പൂഴിക്കടകനായി വീണ്ടും രാമക്ഷേത്രം!

01:19 AM Dec 08, 2018 | Deepika.com
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ

തെരഞ്ഞെടുപ്പു കാലം അടുക്കുന്പോൾ ബിജെപിയും സംഘപരിവാറും അവസാന ആയുധം പുറത്തെടുക്കും. രാമക്ഷേത്ര രാഷ്‌ട്രീയത്തിനു വീണ്ടും തിരികൊളുത്തിയിരിക്കുകയാണു സംഘപരിവാർ. യുപിയിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയതും ഗുജറാത്തിലെ സർദാർ പട്ടേലിനേക്കാൾ വലിയ രാമപ്രതിമ അയോധ്യയിൽ സ്ഥാപിക്കും എന്നതടക്കമുള്ള പ്രഖ്യാപനങ്ങളും രാമക്ഷേത്ര നിർമാണ രഥയാത്രകളും പുതിയ തന്ത്രത്തിന്‍റെ തുടക്കം മാത്രമാകും.

നല്ല ദിനങ്ങൾ (അച്ഛേ ദിൻ) വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദി നാലര വർഷം മുന്പ് വൻവിജയം നേടിയത്. വികസനം, തൊഴിൽ, സുതാര്യത എന്നിവ കൊണ്ടുവരികയും അഴിമതി അവസാനിപ്പിക്കുകയും കള്ളപ്പണം വീണ്ടെടുക്കുകയും ചെയ്യുമെന്നതായിരുന്നു മോദിയുടെ വാഗ്ദാനം. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണമെന്നതും മോദിയുടെ മോഹിപ്പിക്കലിൽ മുഖ്യമായിരുന്നു.

• 2014ൽ ബ്രാൻഡ് മോദി

കോടിക്കണക്കിന് സാധാരണ ജനങ്ങളിലും വൻകിട വ്യവസായികളിലും ഒരുപോലെ വലിയ പ്രതീക്ഷ ഉണർത്തിയ ബ്രാൻഡ് മോദിയായിരുന്നു 2014ന്‍റെ പ്രധാന തുറുപ്പുചീട്ട്. ആർഎസ്എസിന്‍റെ തന്നെ പഴയ പ്രചാരകനും സഷ്ടിയുമാണു സാക്ഷാൽ നരേന്ദ്ര മോദി എന്നതിനാൽ മോദി ബ്രാൻഡിന്‍റെ മാർക്കറ്റിംഗിന് കൃത്യമായ പദ്ധതിയുണ്ടായതും സ്വാഭാവികം. പുതുയുഗത്തിലേക്ക് ഇന്ത്യയെ നയിക്കാൻ വ്യത്യസ്തനായ നേതാവെന്ന പ്രതീക്ഷ ലോകരാജ്യങ്ങളിൽ പോലും ഉണർത്താൻ മോദിയുടെ മാർക്കറ്റിംഗ് വിദഗ്ധർക്കു പ്രയാസമുണ്ടായില്ല.

പൊതുവേ മാന്യനും ശാന്തനും മിതഭാഷിയുമായ മൻമോഹൻ സിംഗിൽ നിന്നു വ്യത്യസ്തനായ കരുത്തനാണ് മോദിയെന്ന പ്രതിച്ഛായയും നന്നായി വിപണനം ചെയ്തു. യുപിയിലും മധ്യപ്രദേശിലും ഗുജറാത്തിലും അടക്കം ഹിന്ദുത്വ രാഷ്‌ട്രീയവും മേന്പൊടിയായിരുന്നു. ജാതി, മത ധ്രുവീകരണത്തിനു വേണ്ട പൊടിക്കൈകൾ കൂടി ഫലിച്ചതോടെ, ചരിത്രത്തിലെ മികച്ച ജയത്തോടെ നരേന്ദ്ര മോദി അധികാരം പിടിച്ചു.

സ്വന്തം സംസ്ഥാനമായ ഗുജറാത്തിനു പുറമേ ഹിന്ദുത്വ രാഷ്‌ട്രീയത്തിലെ മുഖ്യ പരീക്ഷണശാലയായ യുപിയിൽ നിന്നു കൂടി ലോക്സഭയിലേക്കു മോദിയെ മത്സരിപ്പിക്കാനുള്ള ആർഎസ്എസ് തന്ത്രം ശരിക്കും കുറിക്കുകൊണ്ടു. വാരാണസി പ്രഭവകേന്ദ്രമായി വീശിയടിച്ച ഹിന്ദുത്വ കാറ്റിൽ യുപിയിലെ 80ൽ 72 ലോക്സഭാ സീറ്റുകളും പോക്കറ്റിലാക്കി ഹിന്ദി ബെൽറ്റിൽ കാവിക്കൊടി പാറിക്കാൻ ബിജെപിക്കായി. അടുത്ത തെരഞ്ഞെടുപ്പിൽ ഒഡീഷയിലെ പുരിയിൽ മത്സരിച്ച് പുതിയ ഹിന്ദുത്വ പ്രഭവകേന്ദ്രം സൃഷ്ടിക്കാനാണു മോദിയുടെ ശ്രമമെന്നാണു സൂചന.

ഉത്തർപ്രദേശിലെ മുസാഫർനഗറിലും മറ്റും ടെസ്റ്റ് ഡോസ് എന്ന നിലയിൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്പുണ്ടായ വർഗീയ കലാപങ്ങൾ ആർഎസ്എസിന്‍റെ 2014ലെ തന്ത്രങ്ങൾക്കു ശക്തിപകർന്നു. ഗോഹത്യയുടെ പേരിൽ മുഹമ്മദ് അഖ്‌ലാക് എന്നയാളെ വീട്ടിൽ കയറി ജനക്കൂട്ടം തല്ലിക്കൊന്നതും ദളിതരെയും ന്യൂനപക്ഷങ്ങളെയും പലയിടങ്ങളിൽ ആക്രമിച്ചതും വെറുതെ സംഭവിക്കുന്നതല്ല. യുപിയിലെ ബുലന്ദ്ഷഹറിൽ കഴിഞ്ഞയാഴ്ച പശുവിന്‍റെ പേരിൽ പോലീസ് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ സംഭവവും പലതിന്‍റെയും തുടക്കമോ പരീക്ഷണമോ ആയേക്കും. യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രി ആക്കിയതു തന്നെ ആർഎസ്എസിന്‍റെ നേരിട്ടുള്ള ഇടപെടലിലൂടെയായിരുന്നു.

• കൈവിരിച്ച് ആർഎസ്എസ്

ഡൽഹിയിൽ മോദി സർക്കാർ അധികാരത്തിലെത്തിയതിന്‍റെ പച്ചപ്പിൽ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ആർഎസ്എസ് ഭരണത്തിൽ പിടിമുറുക്കി. കേന്ദ്രത്തിലെ മന്ത്രിമാരിൽ ഭൂരിപക്ഷവും ആർഎസ്എസിന്‍റെ പ്രചാരകരോ വളരെ വേണ്ടപ്പെട്ടവരോ ആയതു സ്വാഭാവികം. ആർഎസ്എസുകാരായ മുഖ്യമന്ത്രിമാരും ഗവർണർമാരും സംസ്ഥാനങ്ങളിലും എത്തി. എൻഡിഎ മുന്നണി സർക്കാരാണ് അധികാരത്തിൽ എത്തിയതെങ്കിലും ഫലത്തിൽ ബാഹ്യശക്തിയുടെ പൂർണ നിയന്ത്രണത്തിലായിരുന്നു കേന്ദ്രത്തിലെയും നിരവധി സംസ്ഥാനങ്ങളിലെയും സർക്കാരുകൾ.

ആർഎസ്എസ് നേതാക്കളുടെ മന്ത്രിസഭയിലെ സ്വാധീനവും ഇടപെടലുകളും പരസ്യമാക്കാനും അംഗീകരിക്കാനും ആർഎസ്എസ് നേതൃത്വമോ മോദിയോ മുതിർന്ന മന്ത്രിമാരോ മടിച്ചതുമില്ല. ആർഎസ്എസ് നേതാക്കളുമായി പതിവായി പ്രധാനമന്ത്രി തന്നെ ആശയവിനിമയം നടത്തി. ദിവസം മുഴുവൻ നീണ്ട ചർച്ചകൾ നടന്നു. പാർട്ടിയിലെയും മന്ത്രിസഭയിലെയും ആർഎസ്എസ് പ്രതിനിധികളുടെ നേരിട്ടുള്ള പ്രാതിനിധ്യത്തിനു പുറമേയാണിതെല്ലാം.

കേന്ദ്രമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും ആർഎസ്എസ് പ്രവർത്തകരെയും അനുഭാവികളെയും എല്ലാ മന്ത്രാലയങ്ങളിലും നിയോഗിച്ചു. മന്ത്രിമാരുടെ ഓഫീസിൽ ഐഎഎസുകാരും അല്ലാത്തവരുമായ ബിജെപി അനുകൂല ഉദ്യോഗസ്ഥരെ നിയോഗിച്ചാണു ഭരണത്തിൽ പിടിമുറുക്കിയതെന്നതും അത്ര രഹസ്യമല്ല.

കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിനും വൻതുകയ്ക്കുള്ള കരാറുകൾ നൽകുന്നതിലും കമ്മീഷൻ വാങ്ങുന്നതിലുമെല്ലാം അദൃശ്യകരങ്ങൾ ഉണ്ടെന്നുള്ളതു ഡൽഹിയിൽ പാട്ടാണ്. അംബാനിയും അദാനിയും പോലുള്ള വൻകിടക്കാരെയും മറ്റും മോദിയും അമിത് ഷായും നേരിട്ടുതന്നെ സുഖിപ്പിച്ചു. മറ്റുള്ള മുതലാളിമാരെയും പാട്ടിലാക്കിയതിന്‍റെ തെളിവാണ് ബിജെപിക്കു കിട്ടിയ വൻതുകയുടെ ഫണ്ടുകൾ.

നോട്ട് റദ്ദാക്കൽ മുതൽ റഫാൽ പോർവിമാന ഇടപാട് അടക്കമുള്ള കരാറുകൾ വരെയെല്ലാം അധികാരകേന്ദ്രീകരണത്തിന്‍റെ വ്യക്തമായ അടയാളങ്ങളായി. ഭരണത്തിന് ആവശ്യമായ നയപരവും നിയമപരവുമായ മാറ്റങ്ങൾ വരെ ആർഎസ്എസും മോദിയുടെ വിശ്വസ്തരായ മുതലാളിമാരും അറിയുകയോ നിർദേശിക്കുകയോ ചെയ്തുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

• എങ്ങനെയും അധികാരം

ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ആസാം എന്നിവ മുതൽ സിപിഎമ്മിന്‍റെ കോട്ടയായിരുന്ന ത്രിപുര വരെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയതോടെ ബിജെപിയുടെയും സംഘപരിവാറിന്‍റെയും കരുത്തുകൂടി. ജനവിധി അനുകൂലമായിടത്തും അല്ലാത്തിടത്തും ബിജെപി സർക്കാരുകളെ അധികാരത്തിലെത്തിക്കാൻ നേരിട്ടും വളഞ്ഞ വഴികളും പയറ്റിയതും രഹസ്യമല്ല.

ഭൂരിപക്ഷം ഇല്ലാതിരുന്ന ഗോവ, മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളിലും തുടക്കത്തിൽ കർണാടകയിലും പണവും പ്രലോഭനങ്ങളുമായി അധികാരം പിടിക്കാൻ ബിജെപി പയറ്റിയ കളികൾ അത്ര രഹസ്യമല്ല. രാഷ്‌ട്രീയമായി ഒരിക്കലും ചേരില്ലെന്നു കരുതിയ പിഡിപിയുമായി ചേർന്ന് ജമ്മു കാഷ്മീരിൽ മന്ത്രിസഭ ഉണ്ടാക്കാൻ വരെ ബിജെപി മടിച്ചില്ല.

തുടക്കത്തിലേ കരുതിയതുപോലെ ജമ്മു കാഷ്മീരിലെ മെഹബൂബ മുഫ്തി സർക്കാർ നിലംപതിച്ചതും രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി ഗവർണറിലൂടെ കേന്ദ്രഭരണം നടപ്പാക്കിയതും രാജ്യം കണ്ടു. പക്ഷേ ബിജെപി ഇല്ലാത്ത ബദൽ സർക്കാരിന് തീരുമാനമായപ്പോൾ ഒരുളുപ്പുമില്ലാതെ പെട്ടെന്ന് നിയമസഭ പിരിച്ചുവിട്ട നടപടിയും വിവാദമായത് അടുത്തിടെയാണ്.

എങ്ങനെയും അധികാരം പിടിക്കാനുള്ള ആവേശത്തിൽ ഉത്തരാഖണ്ഡിലെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതും മറക്കരുതല്ലോ. ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതിഭരണം റദ്ദാക്കിയ വിധിയുടെ പേരിൽ ജസ്റ്റീസ് കെ.എം. ജോസഫിന്‍റെ സുപ്രീംകോടതിയിലെ നിയമനം തടയാനും തടസപ്പെടുത്താനും താമസിപ്പിക്കാനും കേന്ദ്രസർക്കാർ നടത്തിയ നാണംകെട്ട കളികളും മറക്കാറായില്ല.

• എക്സിറ്റ് പോൾ സൂചനകൾ

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പു കഴിഞ്ഞതോടെ ദേശീയ രാഷ്‌ട്രീയം ഇനി പൊതുതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലേക്കു കടക്കും. എക്സിറ്റ്് പോളുകളുടെ ഫലം ബിജെപിക്കും കോണ്‍ഗ്രസിനും പൂർണ തൃപ്തിയാകില്ല. മിക്ക സംസ്ഥാനങ്ങളിലും പോരാട്ടം കടുത്തതായിരുന്നുവെന്ന കണക്കുകൂട്ടൽ ശരിവയ്ക്കുന്നതാണ് ഫലം. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിനു കേവല ഭൂരിപക്ഷം കിട്ടുമെന്നാണു എക്സിറ്റ് പോൾ ഫല സൂചനകൾ. തെലുങ്കാനയിൽ ടിആർഎസിനു മുൻതൂക്കമെന്നാണു പ്രവചനം.

ചില സംസ്ഥാനങ്ങളിൽ കേവലഭൂരിപക്ഷം കിട്ടിയാലും ഇല്ലെങ്കിലും ഗവർണർമാരുടെ സഹായത്തോടെ മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കങ്ങൾ ബിജെപി തുടങ്ങിക്കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഒരിക്കൽക്കൂടി കോണ്‍ഗ്രസ് മുട്ടുമടക്കേണ്ടിവരുമോയെന്നും രാജ്യം ഉറ്റുനോക്കുകയാണ്.

ചൊവ്വാഴ്ച തുടങ്ങുന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം പ്രക്ഷുബ്ധമാക്കാനുള്ള ചേരുവകൾ അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധിയും സർക്കാർ രൂപീകരണ കളികളും സമ്മാനിക്കുമെന്നതിൽ സംശയിക്കാനില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും തെലുങ്കാനയിലും അടക്കം വികസന പ്രശ്നങ്ങളേക്കാളേറെ ഹിന്ദുത്വ രാഷ്‌ട്രീയവും രാമക്ഷേത്രനിർമാണവും ചർച്ചയാക്കുന്നതിൽ ബിജെപി വിജയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലിൽ കണ്ടതിലേറെ തീവ്രമായ ധ്രുവീകരണ ശ്രമങ്ങളാകും ഇനിയുള്ള മാസങ്ങളിൽ ജനം കാണുക.

• വികസന അജൻഡ കൊട്ടയിൽ

അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധിയും പുതിയ സർക്കാർ രൂപീകരണവും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ കൂടുതൽ സങ്കീർണമാക്കും. ഭരണം കിട്ടിയാലും ജനപിന്തുണ കുറയുന്നതും കോണ്‍ഗ്രസിന്‍റെ മുന്നേറ്റവും ബിജെപിക്കു നിഷേധിക്കാനാകില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മിൽ കടുത്ത ബലപരീക്ഷണങ്ങൾക്കാണ് വാതിലുകൾ തുറക്കുന്നത്. ബിജെപിയെ നേരിടാൻ ഐക്യം അനിവാര്യമാണെന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾക്കും പാർട്ടികൾക്കും ബോധ്യമാകാനും സംസ്ഥാന തെരഞ്ഞെടുപ്പുകൾ കാരണമാകും.

പ്രതിപക്ഷം യോജിച്ചാൽ ബിജെപിക്കും നരേന്ദ്ര മോദിക്കും മുന്നോട്ടുള്ള വഴി സുഗമമാകില്ല. നിലനില്പിനു വേണ്ടി ഒന്നിക്കാൻ പ്രതിപക്ഷത്തെ നേതാക്കൾ തയാറാകുമോയെന്ന് ഉറപ്പിക്കാനാകില്ല. മായാവതിയെ പോലുള്ളവർ എങ്ങോട്ടും ചായാൻ സാധ്യതയേറെയാണ്. എങ്കിലും രാമക്ഷേത്ര നിർമാണം, ഗോവധം തുടങ്ങിയവയുമായി ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ധ്രുവീകരണത്തിനാകും മോദിയും സംഘപരിവാറും ഇനി കച്ച മുറുക്കുക.

ഏപ്രിലിൽ നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ വികസന അജൻഡ പിന്നാന്പുറത്തേക്കു തള്ളപ്പെടുമെന്നതിനു മതിയായ സൂചന അഞ്ചു നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തന്നെയുണ്ടായി. അഴിമതിക്കെതിരേ രാജ്യത്തുയർന്ന പൊതുവികാരം 2014ൽ മുതലാക്കാൻ മോദിക്കായി. എന്നാൽ, ഇക്കുറി അത് അഗസ്ത വെസ്റ്റ്‌ലാൻഡ്, റഫാൽ അഴിമതികൾ തമ്മിലുള്ള വാക്പോരിലേക്കു മാറ്റാനാകും ശ്രമം.

• മതഭ്രാന്തല്ല, വേണ്ടതു വികസനം

വാഗ്ദാനം ചെയ്ത നല്ല ദിനങ്ങളുടെ പ്രഖ്യാപനം മോദി തന്നെ വിസ്മരിച്ചു. കള്ളപ്പണം വീണ്ടെടുക്കും, വിലക്കയറ്റം തടയും, കർഷകർക്കു രക്ഷ നൽകും, രണ്ടു കോടി വീതം പേർക്ക് തൊഴിൽ നൽകും എന്നിവ അടക്കമുള്ള മറ്റു പല മുദ്രാവാക്യങ്ങളും 2019ൽ കൊട്ടയിലെറിയപ്പെടും. ക്ഷേത്രരാഷ്‌‌ട്രീയം മുന്പും ബിജെപി കളിച്ചിട്ടുണ്ടെങ്കിലും പഴയതിൽ നിന്നു വ്യത്യസ്തമാകും 2019ലെ രാഷ്‌ട്രീയം. പശുവിന്‍റെ പേരിലും രാമക്ഷേത്രത്തിന്‍റെ പേരിലും വോട്ടുപിടിക്കാൻ വെന്പുന്നവർ രാജ്യത്തിന്‍റെ വളർച്ചയും വികസനവും പുരോഗതിയും ജനക്ഷേമവും പിന്നിലേക്കു തള്ളുന്നതാകും പക്ഷേ വലിയ അപകടം.

പരസ്പര ബഹുമാനവും സ്വാതന്ത്ര്യവും സമത്വവും ആകട്ടെ നവഭാരതത്തിന്‍റെ അടിസ്ഥാനശിലകൾ. ജാതിയും മതവും പ്രദേശവും നോക്കാതെ ഭാരതമാതാവിന്‍റെ മക്കളെ ഒന്നായി കാണാതെ ഇന്ത്യക്ക് പുരോഗതിയും സുരക്ഷയും ഉണ്ടാകില്ല. മതഭ്രാന്തും ജാതി രാഷ്‌ട്രീയവുമല്ല, മറിച്ച് നാനാത്വവും വൈവിധ്യങ്ങളും സാഹോദര്യവും നീതിയും തുല്യതയുമുള്ള വികസിത ഇന്ത്യയാണു വേണ്ടത്.