അഞ്ചല്‍ : കാര്‍ഷിക വിളകള്‍ മോഷ്ടിക്കുന്നത് തടയാന്‍ എത്തിയ വയോധികനായ കര്‍ഷകനെ ക്രൂരമായി ആക്രമിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. അഞ്ചല്‍ തഴമേല്‍ അജിത്ത് വിലാസത്തില്‍ അജിത്ത് (22) ആണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്.
അലയമൺ ഉത്താംമ്പള്ളി സ്വദേശി ബേബിയേയാണ് അജിത്ത് ഉള്‍പ്പെട്ട മൂന്നംഗം സംഘം ക്രൂരമായി ആക്രമിച്ചത്. കേസില്‍ രണ്ടും മൂന്നും പ്രതികളായ അലയമൺ തെക്കേ ഭാഗം പാലമൂട്ടിൽ വീട്ടിൽ മനു (24), തെക്കേഭാഗം ചരുവിള വീട്ടിൽ ദീപു (27) എന്നിവരേ കഴിഞ്ഞ ദിവസം അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം. മോഷണസംഘം അടയ്ക്ക മോഷ്ടിക്കുന്നുവെന്ന വിവരം അറിഞ്ഞെത്തിയ ബേബി തടയാൻ ഇത് തടയാന്‍ ശ്രമിച്ചു.
ഈ സമയം ബേബിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഘം അടയ്ക്കയുമായി കടന്നുകളയുകയായിരുന്നു. പ്രതികള്‍ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ്. നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ പോലീസിനു ലഭിച്ചിട്ടുള്ളത്.
കാര്‍ഷിക വിളകള്‍ മോഷ്ടിക്കുക, നാട്ടുകാരെ ആക്രമിക്കുക തുടങ്ങിയ പരാതികളില്‍ പോലീസ് അന്വേഷണം നടത്തിവരവെയാണ് ഇപ്പോള്‍ മൂവര്‍ സംഘം പിടിയിലായത്. വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, എസ്ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രൂപേഷ്, ബിനു വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ദീപു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടുന്നത്.
വയോധികനെ ആക്രമിച്ച കേസില്‍ പ്രധാനി അറസ്റ്റില്‍
10:34 PM Sep 22, 2022 | Deepika.com