കോൺഗ്രസ്: പ്രക്ഷുബ്ധമായ കടലിൽ കപ്പിത്താനും നങ്കൂരവുമില്ലാത്ത കപ്പൽ

12:55 AM Jun 10, 2019 | Deepika.com
ഉള്ളതു പറഞ്ഞാല്‍ / കെ. ഗോപാലകൃഷ്ണൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ അപമാനകരമായ പരാജയത്തിന്‍റെ ഞെട്ടലിൽ നിന്നു കോൺഗ്രസ് പാർട്ടി ഇനിയും മുക്തമായിട്ടില്ല. കോൺഗ്രസ് പ്രവർത്തക സമിതി കൂടിയെങ്കിലും പാർട്ടിയുടെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കാനോ പാർട്ടി അണികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനോ ഉള്ള കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ല. തമ്മിലടി അവസാനിപ്പിക്കാനും വ്യക്തിതാത്പര്യങ്ങൾ മറന്നു പ്രചാരണം നടത്താനും നേതാക്കൾ തയാറാകാതിരുന്നതുമൂലം പാർട്ടിയുടെ സ്വാധീനമേഖലകളിൽപ്പോലും തിരിച്ചടി നേരിട്ടതിനെപ്പറ്റി ചർച്ച ചെയ്യാനാണു കൂടുതൽ സമയം ചെലവഴിച്ചത്.

പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടു പാർട്ടി നേതൃസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തിൽ രാഹുൽഗാന്ധി ഉറച്ചുനിൽക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പു പരാജയം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും പാർട്ടി തളർന്നുകിടക്കുന്നത്. കുടുംബാംഗങ്ങളും പാർട്ടിയിലെ മുതിർന്ന നേതാക്കളും അടുത്ത സഹപ്രവർത്തകരുമൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം വഴങ്ങിയിട്ടില്ല. പാർട്ടിയെ നയിക്കാൻ കുടുംബത്തിനു പുറത്തുനിന്നൊരാൾ വരട്ടെ എന്നു രാഹുൽ നിർദേശിച്ചിരിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്നതോ കോൺഗ്രസുകാരെ ചാക്കിലാക്കാൻ നടത്തുന്ന രാഷ്‌ട്രീയ വേട്ടക്കാരുടെ ശ്രമം വിജയിക്കുന്നതോ പാർട്ടി ദുർബലപ്പെടുത്തുന്നതോ അതിന്‍റെ വിശ്വാസ്യത ശോഷിക്കുകയും ചെയ്യുന്നതോ രാജി പ്രഖ്യാപിച്ച കോൺഗ്രസ് അധ്യക്ഷന്‍റെ നിലപാടിൽ മാറ്റം വരുത്തുന്നില്ല. രാഷ്‌ട്രീയ കാര്യങ്ങളിൽ നിന്നകന്ന്, എംപി എന്ന നിലയിൽ തനിക്ക് അനുവദിച്ചുകിട്ടിയിരിക്കുന്ന ഡൽഹിയിലെ ബംഗ്ലാവിൽ ഒതുങ്ങിക്കൂടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാൽ, കഴിഞ്ഞയാഴ്ച അവസാനത്തോടെ രാഹുലിന്‍റെ മനോഭാവത്തിൽ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. തന്നെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ വോട്ടർമാർക്കു നന്ദി പറയാൻ അദ്ദേഹമെത്തി. വയനാട്ടിൽ ലഭിച്ച ആവേശോജ്വല സ്വീകരണവും മൂന്നു ദിവസത്തെ യാത്രയും റോഡ് ഷോയുമെല്ലാം അദ്ദേഹത്തെ പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചേക്കാം. നിരവധി കോൺഗ്രസ് നേതാക്കൾക്ക് അങ്ങനെയൊരു പ്രതീക്ഷയുണ്ട്.

പ്രശ്നങ്ങൾ തലപൊക്കുന്നു

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം കോൺഗ്രസിൽ പ്രശ്നങ്ങൾ ഒന്നൊന്നായി തലപൊക്കുകയാണ്. അവ കൈകാര്യം ചെയ്യാനുള്ളശ്രമം ഉണ്ടാകുന്നില്ല. രാഹുൽ ഇടപെടാൻ മടിക്കുന്നതിനാൽ അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയാണ്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്‌ട്രീയ പാർട്ടിയുടെ ഇന്നത്തെ ദയനീയ അവസ്ഥയാണിത്.

ഏറ്റവും ലഘുവായി പറഞ്ഞാൽ അസ്വസ്ഥതയുണ്ടാക്കുന്നതാണു സ്ഥിതിവിശേഷം. തെലുങ്കാനയിൽ ആകെയുണ്ടായിരുന്ന 18 കോൺഗ്രസ് എംഎൽഎമാരിൽ 12 പേർ തെലുങ്കാന രാഷ്‌ട്രസമിതി (ടിആർഎസ്)യിൽ ചേർന്നു. കോൺഗ്രസ് മുക്ത തെലുങ്കാന നിയസഭയ്ക്കാണത്രേ ടിആർഎസ് ശ്രമിക്കുന്നത്.

കർണാടകത്തിൽ കോൺഗ്രസ് - ജനതാദൾ -എസ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്‍റെ അവസാനഘട്ടത്തിലാണു ബിജെപി. അവിടെ കോൺഗ്രസിലാണെങ്കിൽ ഗ്രൂപ്പ് വഴക്ക് മൂർച്ഛിക്കുകയാണ്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട എംഎൽഎമാരിൽ ചിലർ കലാപത്തിന്‍റെ പാതയിൽ നിൽക്കുന്നു.

മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ ചാക്കിടാനുള്ള ഊർജിത ശ്രമത്തിലാണു സംഘപരിവാറിലെ ചാണക്യന്മാർ. കൂറുമാറാൻ തനിക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ഒരു എംഎൽഎ വെളിപ്പെടുത്തിയത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള വഴക്ക് മറയൊന്നുമില്ലാതെ നടക്കുന്നു. മഹാരാഷ്‌ട്രയിൽ പ്രതിപക്ഷനേതാവും ഒരു മുതിർന്ന നേതാവുമടക്കം നിരവധി എംഎൽഎമാർ കോൺഗ്രസ് വിട്ടു.

പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും മന്ത്രി നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള വഴക്കിൽ പുതുമയൊന്നുമില്ല. പലപ്പോഴും അതു പരസ്യമായ ഏറ്റുമുട്ടലിന്‍റെ വക്കിലെത്തിയിരുന്നു. വെട്ടിത്തുറന്നു പറയുന്ന ശീലക്കാരനായ സിദ്ദു മുഖ്യമന്ത്രിക്കു കൊടുക്കേണ്ട ബഹുമാനം അദ്ദേഹത്തിനു കൊടുക്കുന്നില്ലെന്ന പരാതിയുണ്ട്. ഈയിടെ നടന്ന വകുപ്പുമാറ്റത്തിൽ സിദ്ദുവിനെ അപ്രധാനമായൊരു വകുപ്പിലേക്കു മാറ്റി. ആ വകുപ്പിന്‍റെ ചുമതല സിദ്ദു ഇതുവരെ ഏറ്റെടുത്തിട്ടില്ല എന്നാണു റിപ്പോർട്ടുകൾ.

ഡൽഹി, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഘടകങ്ങളിലും പ്രശ്നങ്ങളുണ്ട്. കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. എങ്കിലും ഉടൻ പരിഹാര നടപടികളെടുത്തില്ലെങ്കിൽ മറ്റു പാർട്ടികളിലേക്കു പലരും ചേക്കേറുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉറപ്പാണ്. ദേശീയ തലത്തിലും സംസ്ഥാനതലങ്ങളിലും കോൺഗ്രസിന്‍റെ സ്ഥിതി ഇപ്പോൾ അത്ര ആരോഗ്യകരമല്ല. ഈയിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗം വീശിയ പശ്ചാത്തലത്തിൽ ബിജെപി പലർക്കും രാഷ്‌ട്രീയ കരിയറിൽ മെച്ചപ്പെട്ട വളർച്ച വാഗ്ദാനം ചെയ്യുന്നുണ്ട്.

തന്ത്രം ആവിഷ്കരിക്കണം

ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്താൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാം എന്നല്ല പറഞ്ഞുവരുന്നത്. ഇതൊരു തീയണയ്ക്കൽ മാത്രമാണ്. എന്നാൽ, ഇതു നടത്തിയാൽ ഹൈക്കമാൻഡ് ഇപ്പോഴും സജീവമാണ് എന്നൊരു സന്ദേശം അണികൾക്കും സംസ്ഥാനതല നേതാക്കൾക്കും ലഭിക്കും. അതു കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടാക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കുമെന്ന സന്ദേശം മറ്റു പാർട്ടികൾക്കും നൽകും.

അതിനപ്പുറമുള്ള നടപടികളാണ് ഇപ്പോൾ വേണ്ടത്. അടുത്തുവരുന്ന ഉപതെരഞ്ഞെടുപ്പുകളെയും നിയമസഭാ തെരഞ്ഞെടുപ്പുകളെയും നേരിടാനുള്ള തന്ത്രം കോൺഗ്രസ് തികഞ്ഞ ആത്മാർഥതയോടെ ആവിഷ്കരിക്കണം. കോൺഗ്രസിന്‍റെ സംഘടനാ സംവിധാനം തീർത്തും നിഷ്‌ക്രിയമാണെന്നും ചിലയിടത്തു തീരെ ഇല്ലെന്നും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തിനും വോട്ടെടുപ്പുദിവസം പോളിംഗ് ബൂത്തിൽ ഇരുത്താനും ചിലയിടങ്ങളിൽ കോൺഗ്രസിന് ആളില്ലായിരുന്നു.

കൂറും പ്രതിബദ്ധതയുമുള്ള പ്രവർത്തകരില്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രചാരണം വളരെ ബുദ്ധിമുട്ടാണ്. യുപിഎ സർക്കാർ പാചകവാതക കണക്‌ഷനും വൈദ്യുതി കണക്‌ഷനും നൽകിയതിന്‍റെ ക്രെഡിറ്റ് മോദി സർക്കാരിനു നൽകി സംഘപരിവാർ പ്രവർത്തകർ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തങ്ങൾക്ക് അനുകൂലമാക്കിയതിന്‍റെ റിപ്പോർട്ട് പലയിടങ്ങളിൽനിന്നും വന്നിട്ടുണ്ട്. ഇതെല്ലാം മോദി സർക്കാരിന്‍റെ നേട്ടങ്ങളാണെന്നു പറഞ്ഞ് തെരഞ്ഞെടുപ്പിന് ആറുമാസം മുന്പേ ഗുണഭോക്താക്കളുടെ ഗ്രൂപ്പുണ്ടാക്കി പ്രചാരണം നടത്താൻ സംഘപരിവാറിനു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലായാലും ജനങ്ങളുമായി ശരിക്കും ആശയവിനിമയം നടത്താൻ കഴിവുള്ള നേതാക്കൾ കോൺഗ്രസിൽ കുറവായിരുന്നു.

സംഘടനാ സംവിധാനവും താഴേത്തട്ടിലുള്ള പ്രവർത്തകരെയും ശക്തിപ്പെടുത്തുന്ന കാര്യം കോൺഗ്രസ് പതിറ്റാണ്ടുകളായി അവഗണിച്ചു എന്നതാണു വസ്തുത. സംഘടനാ തെരഞ്ഞെടുപ്പുകൾ ഇല്ലാത്തതുമൂലം, കാര്യക്ഷമതയില്ലാത്ത നേതാക്കൾ ഒരു പണിയും ചെയ്യാതെ പാർട്ടി തലപ്പത്ത് അള്ളിപ്പിടിച്ചിരുന്നു. പുതുരക്തങ്ങൾ പാർട്ടിയിലേക്ക് ആകർഷിക്കപ്പെട്ടില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്കുവേണ്ടി നിലകൊള്ളാനോ സാധാരണക്കാരുടെ യഥാർഥ പ്രശ്നങ്ങളിൽ ഇടപെട്ട് അവയ്ക്കു പരിഹാരമുണ്ടാക്കാനോ ഉള്ള പദ്ധതികൾ ദീർഘകാലമായി കോൺഗ്രസ് പരിപാടികളിലുണ്ടായിരുന്നില്ല. പാർട്ടി അനുഭാവികളുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്ന പണിപോലും മണ്ഡലം കമ്മിറ്റികൾ ചെയ്യാതായി. കേരള സംസ്ഥാന ഘടകം മാത്രമായിരിക്കും ഇതിനൊരപവാദം.

സംഘടനാ സംവിധാനം ശക്തിപ്പെടണം

പാർട്ടിക്കു ശക്തമായ സംഘടനാ സംവിധാനം ഉണ്ടാകണമെങ്കിൽ ഉൾപാർട്ടി തെരഞ്ഞെടുപ്പുകൾ നടത്തുകയും ജനാധിപത്യ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ് മനസിലാക്കണം. കേരളത്തിൽപ്പോലും യഥാർഥ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. നാമനിർദേശം ചെയ്യപ്പെട്ട പിസിസി ഭാരവാഹികളാണ് ഇവിടെയുള്ളത്. പല സംസ്ഥാനങ്ങളിലും മുതിർന്ന നേതാക്കൾ തങ്ങളുടെ കുടുംബവാഴ്ചയ്ക്കു ശ്രമിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ രാഹുൽഗാന്ധി അതേപ്പറ്റി തുറന്നടിച്ചതാണല്ലോ.

കാര്യക്ഷമമല്ലാത്തതും ഫലപ്രദമല്ലാത്തതുമായ ഇപ്പോഴത്തെ കോൺഗ്രസ് സംഘടനാ സംവിധാനത്തെ മാറ്റാൻ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് സംഘടന പുനഃസംഘടിപ്പിക്കുന്നതിനു ജനാധിപത്യ രീതിയിൽ ശ്രമങ്ങൾ തുടങ്ങണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബിജെപി താഴേത്തട്ടിൽ ഇപ്പോഴേ ആരംഭിച്ചു. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് ഒരു കാരണം പാർട്ടിയുടെ എല്ലാതലങ്ങളിലും കുറേക്കാലമായുള്ള കഠിനാധ്വാനമാണ്. അമിത്ഷായ്ക്കും ടീമിനുമാണ് അതിന്‍റെ ക്രെഡിറ്റ്.

പ്രക്ഷുബ്‌ധമായ കടലിൽ കപ്പിത്താനും നങ്കൂരവുമില്ലാത്ത കപ്പലിന്‍റെ അവസ്ഥയിലാണിന്നു കോൺഗ്രസ്. കപ്പിത്താൻ അദ്ദേഹത്തിന്‍റെ സംഘത്തോടൊപ്പം കപ്പലിലേക്കു മടങ്ങിയെത്തി ലക്ഷ്യ തുറമുഖത്തേക്ക് അതിനെ നയിക്കണം. എത്രയും പെട്ടെന്നു പ്രവർത്തനം തുടങ്ങുന്നോ അത്രയും നല്ലത്. ഇനിയും അമാന്തിക്കുന്നത് ചരിത്രപാരന്പര്യമുള്ള സംഘടനയെ കൂടുതൽ ദുർബലപ്പെടുത്തും.