തൊഴിലുറപ്പ് ശമ്പളവർധന പേരിന് മാത്രം: ഐഎൻറ്റിയുസി

11:00 PM Apr 01, 2023 | Deepika.com
കൊല്ലം: തൊഴിലുറപ്പ് പദ്ധതിയിൽ വേതന കാര്യത്തിൽ ഈ വർഷവും കേന്ദ്ര സർക്കാർ തൊഴിലാളികളോട് അവഗണന കാട്ടിയിരിക്കുകയാണെന്ന് ഐഎൻറ്റിയൂസി ആരോപിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര ഗ്രാമ വികസന വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എഴുന്നൂറ് രൂപ ദിവസ വേതനം ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികൾ സമരം ചെയ്യുമ്പോഴാണ് കേന്ദ്ര സർക്കാർ വെറും 22 രൂപ മാത്രം വർധിപ്പിച്ചു ഉത്തരവ് ഇറക്കുന്നത്.
ഇന്നലെ നിലവിൽ വന്ന പുതുക്കിയ നിരക്ക് അനുസരിച്ചു കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളിക്ക് 333 രൂപ മാത്രമാണ് വേതനം. നിലവിലുള്ള വേതന വർധന തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്.
ബജറ്റിലെന്ന പോലെ ശമ്പള വർധനവിലും തൊഴിലാളി ദ്രോഹ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്‌ ഐഎൻറ്റിയുസി ജില്ലാ പ്രസിഡന്‍റ് എ. കെ. ഹഫീസും ജില്ലാ ജനറൽ സെക്രട്ടറി ജോസ് വിമൽരാജും കുറ്റപ്പെടുത്തി.
ഈ അവസരത്തിൽ വേതനം 700 രൂപയായി വർധിപ്പിക്കുകയും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് മികച്ച ആനുകൂല്യം നൽകുന്നതിനും കേന്ദ്ര സർക്കാർ തയാർ ആകണമെന്നും ഐഎൻടിയുസി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തൊഴിലാളികൾ ഒന്നടങ്കം സമരം ചെയ്യുവാൻ നിർബന്ധിതരാകുമെന്നും ഇവർ അറിയിച്ചു.