കുണ്ടറ: കേന്ദ്രസർക്കാരും ഇ പി എഫ് ഒ യും അർഹതപ്പെട്ടവരുടെയും വായോധികരുടെയും പെൻഷനും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് -എം ജില്ലാ കമ്മിറ്റി ആരോപിച്ചു.
സുപ്രീംകോടതി വിധിയെ പോലും മറികടന്ന് 2014നു മുൻപ് വിരമിച്ചവരുടെ പെൻഷൻ തിരിച്ചുപിടിക്കുന്നതിനുള്ള നോട്ടീസ് നടപടി ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിപ്രകാരം 2014 നു ശേഷം വിരമിച്ചവരുടെയും ജോലിയിലുള്ളവരുടെയും ഉയർന്ന പെൻഷൻ നൽകുന്നതിന് തൊഴിലാളികളുടെയും ഉപഭോക്താവിന്റേയും യോജിച്ചുള്ള ഓപ്ഷൻ നൽകുന്നതിനുള്ള നടപടി ഇതുവരെയും തുടങ്ങിയിട്ടില്ല.
സർവീസിലിരിക്കേ തൊഴിലാളിയുടെയും തൊഴിലുടമയുടെയും ചേർന്നുള്ള ഇപഎഫ്ഒ യിൽ നിക്ഷേപിക്കുന്ന വിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തിന് ആനുപാതികമായ പെൻഷൻ നൽകേണ്ടത്. 1995ൽ ആരംഭിച്ച ഇ പി എഫ് പെൻഷൻ പദ്ധതിയിൽ ശമ്പളത്തിന് ആനുപാതികമായ പെൻഷൻ നൽകിയിരുന്നില്ല ഇതാണ് കോടതി വിധിയിലൂടെ ഉത്തരവായത്.
കേന്ദ്രസർക്കാരും ഇ പി എഫ് ഒ യും ചേർന്ന് പി എഫ് പെൻഷൻ ഇല്ലാതാക്കാൻ ശ്രമിക്കാതെ പാവപ്പെട്ടവന്റെ സങ്കടത്തിന് പരിഹാരം കാണുന്നതിന് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് എസ് രവീന്ദ്രൻ പിള്ള യും സെക്രട്ടറി എ പി ജർമിയാസും ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ പി എഫ് പെൻഷൻ ഇല്ലാതാക്കാൻ ശ്രമിക്കുന്നു
11:12 PM Feb 08, 2023 | Deepika.com