കൊട്ടാരക്കര : സ്ത്രീകൾക്കെതിരെ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങൾക്കുമെതിരെ കഠിനമായ ശിക്ഷ തന്നെ നിയമസംഹിതകൾ ഉറപ്പുവരുത്തണമെന്ന് സാമൂഹ്യ പ്രവർത്തക ഡോ. എം എസ് സുനിൽ. കലയപുരം ആശ്രയസങ്കേതത്തിൽ നടന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
സ്ത്രീകൾ സമൂഹത്തിലെ സർവ മേഖലകളിലും ശക്തമായ സാന്നിധ്യമാവുന്നുണ്ടെങ്കിലും പലപ്പോഴും അവർ നേരിടേണ്ടിവരുന്നത് അവഗണനയും അതിലേറെ ക്രൂരമായ ആക്രമണങ്ങളുമാണ്.
അവർ സ്ത്രീകൾക്ക് തുല്യമായ പരിഗണന നൽകുന്നതോടൊപ്പം അവർക്ക് സുരക്ഷിതമായ ജീവിത സാഹചര്യവും കൂടി ഉറപ്പുവരുത്തേണ്ടത് ഓരോ ക്ഷേമരാഷ്ട്രത്തിന്റേയും കടമയാണെന്ന് അവർ കൂട്ടിച്ചേർത്തു.
എസ്ജി കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സുമൻ അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി. ആശ്രയ വൈസ് പ്രസിഡന്റ് രമണിക്കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, മൈലം ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ഉത്തമൻ, നഴ്സിംഗ് സൂപ്രണ്ട് ഓമന വർഗീസ്, ശിശുഭവൻ സൂപ്രണ്ട് അനു.എസ്, ഫാർമസിസ്റ്റ് ഷീജ തങ്കച്ചൻ, കൗൺസിലർമാരായ സരസു എം, രമ്യ വിമല, മാരീശ്വരി എസ്, സൗമ്യ എസ്, ക്രിസ്റ്റോം എം റോയ്, സൂര്യ സുധ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. ആശ്രയയിലെ സോഷ്യൽ വർക്കർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണ കലാപരിപാടികളും അരങ്ങേറി.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണം: ഡോ. എം .എസ് . സുനിൽ
03:33 AM Nov 27, 2022 | Deepika.com