ജയിക്കാനുള്ള സ്ഥാനാർഥികൾ

11:26 PM Mar 09, 2019 | Deepika.com
അനന്തപുരി /ദ്വിജൻ

കേഡർ പാർട്ടികളുടെ പോലും തെരഞ്ഞെടുപ്പു വിജയത്തെ സ്വാധീനിക്കുന്ന സുപ്രധാനഘടകമാണ് സ്ഥാനാർഥികൾ. അതുകൊണ്ട് തന്നെ അവർ പോലും വളരെ സൂക്ഷിച്ചാവും സ്ഥാനാർഥികളെ നിർണയിക്കുക. പാർട്ടിക്കുവേണ്ടി ഏറെ ത്യാഗം ചെയ്തവരെപ്പോലും മാറ്റിനിർത്തി ജയിക്കാനാവുന്ന സ്ഥാനാർഥികളെ തേടാൻ അവർ ശ്രമിക്കുന്നു. ഇക്കാര്യത്തിൽ ജനാധിപത്യപാർട്ടികളെക്കാൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സ്ഥാനാർഥികളുമായി എത്തി വോട്ടു സ്വന്തമാക്കാൻ കേഡർ പാർട്ടികൾക്കു ശേഷിയും സാധ്യതയുമുണ്ട്. ജനാധിപത്യപാർട്ടികളിൽ പലപ്പോഴും ഗ്രൂപ്പും പിടിയും എല്ലാം നോക്കി സ്ഥാനാർഥികൾ വരുന്നു. അതുകൊണ്ട് തന്നെ ജയിക്കാവുന്ന പല സീറ്റുകളും നഷ്ടപ്പെടുകയും ചെയ്യുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ കേഡർപാർട്ടികളായ കമ്യൂണിസ്റ്റുകാരും സംഘപരിവാർ പാർട്ടിയും പാലിക്കുന്ന തന്ത്രം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

സ്ഥാനാർഥി നിർണയത്തെക്കുറിച്ച് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ള എല്ലാ പ്രമാണങ്ങളും ലംഘിച്ച് സ്ഥാനാർഥികളെ നിശ്ചയിച്ചിരിക്കുകയാണ് ഇക്കുറി സിപിഎം. രണ്ടു തവണയിൽ കൂടുതൽ ഒരാൾ മത്സരിച്ചുകൂടെന്ന പ്രമാണം പാർട്ടിയുടെ ദേശീയ സെക്രട്ടറിയുടെ കാര്യത്തിൽ പോലും കർക്കശമാക്കിയ പാർട്ടി ആ പ്രമാണം കേരളത്തിൽ പാലിക്കേണ്ട എന്നു തീരുമാനിച്ചു. സീതാറാം യെച്ചൂരിയെ എംപി അല്ലാതാക്കാൻ പാർട്ടിയിലെ ഒരു ഗ്രൂപ്പിനുണ്ടായിരുന്നു വാശി ഇവരുടെ കാര്യത്തിൽ ഇല്ല എന്നത് ഈ എംപി മാരുടെ ഭാഗ്യം.

സിറ്റിംഗ് എംഎൽഎമാരെ വരെ കളത്തിലിറക്കുന്നു. പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാർ മത്സരിക്കാറില്ല എന്ന കീഴ്‌വഴക്കവും ലംഘിക്കുന്നു.

വർഗീയതയ്ക്കെതിരെയും മതനേതാക്കൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നതിനെതിരെയും വളരെ വാചാലമായി സംസാരിക്കുന്ന സിപിഎം കേരളത്തിലെ യാക്കോബായ- ഓർത്തഡോക്സ് സഭകളെ ഒരുപോലെ കൂടെനിർത്തുന്നതിനു നടത്തുന്ന കളികൾ എത്ര വ്യക്തം. സുപ്രീം കോടതി വിധി എതിരായിട്ടും യാക്കോബായക്കാരുടെ വികാരം സംരക്ഷിച്ചുകൊണ്ടും ഓർത്തഡോക്സ്കാർ ആഗ്രഹിച്ച പിന്തുണ കൊടുക്കാതെയും അവരുടെ വോട്ടുകൾ കൂടി പെട്ടിയിലാക്കുവാനുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ പാർട്ടിക്കായി. ഇതൊക്കെ പാവം വിശ്വാസികളെ കളിപ്പിക്കാനാണെന്ന് അവർ മനസിലാക്കി വരുന്പോഴേക്കും വോട്ടുമായി അവർ കടന്നിരിക്കും.

സിപിഐയും ഇക്കളി തന്നെ കളിക്കുന്നു. രാജാജി തൃശൂരിൽ സ്ഥാനാർഥിയായി വരുന്നതു കാനം പ്രഘോഷിക്കാറുള്ള വിശുദ്ധ രാഷ്‌ട്രീയ പ്രമാണങ്ങൾ കൊണ്ടു മാത്രമല്ലെന്ന് ആർക്കാണ് അറിയാത്തത്. തങ്ങൾക്കു കിട്ടാത്ത പത്ത് വോട്ട് ഏതെങ്കിലും തരത്തിൽ സ്വന്തമാക്കാവുന്നവരെ നോക്കിയാണ് ബിജെപിയുടെയും പ്രചാരണം.

ഇതിനിടയിലാണ് ജനാധിപത്യമുന്നണിയിലെ വഴക്കും കുശുന്പും തീരുമാനം എടുക്കാനാവാത്ത നിലയുമെല്ലാം. മത്സരിക്കണമെന്നും മത്സരിക്കില്ലെന്നും എല്ലാം പറഞ്ഞ് കളത്തിലെത്തുന്നവരും എല്ലാം ചേർന്നുണ്ടാകുന്ന തമാശകൾ. അതെല്ലാം എന്തൊക്കെയായാലും ജനങ്ങൾക്കു മതിപ്പുള്ള സ്ഥാനാർഥികളുമായി വന്നാൽ ജനാധിപത്യമുന്നണിക്ക് നല്ല വിജയം കൊയ്യാനാവും. അഭിപ്രായ സർവേകളിലെ പ്രവചനങ്ങൾ സാക്ഷാത്കരിക്കാനും പറ്റും. എന്നാൽ സ്ഥാനാർഥികളെ സഹിക്കാൻ വിധിക്കപ്പെട്ടാൽ വിജയവും ഒപ്പം ഉണ്ടാവില്ല, എത്ര ശക്തമായ മണ്ഡലത്തിൽപ്പോലും.

ഇടതുമുന്നണി മുന്നിൽ

തെരഞ്ഞെടുപ്പ് ഒരുക്ക രംഗത്ത് ഇപ്പോൾ ഇടതുമുന്നണിയാണ് മുന്നിൽ. സ്ഥാനാർഥികളുമായി അവർ കളത്തിലിറങ്ങി കഴിഞ്ഞു. രണ്ടായി ഇടതു മുന്നണിയിൽ പ്രവർത്തിക്കുന്ന ജനതാദളിനു സീറ്റില്ല. മൂന്നായി മുന്നണിയെ ശക്തിപ്പെടുത്തുന്ന കേരള കോണ്‍ഗ്രസുകൾക്കും സീറ്റില്ല. ഐഎൻഎലിന്‍റെ സ്ഥിതിയും അതു തന്നെ.

സിപിഎം തീരുമാനത്തിനെതിരെ ജനതാദളിൽ മാത്രം പ്രതിഷേധം ഉയരുന്നുണ്ട്. വീരന്‍റെ ഇടത്തേക്കുള്ള പോക്കിനെ എതിർത്തവർ ഇപ്പോൾ ശക്തരാകുന്നുണ്ട്. മാത്യു ടി. തോമസിനെ വെട്ടി മന്ത്രിക്കസേര പിടിക്കുകയും വലിയ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ഒക്കെ പറയുന്പോഴും പാർട്ടി അധ്യക്ഷസ്ഥാനം പോലും സ്വന്തമായി സൂക്ഷിക്കുകയും ചെയ്യുന്ന കൃഷ്ണൻ കുട്ടിക്ക് ഒന്നും നേടാനാവുന്നില്ല

വല്ലാതെ കഷ്ടപ്പെട്ട് ഇടതു മുന്നണിയിൽ സന്പാദിച്ച അംഗത്വം കളയാൻ ആരും തുനിയില്ല. സീറ്റ് ലഭിക്കാത്തതുകൊണ്ട് വലിയ പൊട്ടിത്തെറി ഉണ്ടായില്ലെങ്കിലും ഈ പാർട്ടിയിലെ സ്ഥാനാർഥി ഉണ്ടായിരുന്നെങ്കിൽ കിട്ടാമായിരുന്ന അനുഭാവികളുടെ വോട്ട് ഇടതു മുന്നണിക്ക് കിട്ടാതെ വരും. ആ വോട്ടുകൾ നല്ല സ്ഥാനാർഥി കളുമായി വന്നാൽ ജനാധിപത്യമുന്നണിക്ക് സമാഹരിക്കാനാവും. വലതു മുന്നണിയിൽ ആയിരിക്കുന്പോഴത്തെപ്പോലെ വല്ല കാലുവാരലിനും ശ്രമിച്ചാൽ ഇടതുമുന്നണിയിൽ ഫലം അനുഭവിക്കും.

ജനാധിപത്യ മുന്നണിയിൽ ലീഗിന് മൂന്നു സീറ്റു കൊടുക്കണമെന്നു ശഠിക്കുന്ന സമസ്തയും ജനാധിപത്യമുന്നണിയിലെ ഈഴവ നേതാക്കളുടെ കാര്യത്തിൽ വലിയ ശ്രദ്ധയുള്ളവരും പോലും ഇടതു പാർട്ടികളുടെ തീരുമാനങ്ങളിൽ മിണ്ടില്ല.

ചരിത്രം തരുന്ന പാഠങ്ങൾ

ജയപരാജയങ്ങളെ നിർണയിക്കുന്നതിൽ സ്ഥാനാർഥികൾക്കു വലിയ പങ്കുണ്ട്. ഓരോ നിയോജക മണ്ഡലത്തിലെയും സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തി സ്ഥാനാർഥികളെ നിർണയിച്ചാൽ രാഷ്‌ട്രീയമായി പിടിച്ചെടുക്കാനാവാത്ത മണ്ഡലങ്ങൾ പിടിച്ചെടുക്കാനാവുമെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പനന്പള്ളി ഗോവിന്ദമേനോനെയും ആർ. ശങ്കറിനെയുമൊക്കെ വരെ തന്ത്രപൂർവം വീഴ്ത്തിയ സ്ഥാനാർഥികളുണ്ട്. ശങ്കറിനെ വീഴ്ത്തിയത് അക്കാലത്ത് അത്ര പ്രസിദ്ധനല്ലായിരുന്ന കെ. അനിരുദ്ധനെപ്പോലെ ഒരു പുതുമുഖം. പനന്പള്ളിയെ വീഴ്ത്തിയത് അദ്ദേഹവുമായി ഒരു തരത്തിലും തുലനം ചെയ്യാനാവാത്ത സി.ജി. ജനാർദനൻ.
സൂത്രക്കാരായ സ്ഥാനാർഥികളെ നിർത്തി കോണ്‍ഗ്രസും അട്ടിമറി വിജയം നേടിയ കഥകളും ഉണ്ട്.

1980 ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പന്മാരിൽ ഒരാളായ സിപിഐയിലെ എം.എൻ. ഗോവിന്ദൻ നായർ തിരുവനന്തപുരത്ത് തോറ്റത് ഒരു സംഭവം. കോണ്‍ഗ്രസിലെ ആന്‍റണി ഗ്രൂപ്പും കേരള കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പും ഇടതു മുന്നണിയിലായിരുന്നു. ഇടതു മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സിപിഐ യുടെ സ്ഥാനാർഥിയായി എം.എൻ. മത്സരിക്കുന്നു. 1977 ലെ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ച പി. വിശ്വംഭരനെ ഒന്നര ലക്ഷത്തോളം വോട്ടിന് തോൽപ്പിച്ചു ലോക്സഭയിലെത്തിയ നേതാവായിരുന്നു എം.എൻ. അദ്ദേഹത്തിനു മികച്ച ജയം എല്ലാ നിരീക്ഷകരും വിലയിരുത്തി.

അക്കാലത്ത് ജനാധിപത്യമുന്നണി ഇടതുമുന്നണിക്ക് കിട നിൽക്കാവുന്ന ഒരു മുന്നണിയായി കണക്കാക്കപ്പെട്ടിരുന്നില്ല. കരുണാകരന്‍റെ ഇന്ദിരാകോണ്‍ഗ്രസിനെ അടിയന്തരാവസ്ഥയുടെ പേരിൽ എല്ലാവരും അസ്പർശ്യരായികരുതി. അവരോട് കൂടാൻ ആർക്കും മനസുണ്ടായിരുന്നില്ല. എന്നിട്ടും കരുണാകരൻ ജനാധിപത്യമുന്നണി ഉണ്ടാക്കി. ഇടതു മുന്നണി കൂടെകൂട്ടാതിരുന്ന മുസ‌്‌ലിംലീഗും കേരള കോണ്‍ഗ്രസ് ജെയെയും എൻഎസ്എസിന്‍റെ രാഷ്‌ട്രീയ പാർട്ടിയായിരുന്ന എൻഡിപിയും എസ്എൻഡിപിയുടെ പാർട്ടിയായിരുന്ന എസ്ആർപിയും അടക്കം കിട്ടാവുന്ന എല്ലാ പാർട്ടികളെയും ചേർത്താണ് അദ്ദേഹം ജനാധിപത്യമുന്നണി ഉണ്ടാക്കിയത്. ദേശീയ തലത്തിൽ കോണ്‍ഗ്രസ് എതിർത്തിരുന്ന ജനതാപാർട്ടി പോലും ഇവിടെ കോണ്‍ഗ്രസ് മുന്നണിയിലായിരുന്നു. എം.എനെ നേരിടാൻ കരുണാകരൻ ഇറക്കിയത് യുവനേതാവ് നീലലോഹിതദാസൻ നാടാരെ. വീരചരമം പ്രാപിക്കുവാനുള്ള സ്ഥാനാർഥി എന്നായിരുന്നു നീലനെക്കുറിച്ചുള്ള വിലയിരുത്തൽ. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ എം.എൻ. തോറ്റു. നീലൻ ജയിച്ചു. ഒരു ലക്ഷം വോട്ടാണ് നീലൻ കൂടുതൽ പിടിച്ചത്. അതാണ് സ്ഥാനാർഥി നിർണയത്തിലെ വൈഭവം.

1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്‍റെ നിർദേശം അനുസരിച്ച് കേരളത്തിൽ നിന്നു ലോക്സഭയിലേക്ക് മത്സരിക്കാനെത്തിയ കെ.ആർ.നാരായണനെ കരുണാകരൻ മത്സരിപ്പിച്ചത് ഇടതു കോട്ടയായ ഒറ്റപ്പാലത്ത്. കരുണാകരന് ഇഷ്ടമില്ലാതിരുന്ന നാരായണനെ കൊലയ്ക്കു കൊടുത്തതാണ് എന്ന് വരെ അക്കാലത്ത് അടക്കം പറച്ചിലുണ്ടായിരുന്നു. 1980 ൽ സിപിഎമ്മിലെ സാക്ഷാൽ എ.കെ. ബാലൻ ജയിച്ച മണ്ഡലം. പക്ഷേ 1984 ൽ നാരായണൻ ബാലനെ തോൽപ്പിച്ച് വിജയം നേടി.

ചില നേതാക്കളുടെ ഇഷ്ടവും അനിഷ്ടവും മാത്രം നോക്കി, ചിലരെ ഇല്ലാതാക്കാനും ചിലരെ പൊക്കാനും വേണ്ടി മാത്രം സ്ഥാനാർഥികളെ നിർണയിച്ചാൽ ജനം സമ്മതിക്കില്ല. ഇടതു മുന്നണി കാണിച്ചതുപോലെ ജയിക്കാൻ സാധിക്കുന്ന സ്ഥാനാർഥികൾക്കായി എല്ലാ ‘പ്രമാണവും’ ലംഘിക്കാൻ ശേഷിയും പ്രാപ്തിയും കാണിച്ചില്ലെങ്കിൽ ജയിക്കില്ലാത്ത സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിക്കേണ്ടി വരും.പാർട്ടിക്കു പുറത്തുള്ളവരെയും പരിഗണിക്കാനാവണം. അതും ജയസാധ്യത നോക്കി. അവർക്കു വേണ്ടി പാർട്ടി സജീവമാകണം.

ഏതു കുറ്റിച്ചൂലിനെയും നിർത്തിയാൽ ജയിക്കില്ല എന്ന് പറയുന്നവർ പക്ഷേ തീരുമാനം എടുക്കുന്പോൾ സ്വന്തം ചൂലുകൾ തന്നെ വരുന്നു.