർ ഉത്തരവുകൾ പുറപ്പെടുവിച്ചത് ഗുണഭോക്താക്കളെ ആശയക്കുഴപ്പത്തിലുമാക്കി.

2. സാന്പത്തിക സംവരണം കേരളത്തിൽ നടപ്പിലാക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ശശിധരൻ നായർ കമ്മീഷനിൽ ഇവിടത്തെ ക്രൈസ്തവ സമൂഹത്തിനു യാതൊരു പ്രാതിനിധ്യവും ലഭിച്ചില്ല. ക്രൈസ്തവരുടെ ജീവിത സാഹചര്യങ്ങളും അഭിപ്രായങ്ങളും പരിഗണിക്കാതെയുള്ള റിപ്പോർട്ടും മാനദണ്ഡങ്ങളുമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.

3. സാന്പത്തിക സംവരണം അംഗീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച 3.1.2020ന് തൊട്ടുമുൻപ് 250 ഓളം തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത് പ്രസ്തുത വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിൽ സാന്പത്തിക സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നടത്തപ്പെട്ട നീക്കമാണെന്ന് ഗൗരവമായി സംശയിക്കുന്നു. ഇതു മൂലം ധാരാളം തൊഴിലവസരങ്ങൾ ഈ വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. പ്രത്യേകിച്ച് പ്രാഥമിക പരീക്ഷ നടത്തപ്പെട്ട കെഎഎസിൽ ഇ ഡബ്ള്യു എസ് ഏർപ്പെടുത്താനുള്ള അടിയന്തര നടപടി സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിൽ സംവരണ രഹിത സമുദായങ്ങൾ ഭരണപങ്കാളിത്തത്തിൽനിന്ന് മാറ്റിനിർത്തപ്പെടും.

2020 മാർച്ച് മൂന്നിനു സർക്കാർ ഇറക്കിയ അസാധാരണ ഉത്തരവിൽ ഈ ജനുവരി മൂന്നു മുതൽ മാത്രമേ സാന്പത്തിക സംവരണത്തിനു പ്രാബല്യമുണ്ടാവുകയുള്ളൂ എന്ന് പ്രസ്താവിച്ചിരിക്കുന്നത് തികഞ്ഞ അനീതിയും അവസരങ്ങളുടെ നിഷേധവുമാണ്. അതിനാൽ കേന്ദ്ര സർക്കാർ സാന്പത്തിക സംവരണം പ്രാബല്യത്തിൽ കൊണ്ടുവന്ന 12.1.2019 തീയതി മുതൽ മുൻകാല പ്രാബല്യം നൽകിക്കൊണ്ട് പ്രസ്തുത തീയതിക്കു ശേഷം പുറപ്പെടുവിച്ച എല്ലാ പിഎസ്‌സി വിജ്ഞാപനങ്ങളിലും സാന്പത്തിക സംവരണം ബാധകമാക്കി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി നയപരമായ തീരുമാനമെടുക്കണം .

4. സാന്പത്തിക പിന്നോക്കാവസ്ഥ കണക്കാക്കുന്നതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ച ഭൂപരിധിയായ അഞ്ച് ഏക്കർ കൃഷിഭൂമി എന്ന മാനദണ്ഡം സംസ്ഥാന സർക്കാർ രണ്ടര ഏക്കർ എന്ന നിലയിലേക്കു വെട്ടിച്ചുരുക്കിയത് കേരളത്തിലെ കർഷകരോടു ചെയ്യുന്ന കടുത്ത അനീതിയാണ്. കാർഷികവിളകളുടെ ഗുരുതരമായ വിലയിടിവ്, കടക്കെണി, തോട്ടം പുരയിടം, നിലം പുരയിടം, കസ്തൂരിരംഗൻ, പട്ടയനിഷേധം, പ്രകൃതിദുരന്തങ്ങൾ, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങിയ നിരവധി പ്രശ്നങ്ങളാൽ കർഷകർ വളരെയധികം ദുരിതങ്ങളും സാന്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കാലമാണിത്. ഈ ദുരിതസ്ഥിതിയിൽ ചെറുകിട- ഇടത്തരം കർഷകരെ സാന്പത്തിക സംവരണത്തിൽനിന്നുകൂടി പുറത്താക്കിയത് ആ സമൂഹത്തോടു ചെയ്യുന്ന ക്രൂരതയാണ്.

ഈ നീതിനിഷേധം മലയോര മേഖലകളിലും കുട്ടനാട്ടിലുമൊക്കെ കടുത്ത അസംതൃപ്തിക്കു കാരണമായിട്ടുണ്ട്. മാർച്ച് നാലിന് നിയമസഭയിൽ പി.സി. ജോർജിന്‍റെ സബ്മിഷനു മറുപടിയായി കൃഷിഭൂമിയുടെ പരിധി ഉയർത്തില്ല എന്നു മുഖ്യമന്ത്രി പ്രസ്താവിച്ചത് കർഷകരെ സംബന്ധിച്ചിടത്തോളം വളരെ ഖേദകരമാണ്. ഭരണ സംവിധാനങ്ങളോ രാഷ്‌‌ട്രീയ പ്രസ്ഥാനങ്ങളോ കുട്ടനാട്ടിലെയോ മറ്റിടങ്ങളിലെയോ കർഷകനെ പരിഗണിക്കുന്നില്ല എന്നതിന്‍റെ വലിയ ഒരു തെളിവാണിത്.

5. സാന്പത്തിക പിന്നോക്കാവസ്ഥ നിശ്ചയിക്കുന്നതിനു കേന്ദ്രസർക്കാർ സ്വീകരിച്ച കുടുംബ വാർഷിക വരുമാനപരിധി എട്ടു ലക്ഷം രൂപ എന്നത് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപയായി വെട്ടിക്കുറച്ചത് അനീതിയാണ്. കേരളത്തിൽ ഒബിസി സംവരണത്തിനുള്ള വരുമാനപരിധി എട്ടു ലക്ഷം രൂപയായിരിക്കുന്പോഴാണ് സാന്പത്തിക സംവരണത്തിൽ ഇത്രയും കുറഞ്ഞ ഒരു മാനദണ്ഡം സ്വീകരിച്ചത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ജീവിതച്ചെലവുകൾ വളരെയധികം ഉയർന്നുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ വരുമാനപരിധി കേന്ദ്ര മാനദണ്ഡത്തിന് സമമായി എങ്കിലും നിലനിർത്തുകയാണു ചെയ്യേണ്ടിയിരുന്നത്.

6. കേന്ദ്രസർക്കാർ വിജ്ഞാപനത്തിലും സംസ്ഥാന സർക്കാർ 2020 ജനുവരി മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിലും കുടുംബം എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരുന്നത് അപേക്ഷകൻ/അപേക്ഷക, അപേക്ഷകന്‍റെ/അപേക്ഷകയുടെ മാതാപിതാക്കൾ, ജീവിതപങ്കാളി, പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ, പ്രായപൂർത്തിയാകാത്ത മക്കൾ എന്നിവരെ മാത്രമാണ്. എന്നാൽ 2020 ഫെബ്രുവരി 12 ലെ ഉത്തരവ് പ്രകാരം മുകളിൽ പറഞ്ഞവരോടൊപ്പം ആ കുടുംബത്തെ ആശ്രയിച്ചു ജീവിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തിയിരുന്നു. അതായത്, മാതാപിതാക്കളുടെ മാതാപിതാക്കൾ, പ്രായപൂർത്തിയായ സഹോദരങ്ങൾ തുടങ്ങിയവർ അപേക്ഷകന്‍റെ കുടുംബത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെങ്കിൽ അവരും കുടുംബം എന്ന നിർവചനത്തിൽ ഉൾപ്പെടുമായിരുന്നു. ഇവരുടെ എല്ലാവരുടെയും ആകെ ഭൂസ്വത്തും ആകെ വരുമാനവുമാണ് കണക്കാക്കേണ്ടിയിരുന്നത്. എന്നാൽ മാർച്ച് മൂന്നിലെ ഉത്തരവ് പ്രകാരം ഫെബ്രുവരി 12 ലെ അശാസ്ത്രീയ ഉത്തരവിൽ ഭേദഗതി വരുത്തി ജനുവരി മൂന്നിലെ നില പുനഃസ്ഥാപിച്ചത് സ്വീകാര്യമാണ്. പരസ്പരവിരുദ്ധമായ ഉത്തരവുകൾ ഗുണഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുമെന്ന് ഇനിയെങ്കിലും ഭരണകർത്താക്കൾ ഓർത്താൽ നല്ലതാണ്.

7. വിവാഹിതരായ സ്ത്രീകളുടെ കാര്യത്തിൽ സ്വത്തുവിവരം എപ്രകാരമാണ് കണക്കാക്കുന്നത് എന്നതു സംബന്ധിച്ച് ഇപ്പോഴും ആശങ്കയുണ്ട്. വിവാഹം കഴിഞ്ഞ സ്ത്രീകളുടെ മാതാപിതാക്കളുടെ സ്വത്തും വരുമാനവും കണക്കിലെടുക്കുന്നത് സംവരണ വിഷയത്തിൽ സ്ത്രീകളോടു കാണിക്കുന്ന വിവേചനം തന്നെയാണ്. ഈ സാഹചര്യത്തിൽ അപേക്ഷകയുടെയും ഭർത്താവിന്‍റെയും മാത്രം സ്വത്തും വരുമാനവും കണക്കിലെടുത്താൽ മതിയാകും എന്ന നിലപാട് സ്വീകരിക്കണം.

8. കേരളത്തിൽ ഭൂവിനിയോഗരീതിയുടെ അടിസ്ഥാനത്തിൽ വേർതിരിവുകൾ ഇല്ലാതിരിക്കെ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും കൃഷിഭൂമി, ഹൗസ് പ്ലോട്ട് എന്നീ വേർതിരിവുകൾ നിശ്ചയിച്ചത് തികച്ചും അശാസ്ത്രീയമാണ്. മുനിസിപ്പാലിറ്റികളിൽ 75 സെന്‍റ്, കോർപ്പറേഷനുകളിൽ 50 സെന്‍റ് എന്ന രീതിയിലുള്ള പരിധിയാണ് സാന്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡമായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഹൗസ് പ്ലോട്ട് യഥാക്രമം 20 സെന്‍റ്, 15 സെന്‍റ് എന്ന പരിധിയിൽ കൂടരുതെന്നു നിഷ്കർഷിച്ചിരിക്കുന്നതിനാൽ പ്രായോഗികമായി ഈ ഭൂപരിധിക്കുള്ളിൽ വരുന്നവർക്ക് മാത്രമേ ഇവിടങ്ങളിൽ സാന്പത്തിക സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുകയുള്ളൂ. കേരളത്തിൽ പലയിടത്തും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തമ്മിൽ അടിസ്ഥാന സൗകര്യങ്ങൾ പരിഗണിക്കുന്പോൾ കാര്യമായ വ്യത്യാസങ്ങളില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

9. സർക്കാർ പദ്ധതികളും പുതിയ നിയമനിർമാണങ്ങളും ജനങ്ങളിലെത്തിക്കുന്നത് സർക്കാർ പരസ്യങ്ങളിലൂടെയും മറ്റുമാണ്. എന്നാൽ, സാന്പത്തിക സംവരണത്തെ സംബന്ധിച്ച് സർക്കാർ യാതൊരു പ്രചാരണപ്രവർത്തനങ്ങളും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ആനുകൂല്യങ്ങൾക്ക് അർഹരായ വലിയൊരു ജനവിഭാഗം ഇതേക്കുറിച്ച് അജ്ഞരാണ്. മാത്രമല്ല, ഈ സംവരണവുമായി ബന്ധപ്പെട്ട ഉത്തരവുകളെക്കുറിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുപോലും കാര്യമായ ഗ്രാഹ്യമില്ല. ചില ഉദ്യോഗസ്ഥർ ഗുണഭോക്താക്കളെ മനഃപൂർവം കബളിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ഉദ്യോഗസ്ഥർക്കെതിരേ പരാതി നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.

10. വിവിധ സംസ്ഥാന സർക്കാരുകൾ സാന്പത്തിക സംവരണത്തിൽ വളരെ ഉദാരമായ നയങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, രാജസ്ഥാൻ സർക്കാർ വാർഷിക വരുമാനപരിധി എട്ടു ലക്ഷം രൂപ എന്ന മാനദണ്ഡം മാത്രം നിലനിർത്തിക്കൊണ്ട് ബാക്കി മാനദണ്ഡങ്ങളെല്ലാം ഒഴിവാക്കി. എന്നാൽ, കേരള സർക്കാർ തികച്ചും നിഷേധാത്മകമായ രീതിയിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നു. ഇതു പ്രതിഷേധാർഹമാണ്.

11. മൂന്നു വർഷം കൂടുന്പോൾ മാനദണ്ഡങ്ങൾ പുനർനിർണയിക്കുന്ന അവസരത്തിൽ ഭൂമിയുടെ മൂല്യവർധന കണക്കിലെടുക്കും എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഭൂപരിധി ഇനിയും കുറയ്ക്കും എന്ന ധ്വനിയാണു നൽകുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ആദർശപരമായി എല്ലാ വിഭാഗം ജനങ്ങളുടെയും നൻമയ്ക്കുവേണ്ടിയാണ്. പ്രായോഗികതലത്തിലും അത് അപ്രകാരം തന്നെ ആയിരിക്കണം. ക്രൈസ്തവ ന്യൂനപക്ഷ സമൂഹം മിക്ക സർക്കാർ പദ്ധതികളിലും സർക്കാർ നയരൂപീകരണങ്ങളിലും കടുത്ത വിവേചനമാണു നേരിട്ടുകൊണ്ടിരിക്കുന്നത്. എല്ലാ ജനവിഭാഗങ്ങളെയും തുല്യതയോടെ കരുതാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം.


ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം