കൊട്ടാരക്കര : ആശ്രയ അനാഥരില്ലാത്ത ഭാരതത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ലഹരിവിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കും. സംസ്ഥാനത്ത് വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം മൂലം നിരവധി കുടുംബങ്ങൾ തകർന്നടിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്.
ദുരന്തസമാനമായ ഈ സാഹചര്യത്തിൽ നിന്നും യുവജനങ്ങളെയും വിദ്യാർഥികളെയും ഒപ്പം മുഴുവൻ സമൂഹത്തെയും രക്ഷിച്ചെടുക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് ആശ്രയ 14 ജില്ലകളിലും ലഹരിവിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ചികിത്സ, കൗൺസലിംഗ്, ഓൺലൈൻ പഠന സൗകര്യത്തോട് കൂടിയ പുനരധിവാസം എന്നിവ ഉൾക്കൊള്ളിച്ചാണ് ലഹരിയുടെ പിടിയിലായ വിദ്യാർഥികൾക്കായി ചികിത്സാസൗകര്യം ഒരുക്കുന്നത്.
മുൻ ചീഫ് സെക്രട്ടറിയും ആശ്രയ അനാഥരില്ലാത്ത ഭാരതം സംസ്ഥാന പ്രസിഡന്റുമായ കെ. ജയകുമാറിന്റെ അധ്യക്ഷതയിൽ കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന അനാഥരില്ലാത്ത ഭാരതം സംസ്ഥാന കൺവെൻഷനിലാണ് ലഹരി വിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി കലയപുരം ജോസ്, ട്രഷറർ ഇ .പി. രാഘവൻ പിള്ള, സ്റ്റേറ്റ് കോ ഓർഡിനേറ്റർമാരായ മോഹൻ.ജി.നായർ, പട്ടാഴി മുരളീധരൻ മാസ്റ്റർ, സൈമൺ ബേബി, രക്ഷാധികാരി സി ഒ മാത്യു, അനിത ജോൺ, എം പി ദാമോദരൻ, മനോജ് മച്ചാട്, ബാബു കുട്ടൻചിറ, ജോൺ വിത്സൺ, പി കെ അബ്ദുൽ മജീദ് ഹാജി, ജെയിംസ് മാങ്കുഴി, എം ആർ ഓമനക്കുട്ടൻ, എം. കുഞ്ഞുകൃഷ്ണ പിള്ള, ജി. സദാനന്ദൻ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.
ആശ്രയ എല്ലാ ജില്ലകളിലും ലഹരിവിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കും
11:21 PM Nov 28, 2022 | Deepika.com