എലിപ്പനിയെ പ്രതിരോധിക്കാം

11:31 PM Sep 03, 2018 | Deepika.com
ഡോ. ഷിബു ജോർജ് ആനത്താരയ്ക്കൽ

മഹാപ്രളയത്തെ അതിജീവിക്കാൻ വലിപ്പച്ചെറുപ്പമോ ജാതി- മത- രാഷ്‌ട്രീയ വ്യത്യാസമോ ഇല്ലാതെ ഒരുമയോടെ പ്രവർത്തിച്ചു മലയാളികൾ ലോകജനതയുടെ മുൻപിൽ മാതൃകയായി മാറി. സ്വന്തം ജീവൻപോലും വകവയ്ക്കാതെ മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴിലാളികൾക്കും യുവജനങ്ങൾ ഉൾപ്പെടെയുള്ള നാട്ടുകാർക്കും രാപകലില്ലാതെ രക്ഷാപ്രവർത്തനങ്ങൾക്കു ചുക്കാൻപിടിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും സർക്കാരിനുതന്നെയും അനേകവട്ടം നന്ദിയും പ്രാർഥനകളും കേരളജനത നൽകിക്കഴിഞ്ഞു.

പ്രളയം തകർത്ത കേരളത്തിൽ ഒന്നാംഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ ഏറെക്കുറെ ഭംഗിയായി പൂർത്തീകരിച്ചിട്ടുള്ളത്. ഇനി രണ്ടാം ഘട്ടമാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കാണു രണ്ടാംഘട്ടത്തിൽ സ്ഥാനം. ജലജന്യ രോഗങ്ങളെയും, പ്രത്യേകിച്ച് എലിപ്പനി എന്ന മാരകരോഗത്തെയും, പ്രതിരോധിക്കാനാണ് ഇപ്പോൾ അടിയന്തര ശ്രദ്ധ നൽകേണ്ടത്.

എന്താണ് എലിപ്പനി?

ലെപ്റ്റോസ്പൈറോസിസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന എലിപ്പനി ലെപ്റ്റോസ്പൈറ എന്നയിനത്തിൽപ്പെടുന്ന ബാക്‌ടീരിയകൾമൂലം ഉണ്ടാകുന്ന ജലജന്യ രോഗമാണ്. ഒരു ഡസനോളം വർഗത്തിൽപ്പെട്ട ബാക്‌ടീരിയകൾ എലിപ്പനിക്കു കാരണമാകാമെന്നു പഠനങ്ങൾ തെളിയിക്കുന്നു. 1886-ൽ അഡോൾഫ് വെയ്ൽ എന്ന ശാസ്ത്രജ്ഞനാണ് ഈ രോഗത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ തീവ്രതയോടുകൂടി പ്രത്യക്ഷപ്പെടുന്ന എലിപ്പനിയെ വെയ്ൽസ് ഡിസീസ് എന്നും വിളിക്കാറുണ്ട്.

എലിപ്പനി എന്ന പേരു സൂചിപ്പിക്കുന്നതുപോലെ വിവിധതരം എലികൾ ഉൾപ്പെടെയുള്ള റോഡന്‍റ്സ് വിഭാഗത്തിൽപ്പെടുന്ന, അതായത് കരണ്ടു തിന്നുന്ന, മൃഗങ്ങളിലാണ് ഈ അസുഖം സാധാരണയായി കണ്ടുവരുന്നത്. എന്നാൽ നായ, മുയൽ, പശു, ആട് തുടങ്ങിയ മൃഗങ്ങൾക്കു രോഗാണുവാഹകരായി നിലകൊള്ളാൻ സാധിക്കുമെന്നും ശാസ്ത്രലോകം മനസിലാക്കിയിട്ടുള്ളതാണ്.

രോഗംബാധിച്ച എലിയുടെ മൂത്രം, ചത്ത എലികളുടെ സ്രവങ്ങൾ, രോഗവാഹകരായ മറ്റു മൃഗങ്ങളുടെ മൂത്രവും സ്രവങ്ങളും എന്നിവ മണ്ണിലേക്കോ ജലസ്രോതസുകളിലേക്കോ ആണ് എത്തുന്നത്. ഈർപ്പമുള്ളിടത്ത് ഇത്തരം ബാക്‌ടീരിയകൾക്കു മാസങ്ങളോളം നിലനിൽക്കാനാകും. ലെപ്റ്റോസ്പൈറ ബാക്‌ടീരിയകളുടെ സാന്നിധ്യമുള്ള മണ്ണിൽനിന്ന് അല്ലെങ്കിൽ ജലത്തിൽനിന്ന് മനുഷ്യനിലേക്ക് ഈ ബാക്‌ടീരിയ പ്രവേശിച്ചാൽ മനുഷ്യനിലും വിവിധ ലക്ഷണങ്ങളോടുകൂടി രോഗാവസ്ഥ സംജാതമാകും. രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാം.

രോഗം ബാധിച്ച എലികൾക്ക് രോഗാണുവിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായിട്ടാണ് കണ്ടുവരുന്നത്. (എന്നാൽ മനുഷ്യന് ഈ പ്രതിരോധശേഷി തീർത്തും കുറവാണ്). അതുകൊണ്ടുതന്നെ അവ പെട്ടെന്നു ചത്തുപോകണമെന്നില്ല. മറിച്ച്, അവ മൂത്രത്തിലൂടെ രോഗാണുക്കളെ പുറത്തോട്ടു വിസർജിച്ചുകൊണ്ടിരിക്കും.

ഈ രോഗാണുക്കൾ മണ്ണിൽനിന്ന് അല്ലെങ്കിൽ ജലത്തിൽനിന്ന് മനുഷ്യശരീരത്തിൽ എത്താൻ പല മാർഗങ്ങളുണ്ട്. ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ ത്വക്കിലെ മുറിവുകളിലൂടെയോ മൂക്ക്, വായ്, കണ്ണ് തുടങ്ങിയവയിലെ ശ്ലേഷ്മസ്തരങ്ങളിലൂടെയോ രോഗാണുക്കൾക്ക് മനുഷ്യശരീരത്തിലേക്ക് കടന്നുവരാനാകും. അവ രക്തത്തിലൂടെ വിവിധ ശരീരാവയവങ്ങളായ കരൾ, വൃക്ക, ശ്വാസകോശം, ഹൃദയം, തലച്ചോറ്, സുഷുമ്ന നാഡി തുടങ്ങിയ ഭാഗങ്ങളിൽ എവിടെ വേണമെങ്കിലും എത്തിച്ചേരാം.

എലിപ്പനി ലക്ഷണങ്ങൾ

രോഗാണുക്കൾ ശരീരത്തിൽ കയറിയശേഷം ഏഴു മുതൽ പത്തു വരെ ദിവസങ്ങൾ വേണം ശരീരത്തിന് അവയെ തിരിച്ചറിഞ്ഞ് രോഗലക്ഷണങ്ങൾ കാണിക്കാൻ. ആദ്യത്തെ ഒന്ന്-ഒന്നര ആഴ്ച രോഗി അറിയാതെ, അല്ലെങ്കിൽ രോഗിയെ അറിയിക്കാതെ, എലിപ്പനിയുടെ രോഗാണു ശരീരത്തിൽ വിലസുന്നു, അവയുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. എലിപ്പനിക്ക് തനതായ രോഗലക്ഷണങ്ങൾ ഇല്ല എന്നതാണ് വൈദ്യശാസ്ത്രത്തെ അലട്ടുന്ന ഒരു വെല്ലുവിളി. വൈറൽപനിയുടെ ലക്ഷണങ്ങളായ പനി, തലവേദന, ശരീരവേദന, ക്ഷീണം, ഛർദി തുടങ്ങിയവയാണ് സാധാരണയായി പ്രത്യക്ഷപ്പെടാറുള്ളതെങ്കിലും രോഗം മൂർച്ഛിക്കുകയാണെങ്കിൽ ടൈഫോയ്ഡ് പനിയുടെ ലക്ഷണങ്ങളായോ മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങളായോ ഒക്കെ പ്രത്യക്ഷപ്പെടാം. രോഗാണുവിനു കരളിനെയോ വൃക്കയെയോ ശ്വാസകോശത്തെയോ തലച്ചോറിനെയോ ഒക്കെ ആക്രമിക്കാനുള്ള ശേഷിയുള്ളതിനാൽ ഏത് അവയവത്തെ പ്രധാനമായി ബാധിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ രോഗലക്ഷണവും വ്യത്യസ്തമായിരിക്കും.

എന്താണു പ്രതിവിധി?

രോഗം ബാധിച്ച് ഏഴുമുതൽ പത്തുവരെ ദിവസങ്ങൾക്കു ശേഷമേ ഈ രോഗത്തെ തിരിച്ചറിയാൻ സാധിക്കൂ. ബ്ലഡ് ടെസ്റ്റ്, കിഡ്നി ഫംഗ്ഷൻ ടെസ്റ്റ്, യൂറിൻ ടെസ്റ്റ്, ലിവർ ഫംഗ്ഷൻ ടെസ്റ്റ് തുടങ്ങി എലീസ ടെസ്റ്റ് വരെ ചിലപ്പോൾ നടത്തേണ്ടതായി വന്നേക്കാം. രോഗം സ്ഥിരീകരിച്ചാൽ രോഗത്തിന്‍റെ കാഠിന്യം നോക്കി ആന്‍റിബയോട്ടിക്കുകൾ ഡോക്‌ടർമാർ നൽകുന്നു.

പ്രതിരോധം തന്നെയാണ് ഇവിടെയും പ്രതിവിധിയേക്കാൾ ഉത്തമം. മനുഷ്യനിൽ എലിപ്പനിക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാവുന്ന വാക്സിൻ ഇന്ത്യയിൽ ഇപ്പോൾ ലഭ്യമല്ല. മറിച്ച്, ഡോക്സിസൈക്ലിൻ എന്ന ആന്‍റിബയോട്ടിക് മാത്രമേ നമ്മുടെ മുൻപിലുള്ളൂ. ഡോക്സിസൈക്ലിൻ എങ്ങനെ ഉപയോഗിക്കണം എന്ന മാർഗനിർദേശങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. (100 മില്ലിഗ്രാമിന്‍റെ ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിൽ രണ്ടെണ്ണം ഭക്ഷണത്തിനുശേഷം കഴിക്കണം. ഇങ്ങനെ നാലു മുതൽ അഞ്ചു വരെ ആഴ്ച കഴിക്കണം)

ടെട്രൈസൈക്ലിൻ എന്ന കുടുംബത്തിൽപ്പെടുന്ന വളരെ ഫലപ്രദമായ ഒരു ആന്‍റിബയോട്ടിക്കാണ് ഡോക്സിസൈക്ലിൻ. ഇത് ഒരു ബ്രോഡ് സ്പെക്‌ട്രം ആന്‍റിബയോട്ടിക് ആയിട്ടാണ് അറിയപ്പെടുന്നത്. ഇതിനു വിവിധ തരങ്ങളായ ബാക്‌ടീരിയകളെയും മലേറിയ പോലുള്ള പ്രോട്ടോസോവ സംബന്ധമായ രോഗാണുക്കളെയും ഫലപ്രദമായി ചെറുക്കാൻ കഴിവുണ്ട്.

ഡോക്സിസൈക്ലിൻ കൃത്യമായി ആരോഗ്യവകുപ്പിന്‍റെ നിർദേശമനുസരിച്ച് ഉപയോഗിക്കാൻ വെള്ളപ്പൊക്കത്തിന് ഇരകളായവരെ പ്രോത്സാഹിപ്പിക്കാം. ഒപ്പംതന്നെ മറ്റു ജലജന്യരോഗങ്ങളെ അകറ്റാൻവേണ്ട നടപടികൾ ആരോഗ്യവകുപ്പിനൊപ്പംനിന്നുകൊണ്ട് ചെയ്യാൻ ശ്രമിച്ചാൽ പ്രളയത്തിന്‍റെ കെടുതിയിൽനിന്നു കരകയറാനുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഫലപ്രദമാകും.