പഞ്ചവടിപ്പാലം കടക്കുന്നതാര്?

01:54 AM Nov 10, 2018 | Deepika.com
ഡല്‍ഹി ഡയറി / ജോർജ് കള്ളിവയലിൽ

കർണാടക ഉപതെരഞ്ഞെടുപ്പിലെ തകർപ്പൻ ജയം കോണ്‍ഗ്രസിനു നൽകിയ പുത്തനുണർവും ആവേശവും ചെറുതല്ല. കർണാടകയിലെ സിറ്റിംഗ് സീറ്റിൽ പോലും കനത്ത തോൽവി ഏറ്റുവാങ്ങിയ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭയപ്പാടു കൂടിയതും സ്വാഭാവികം. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാൽ മോദിയും ബിജെപിയും കടപുഴകും എന്നു യുപി, കർണാടക ഉപതെരഞ്ഞെടുപ്പുകൾ തെളിയിച്ചതാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ് ഉപതെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ് ഒറ്റയ്ക്കാണു ബിജെപിയെ കൊന്പുകുത്തിച്ചത്. ബിഹാറിൽ നിതീഷ് കുമാറിന്‍റെ ജെഡിയുവും ലാലു പ്രസാദിന്‍റെ ആർജെഡിയും കൈകോർത്തപ്പോൾ മോദിയും ബിജെപിയും തോറ്റന്പിയതും കണ്ടു.

• ഉയിർത്തെഴുന്നേറ്റ് കോണ്‍ഗ്രസ്

പഞ്ചാബിൽ അധികാരത്തിലിരുന്ന അകാലിദൾ- ബിജെപി കൂട്ടുകെട്ടിനെ വീട്ടിലിരുത്തി ജനം കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചതിനും 2017 സാക്ഷിയായി. ഗുജറാത്തിൽ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തിയെങ്കിലും നേരത്തെ തകർന്നടിഞ്ഞ കോണ്‍ഗ്രസിന്‍റെ വലിയ ഉയിർത്തെഴുന്നേല്പ് കാണാനായി.

ഗോവ, മണിപ്പൂർ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിയേക്കാൾ വലിയ പാർട്ടിയായി ജനം കോണ്‍ഗ്രസിനെയാണു തെരഞ്ഞെടുത്തത്. രാഷ്‌ട്രീയ കുതിരകളിയിലെ മികവും പണക്കൊഴുപ്പും കേന്ദ്രത്തിലെ അധികാരവും നന്നായി ഉപയോഗിച്ച് മൂന്നിടത്തും ബിജെപി അധികാരത്തിലെത്തിയതും കാണാതെ പോകില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിലെ 80ൽ 72 സീറ്റുകളുടെ വൻജയത്തിനു പിന്നാലെ ഉത്തർപ്രദേശിലെ 403ൽ 312 സീറ്റുകളുമായി ബിജെപി നേടിയ പടുകൂറ്റൻ ജയം പക്ഷേ മറക്കരുത്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും ബിജെപി ഒറ്റയ്ക്കു നിഷ്പ്രയാസം കോണ്‍ഗ്രസിനെ തറപറ്റിച്ചു. പശ്ചിമ ബംഗാളിനു പിന്നാലെ സിപിഎമ്മിന്‍റെ ദശകങ്ങൾ നീണ്ട ഭരണം അവസാനിപ്പിച്ച് ത്രിപുരയിൽ ബിജെപിയെ അധികാരത്തിലെത്തിച്ചതിന് മോദി- അമിത് ഷാ കൂട്ടികെട്ടിനെ നമിക്കണം.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷേ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗവർണറെ ഉപയോഗപ്പെടുത്തി തെരക്കിട്ട് അധികാരം കൈയിലാക്കിയ ബിജെപിക്ക് പിന്നീടെല്ലാം പിഴച്ചു. പകുതിയിൽ താഴെ എംഎൽഎമാർ ഉണ്ടായിരുന്ന ജെഡിഎസിന്‍റെ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം നിമിഷങ്ങൾക്കുള്ളിൽ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിനെ ഭരണത്തിലെത്തിച്ച രാഹുൽ ഗാന്ധിയുടെ മിടുക്ക് ഫലിക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേടിയ തകർപ്പൻ ജയം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തും.

• ഹിന്ദി മേഖലയുടെ മനമറിയാം

ബിജെപിക്കും കോണ്‍ഗ്രസിനും ജയവും തോൽവിയും മാറിക്കളിച്ച നാലു വർഷങ്ങൾക്കു ശേഷമാണു വീണ്ടും തെരഞ്ഞെടുപ്പു കളരി സജീവമാകുന്നത്. തിങ്കളാഴ്ച മുതൽ ഡിസംബർ ഏഴു വരെയാണു വോട്ടെടുപ്പു നടക്കുക. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധി അക്ഷരാർഥത്തിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും അതീവ നിർണായകമാണ്. കിട്ടിയാലും പോയാലും ഏറെ ബാധിക്കുമെന്നതു തന്നെ കാരണം.

മിസോറമിൽ മാത്രം ഭരണത്തിലുള്ള കോണ്‍ഗ്രസിനു മറ്റു നാലു സംസ്ഥാനങ്ങളിലും സീറ്റ് കൂടുതൽ കിട്ടുന്നതുപോലും വലിയ ബോണസ് ആകും. ത്രിപുര, മണിപ്പൂർ, മേഘാലയപോലെ മിസോറമിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ ഇനിയും ബിജെപിക്ക് ആയിട്ടില്ല. പക്ഷേ ബിജെപിസഹായത്തോടെ പ്രാദേശിക പാർട്ടികൾ കോണ്‍ഗ്രസിനെ താഴെയിറക്കാൻ കഠിനശ്രമമാണു നടത്തുന്നത്.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള ബിജെപിക്ക് ഏതെങ്കിലും രണ്ടു സംസ്ഥാനത്തെങ്കിലും ഭരണം നിലനിർത്തുകയെന്നതാണു വെല്ലുവിളി. മൂന്നു സംസ്ഥാനങ്ങളിൽ രാജസ്ഥാനിൽ ബിജെപിക്കു ഭരണം നഷ്ടമാകുമെന്ന് ഏതാണ്ടെല്ലാ അഭിപ്രായ സർവേകളും പ്രവചിക്കുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് കാര്യമായ മുന്നേറ്റം നടത്തുന്നുവെന്നതിലും സംശയമില്ല. എന്നാൽ രണ്ടിടത്തും വീണ്ടും ഭരണത്തിലേറാമെന്ന പ്രതീക്ഷ ബിജെപി കൈവിട്ടിട്ടില്ല.

• പോരടിച്ച് മോദിയും രാഹുലും

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലകളിലുള്ള 18 മണ്ഡലങ്ങളിൽ തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പോടെയാണു ഇത്തവണത്തെ തുടക്കം. നവംബർ 20ന് ഛത്തീസ്ഗഡിലെ രണ്ടാംഘട്ട പോളിംഗ് നടക്കും. മധ്യപ്രദേശിലും മിസോറമിലും 28 നും രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബർ ഏഴിനുമാണു വോട്ടെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഛത്തീസ്ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന മേഖലകളിൽ ഇന്നലെ പ്രചാരണത്തിനെത്തിയതോടെ പ്രചാരണം രംഗം കൊഴുത്തു.

• ബിജെപിക്കു പ്രതീക്ഷ മായാവതി

കോണ്‍ഗ്രസിൽ നിന്നു തെറ്റിപ്പിരിഞ്ഞ ഛത്തീസ്ഗഡിന്‍റെ പ്രഥമ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ആകും ഇക്കുറി കോണ്‍ഗ്രസിന്‍റെ ഛത്തീസ്ഗഡിലെ ജയവും തോൽവിയും നിർണയിക്കുക. ജോഗിയുടെ പാർട്ടിയുമായി മായാവതിയുടെ ബിഎസ്പി ഉണ്ടാക്കിയ സഖ്യം ബിജെപിയുടെയും മുഖ്യമന്ത്രി രമണ്‍ സിംഗിന്‍റെയും മോഹങ്ങൾക്കു ചിറകുനൽകി. ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത അതേ ശ്വാസത്തിലാണ് ബിജെപിക്കു മായാവതി സഹായമൊരുക്കിയത്. 2019ൽ മായാവതി പ്രധാനമന്ത്രിയും താൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ആകുമെന്ന ജോഗിയുടെ അവകാശവാദത്തിൽ പല സൂചനകളുണ്ട്.

എന്നാൽ, ബിജെപിയുടെ ബി ടീമായുള്ള ജോഗിയുടെ കള്ളക്കളി ജനം തിരിച്ചറിയുമെന്നു കോണ്‍ഗ്രസ് പറയുന്നു. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളുമായി വിഷമിച്ചിരുന്ന ബിജെപിക്കു പ്രതീക്ഷ നൽകാൻ ജോഗി- മായാവതി സഖ്യം ഉപകരിച്ചിട്ടുണ്ട്. ഭരണം തിരികെപ്പിടിക്കാമെന്ന കോണ്‍ഗ്രസിന്‍റെ മോഹത്തിന് മങ്ങലേൽപ്പിക്കാൻ ഇവർക്കു കഴിയുന്നു. മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാനാകാത്തത് കോണ്‍ഗ്രസിനു തലവേദനയാണ്. ചുരുക്കത്തിൽ ബിജെപിയും കോണ്‍ഗ്രസും തമ്മിൽ ഫോട്ടോ ഫിനിഷിംഗിലേക്കാണു ഛത്തീസ്ഗഡ് പോകുന്നതെന്നാണു ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ.

മധ്യപ്രദേശിലും രാജസ്ഥാനിലും തെലുങ്കാനയിലും മിസോറമിലും ഇത്തവണ മത്സരം പ്രവചനാതീതമാകുകയാണ്. ഭരണം കിട്ടിയില്ലെങ്കിൽ പോലും തകർന്നുതരിപ്പണമായ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണു മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നടത്തുന്നതെന്നതിൽ രാഹുൽ ഗാന്ധിക്ക് അഭിമാനിക്കാം. മധ്യപ്രദേശിൽ കോണ്‍ഗ്രസിന് ആദ്യം ഉണ്ടായിരുന്ന മുൻതൂക്കം മറികടക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപിയും കഠിന പരിശ്രമമാണു നടത്തുന്നത്. റഫാലും വ്യാപവും അടക്കമുള്ള അഴിമതി ആരോപണങ്ങളുയർത്തിയാണു ബിജെപിയെ കോണ്‍ഗ്രസ് പ്രതിരോധത്തിലാക്കുന്നത്.

ഭരണവിരുദ്ധ വികാരം മറികടന്ന് നാലാം തവണയും അധികാരത്തിലെത്താൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു കഴിഞ്ഞേക്കുമെന്നു ടൈംസ് നൗ- സിഎൻഎക്സ് സർവേ പ്രവചിക്കുന്നു. എന്നാൽ, കോണ്‍ഗ്രസിനാകും നേരിയ മുൻതൂക്കമെന്നാണു എബിപി- സിഎസ്ഡിഎസ് സർവേ പറയുന്നത്. ദളിത് വോട്ടുകളിൽ അത്യാവശ്യം സ്വാധീനമുള്ള ബിഎസ്പി മധ്യപ്രദേശിലും കോണ്‍ഗ്രസിന്‍റെ മോഹങ്ങൾക്കു ചെറുതായെങ്കിലും തടയിടുന്നുണ്ട്.

• സെമിഫൈനൽ നിർണായകം

തെലുങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ ടിആർഎസിന് ശക്തമായ വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഇത്തവണ ഉയർത്തുന്നത്. കെസിആറിനെ താഴെയിറക്കാൻ തെലുങ്കുദേശം, തെലുങ്കാന ജനസമിതി, സിപിഐ എന്നീ പാർട്ടികളുമായി മഹാ കൂട്ടാമി (മഹാസഖ്യം) ഉണ്ടാക്കിയ കോണ്‍ഗ്രസിനു തത്കാലം നേരിയ മേൽക്കൈയുണ്ടാക്കാൻ കഴിയുന്നുണ്ട്. 119 അംഗ നിയമസഭയിൽ 94 മണ്ഡലങ്ങളിൽ മത്സരിക്കുന്ന കോണ്‍ഗ്രസ് കാര്യമായ മുന്നേറ്റം നടത്തുകയും ചെയ്യും. തങ്ങളെ വഞ്ചിച്ച ടിആർഎസ് നേതാവ് കെസിആറിനെ താഴെയിറക്കാൻ വേണ്ടത്ര ശക്തി കോണ്‍ഗ്രസിന് ഉണ്ടോയെന്നാണു ഇനിയറിയേണ്ടത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ വ്യക്തമായ സൂചന കൂടിയാകും പഞ്ച സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം. ഫൈനലിനു മുന്പായുള്ള സെമിഫൈനൽ മത്സരമാണ് അഞ്ചിടത്തെ നിയമസഭാ പോരാട്ടം. ഡിസംബർ 11ന് വോട്ടെണ്ണുന്നതു വരെ ചങ്കിടിപ്പു കൂടുന്ന രാഷ്‌ട്രീയപിരിമുറുക്കത്തിന് ഇനി അയവില്ല. ഭരണം മോദി നിലനിർത്തുമോ, രാഹുലിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം കേന്ദ്രഭരണം പിടിക്കുമോ എന്നതിനുള്ള പ്രധാന ബലപരീക്ഷണമാകുമിത്.