കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ട ു പോയ സംഭവത്തിൽ നാല് പ്രതികളെ കൂടി കൊട്ടിയം പോലീസ് പിടികൂടി. തമിഴ്നാട് കന്യാകുമാരി സ്വദേശികളായ ജിനു കനകരാജ് (24), അജിത്ത് (24), വിനു (34), ശിവരഞ്ജിത്ത് (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കണ്ണനല്ലൂർ വാലിമുക്ക് കിഴവൂറിലുള്ള വീട്ടിൽ നിന്നും പതിനാലുകാരനെ ബലമായി തട്ടിക്കൊണ്ട ുപോയ സംഭവത്തിലാണ് ഒളിവിൽ കഴിഞ്ഞ് വന്ന പ്രതികളെ കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നും പിടികൂടാനായത്.
കുട്ടിയുടെ മാതാവ്, തഴുത്തല സെയ്ദലി മൻസിലിൽ ഷൈല കാസിമിന്റെ പക്കൽ നിന്നും പണം പല തവണകളായി വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വിരോധത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ട ു പോയത്. ഷൈല കാസിമിന്റെയും ഇവരുടെ മകനായ സെയ്ഫലിയുടേയും നിർദ്ദേശപ്രകാരമാണ് കുട്ടിയെ തട്ടിക്കൊണ്ട ് പോകാനുള്ള കൊട്ടേഷൻ തമിഴ്നാട് സംഘത്തിന്റെ കൈകളിൽ എത്തിച്ചേർന്നത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ കൊട്ടിയം പോലീസ് ഇൻസ്പെക്ടർ ജിംസ്റ്റൽ എം.സി, എസ്.ഐ മാരായ ഷിഹാസ്, സലീം, എ.എസ്.ഐ മാരായ ബൈജു, ഫിറോസ്ഖാൻ, സുനിൽകുമാർ എസ്.സി.പി.ഒമാരായ സീനു, സജു സി.പി.ഓ അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
കുട്ടിയെ തട്ടിക്കൊണ്ട ു പോയ സംഭവം: നാല് പ്രതികൾ കൂടി പിടിയിൽ
10:34 PM Sep 22, 2022 | Deepika.com