അഞ്ചലില്‍ വീട് കേന്ദ്രീകരിച്ച് വന്‍ ചാരായ വാറ്റ്: മൂന്നുപേര്‍ പിടിയില്‍

11:15 PM Mar 18, 2023 | Deepika.com
അഞ്ചല്‍ : വീട് കേന്ദ്രീകരിച്ചു വന്‍തോതില്‍ ചാരായം വാറ്റി വില്‍പന നടത്തിവന്ന മൂന്നംഗ സംഘം പിടിയില്‍. ചടയമംഗലം ത്രീസ്റ്റാര്‍ ഹൗസില്‍ അനിൽകുമാർ എന്ന സ്പിരിറ്റ് കണ്ണൻ, ചടയമംഗലം വെള്ളുപ്പാറ പടിഞ്ഞാറ്റിൻകര വീട്ടിൽ മണിക്കുട്ടൻ, അഞ്ചൽ അരിപ്ലാച്ചി ചരുവിള വീട്ടിൽ ജോസ് പ്രകാശ് എന്നിവരെയാണ് പുനലൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സുദേവന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജോസ് പ്രകാശിന്‍റെ അരിപ്ലാച്ചിയിലുള്ള വീട് കേന്ദ്രീകരിച്ചു വ്യാവസായിക അടിസ്ഥാനത്തില്‍ ചാരായം വാറ്റുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്.

വീടിന്‍റെ രണ്ടാം നിലയില്‍ ആധുനിക സജീകരണങ്ങളോട് കൂടിയാണ് വാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെനിന്നും മൂന്നു ബാരലുകളിലായി സൂക്ഷിച്ചിരുന്ന ആയിരം ലിറ്റർ കോടയും 5 ലിറ്റർ ചാരായവും ഗ്യാസ് സ്റ്റൗ, സിലിണ്ടര്‍ പാത്രങ്ങള്‍ അടക്കമുള്ള വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. ഓർഡർ അനുസരിച്ച് ചാരായം നിർമ്മിച്ച് 1500 രൂപ നിരക്കിൽ തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു പ്രതികളുടെ രീതിയെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു.

പിടിയിലായ അനില്‍കുമാറാണ് വാറ്റ് കേന്ദ്രത്തിന്‍റെ മേല്‍നോട്ടം വഹിച്ചിരുന്നത്. വാറ്റ് ചാരായം തയാറാക്കുന്നതിന് ആവശ്യമായ പണം ഉള്‍പ്പടെ നല്‍കിയിരുന്നത് ജോസ് പ്രകാശ് ആയിരുന്നു. മൂന്നാം പ്രതിയായ മണിക്കുട്ടനാണ് സഹായി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.