കരകയറും, അതിജീവിക്കും കേരളം

09:51 PM Aug 18, 2018 | Deepika.com
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ

കേരളം അതിജീവിക്കും. അതേ, തോറ്റുകൂടാ. രാജ്യം ഒന്നായി ചേർന്നു ജയിക്കണം. നമുക്കൊരുമിച്ചു നേരിടാം. നല്ലവരായ പ്രവാസികളും ലോകവും കൂടെയുണ്ട്. കേരളത്തിന്‍റെ അതിജീവനത്തിന്‍റെ പ്രശ്നം മാത്രമല്ല. ഇത്ര വലിയ ദുരന്തത്തിലും മലയാളി ഒന്നിച്ചുനിൽക്കുന്പോൾ ലോകത്തിനാകെ മാതൃകയാകും, മാതൃകയാകണം. വരുംതലമുറയ്ക്ക് അഭിമാനമാകണം ഇനിയുള്ള കേരളത്തിന്‍റെ പുനരുദ്ധാരണവും വികസനവും.

ഇന്നത്തെ തലമുറ മുന്പൊരിക്കലും കണ്ടിട്ടില്ലാത്ത അത്ര വലിയ മഹാപ്രളയ ദുരന്തമാണ് കേരളത്തിൽ. കാലവർഷക്കെടുതിയിൽ കേരളം ഒന്നാകെ ദുരന്തഭൂമിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തനാട്ടിലേക്ക് നേരിട്ടെത്തിയതു തന്നെ മഹാദുരന്തത്തിന്‍റെ വ്യാപ്തി വെളിവാക്കി. രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് കേരളത്തിലേതെന്നതിൽ മോദിക്കും സംശയമുണ്ടാകില്ല. കേരളത്തിലെ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി കണ്ടു കൈയയച്ചു സഹായിക്കുകയാണു പ്രധാനമന്ത്രി ചെയ്യേണ്ടത്.

മൂന്നാഴ്ചയിലേറെയായി തുടരുന്ന കൊടിയ ദുരിതത്തിനു ശേഷവും ഇന്നലെയും നൂറുകണക്കിന് ആളുകൾ അഭയത്തിനും രക്ഷയ്ക്കുമായി കരയേണ്ടിവന്നു. ഭക്ഷണവും മരുന്നുകളും വസ്ത്രങ്ങളും ഇനിയും വേണ്ട തുപോലെ പലർക്കും കിട്ടുന്നില്ല. മഴ കനത്തതും മഹാപ്രളയം കൂടുതൽ രൂക്ഷമായതും കാരണമാണ്. എന്നാൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കാര്യക്ഷമതയിലെയും ഏകോപനത്തിലെയും കുറവും വ്യക്തമാണ്. രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടക്കത്തിലേ നടത്തിയ അഭ്യർഥന തള്ളിയതു വിനയായി.

സമാനതകളില്ലാത്ത നഷ്ടം

സംസ്ഥാനത്തെ രണ്ടു കോടിയിലേറെ പേരെ ബാധിച്ച ദുരന്തമാണിത്. നാനൂറിലേറെ പേർക്കു ജീവൻ പൊലിഞ്ഞിരിക്കാമെന്നാണു സൂചന. ഇന്നലെ രാവിലെ വരെ 324 മരണം മുഖ്യമന്ത്രി സ്ഥിരീകരിച്ചു. സ്വന്തം വീടുവിട്ട് അഞ്ചു ലക്ഷത്തോളം പേരാണു പലായനം ചെയ്യേണ്ടിവന്നത്. ക്യാന്പുകളിൽ കഴിയുന്നവരുടെ കണക്ക് മാത്രമാണ് മുഖ്യമന്ത്രി നിരത്തിയത്. മൂന്നു ലക്ഷം പേർ ക്യാന്പുകളിലുണ്ടെ ങ്കിൽ അത്രയും തന്നെയാളുകൾ ബന്ധുവീടുകളിലും ഹോട്ടലുകളിലും ആശുപത്രികളിലും മറ്റുമായി അഭയം തേടിയിട്ടുണ്ടാകും.

ജീവിതം മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം കൈവിട്ടുപോകുന്നതു കണ്ടുകൊണ്ടാണു പലരും വീടു വിട്ടിറങ്ങിയത്. വളർത്തുമൃഗങ്ങളും കൃഷിയും ഭൂമിയും എല്ലാം നഷ്ടമായവരുണ്ട്. ഉരുൾപൊട്ടലുകളിലും മലവെള്ളപ്പാച്ചിലുകളിലും വീട് ഉൾപ്പെടെ പലതും മുഴുവനായി നശിച്ചവരുണ്ട്. ഉടുതുണിയല്ലാതെ ഒന്നും കൈയിലെടുക്കാൻ കഴിയാത്തവർ നിരവധിയാണ്. ജീവൻ മാത്രം തിരികെ കിട്ടിയവർക്ക് ഇനിയുള്ള ദിവസങ്ങളെക്കുറിച്ച് ആധി മാത്രമാകും.

ദുരന്തങ്ങളിൽ രാഷ്‌ട്രീയവും പ്രാദേശികതയും മതവും ഇല്ല. എല്ലാവരും ഇരകൾ മാത്രം. കനിവും കാരുണ്യവും അർഹിക്കുന്ന വെറും മനുഷ്യർ. വലുപ്പച്ചെറുപ്പങ്ങളും സാന്പത്തിക, നിറ വ്യത്യാസങ്ങളുമില്ല. പണവും വിദ്യാഭ്യാസ രേഖകളും ഭൂമിയുടെയും വീടിന്‍റെയും രേഖകളും മുതൽ തിരിച്ചറിയൽ രേഖകൾ വരെ നഷ്ടമായവരാണു കൂടുതലും. ആധാർ കാർഡ് എങ്കിലും എടുക്കാനായി സ്വന്തം വീട്ടിൽ തിരിച്ചെത്തിയവർ ഉരുൾപൊട്ടലിൽ മരിച്ച വാർത്തയും നാം വായിച്ചു. ഗർഭിണികളും മാസം തികയാത്ത കുഞ്ഞുങ്ങളും വരെ ദുരിതത്തിലായി. കട്ടിലിൽ നിന്നു പോലും എഴുന്നേൽക്കാൻ കഴിയാതെ കിടന്നിരുന്ന വൃദ്ധരും രോഗികളും ഗർഭിണികളും എല്ലാം പ്രളയക്കെടുതിയിൽ വല്ലാതെ വിഷമിച്ചു.

തോരാമഴയും തീരാദുരിതവും

മഴ ശമിച്ചിട്ടില്ല. കര, നാവിക, വ്യോമ സേനകളും ദേശീയ ദുരന്ത നിവാരണ സേനയും പോലീസും ഫയർ ഫോഴ്സും നിരവധിയായ സന്നദ്ധ സംഘടനക്കാരും അടക്കം നടത്തിവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇന്നലെയാണു ശരിക്കും സജീവമായത്. എന്നിട്ടും കുറച്ചുകൂടി ഫലപ്രദമായിരുന്നെങ്കിൽ എന്ന് ആശിക്കാത്തവർ കുറവാണ്. എല്ലാ വർഷവും കാലവർഷക്കെടുതികൾ പതിവാണെങ്കിൽ ഇത്തവണത്തേത് എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ചു.

ആഴ്ചകളായി വെള്ളത്തിൽ കഴിയുന്ന കുട്ടനാട്ടിലെ ദുരിതം മലയോരങ്ങളിലെ വൻദുരന്തങ്ങളുടേതിൽ നിന്നു വ്യത്യസ്തമല്ല. കുട്ടനാടൻ ജനതയുടെ ദുരിതം കാണാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുജുവും ടൂറിസംമന്ത്രി അൽഫോൻസ് കണ്ണന്താനവും കേന്ദ്ര ഉദ്യോഗസ്ഥ തല സംഘവും വന്നുപോയതിനു പിന്നാലെയാണ് ഇതര മേഖലകളിലും മഴക്കെടുതി ഭീകരരൂപം പ്രാപിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ദുരന്ത ബാധിത പ്രദേശം കണ്ടുപോയി ഒരാഴ്ച കഴിഞ്ഞ് പ്രധാനമന്ത്രി നേരിട്ടു വരേണ്ടിവന്നു. അപ്പോഴും കുട്ടനാട്, ചെങ്ങന്നൂർ, പന്തളം, പാണ്ടനാട്, ചാലക്കുടി, മൂന്നാർ, വയനാട് തുടങ്ങിയ മേഖലകളിലെ ജനങ്ങളുടെ ദുരിതത്തിന് അന്ത്യമില്ല. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ആവർത്തിച്ചുള്ള സന്ദർശനങ്ങൾ തന്നെ കേരളത്തിലെ നീണ്ട ുനിൽക്കുന്ന കൊടിയ ദുരിതത്തിന്‍റെ തെളിവാണ്.

കണ്ണുതുറക്കട്ടെ രാജ്യം

പ്രാഥമികമായി ഇരുപതിനായിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായ കേരളത്തിന് ഇടക്കാല ആശ്വാസമായി പ്രധാനമന്ത്രി വെറും 500 കോടി അനുവദിച്ചത് മതിയാവില്ല. കർണാടകയിലെ വെള്ളപ്പൊക്കത്തിന് 2009ൽ അന്നത്തെ യുപിഎ സർക്കാർ 1,000 കോടിയാണ് ഇടക്കാലശ്വാസമായി നൽകിയത്. പതിന്മടങ്ങു വലിയ ദുരന്തത്തിന് ഒൻപതു വർഷത്തിനു ശേഷം നൽകിയത് അതിന്‍റെ പകുതി.

2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിനായി അന്നത്തെ യുപിഎ സർക്കാർ സഹായധനമായി നൽകിയത് 6,687 കോടി രൂപയാണ്. ഉത്തരാഖണ്ഡിലും കാഷ്മീരിലും നേപ്പാളിലും മറ്റും നിമിഷങ്ങൾക്കകം വേണ്ട ത്ര കേന്ദ്രസേനകൾ ദുരിതാശ്വാസത്തിനായി രംഗത്തിറങ്ങിയപ്പോൾ കേരളത്തിൽ മതിയായ സേനാവ്യൂഹം എത്താൻ വൈകിയതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പോരായ്മ വ്യക്തം. ഇന്ത്യയുടെ തെക്കേയറ്റത്തെ ചെറു സംസ്ഥാനത്തുണ്ടായ വലിയ ദുരന്തം വേണ്ട ത്ര പ്രാധാന്യത്തോടെ ദേശീയ, അന്തർദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ദേശീയ, അന്താരാഷ്‌ട്ര മാധ്യമങ്ങൾ മെനക്കെട്ടില്ല. വളരെ വൈകിയാണു മറ്റു സംസ്ഥാന സർക്കാരുകളും വിദേശരാജ്യങ്ങളും പ്രതികരിച്ചു തുടങ്ങിയത്.

പാഠമാണ്, കരുതിയിരിക്കണം

ദുരിതബാധിതർക്ക് ഒരു നിമിഷം വൈകാതെ സുരക്ഷയും ആശ്വാസവും എത്തിക്കുകയാണു മുഖ്യം. തൊട്ടുപിന്നാലെ തകർന്നടിഞ്ഞ പ്രദേശങ്ങളിലാകെ പുനരുദ്ധാരണവും നടപ്പാകണം. ലക്ഷക്കണക്കിനാളുകൾക്കു വീടും വീട്ടിലെ സകല ഉപകരണങ്ങളും ഫർണിച്ചറുകളും വെള്ളം കയറി നശിച്ചു. വീടും കെട്ടിടങ്ങളും കൃഷിയും കൃഷിഭൂമിയും പക്ഷി, മൃഗാദികൾ തുടങ്ങി യവയുടെ നഷ്ടം അതിഭീമമാകും.

തകർന്ന റോഡുകളും പാലങ്ങളും അടക്കമുള്ള അടിസ്ഥാന സൗകര്യവികസനം ശാസ്ത്രീയമായ രൂപരേഖയോടെ അതിവേഗം ഉറപ്പാക്കണം. വീടും കൃഷിയും കൃഷിയിടവും വളർത്തുമൃഗങ്ങളും സന്പത്തും ജീവൽപ്രധാനമായ രേഖകളും നഷ്ടമായവർക്കും പുതിയവ നൽകാനാകണം സർക്കാരുകളുടെ ശ്രദ്ധ.

ലോകമെങ്ങുമുള്ള പ്രവാസികളും സർക്കാരുകളും കന്പനികളും അടക്കമുള്ളവർ സഹായിക്കാൻ തയാറായി മുന്നിലുണ്ട്. എല്ലാവരുടെയും സേവനങ്ങളും സഹായങ്ങളും ക്രോഡീകരിച്ച് ഏറ്റവും മികച്ച രീതിയിൽ പുനരുദ്ധാരണം നടത്തുകയാണ് പ്രധാനം. പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ ശാസ്ത്രീയവും സാങ്കേതികവുമായ ഒരുക്കങ്ങളും മുൻകരുതലുകളും പരിശീലനവും വേണ്ട താണെന്നതിലും ആർക്കും സംശയമുണ്ടാകില്ല. അതിനുള്ള തയാറെടുപ്പുകളും സന്നാഹങ്ങളുമാകട്ടെ ഇനി നേടേണ്ടത്.

പ്രകൃതിയെ അടുത്തറിയുക

പെരുമഴ, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് തുടങ്ങിയ നിരവധി പ്രതിഭാസങ്ങൾ പ്രകൃതിയിലുണ്ട്. സൗരയൂഥവും ഭൂമിയും ഉണ്ടായതു മുതൽ എല്ലാക്കാലത്തും പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായിട്ടുമുണ്ട്. കേരളത്തിൽ തന്നെ 1924 ജൂലൈയിലെ (കൊല്ല വർഷം 1099) മഹാപ്രളയവും നമുക്കു മുന്നിലുണ്ട്.

പ്രകൃതിയുടെ പ്രതിഭാസങ്ങൾക്കെല്ലാം മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വന്തം സ്വാർഥതാത്പര്യം കാക്കാൻ നോക്കുന്നവരാണ് പലരും. മലയോരങ്ങളിൽ കുടിയേറ്റം തുടങ്ങുന്നതിനു മുന്പുണ്ടായ 99ലെ പ്രളയം അടക്കം പലതും വിസ്മരിച്ചു കൊണ്ടാണ് ഇവർ കപടന്യായം നിരത്തുക. പ്രകൃതിയെ സംരക്ഷിക്കുന്ന കർഷകരെ കുറ്റം പറയുന്നതാകട്ടെ പ്രകൃതിയുടെ ചൂഷകരായ പലരുമാണെന്നതും കാണാതെ പോകരുത്. പരിസ്ഥിതി സംരക്ഷണത്തിൽ കേരളത്തിലെ സാധാരണ കർഷകരാണ് എക്കാലവും മുന്നിലുള്ളത്.

പിഴവുകൾ തിരുത്തണം

പരിസ്ഥിതി സംരക്ഷിക്കുക ഏറ്റവും പ്രധാനമാണ്. ഓരോ പൗരനിലും അത്തരം അവബോധവും കടമയും വളർത്തുകയും പ്രാവർത്തികമാക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. വരുംതലമുറയ്ക്കുള്ള വലിയ സമ്മാനമാകണം പ്രകൃതിയുടെ സംരക്ഷണവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും. മാലിന്യമുക്തമായ വായുവും വെള്ളവും ഭക്ഷണവുമെല്ലാം എല്ലാവരുടെയും കടമയും അവകാശവുമാണ്.

പക്ഷേ, പരിസ്ഥിതി സംരക്ഷണത്തിന് ചെന്നായയുടെ തോലണിഞ്ഞവരാണു പല സന്നദ്ധ സംഘടനകളും വ്യക്തികളും. എന്തിനും ഏതിനും മലയോര ജനതയെ കുറ്റം പറയുന്നവരുടെ ലക്ഷ്യം പരിസ്ഥിതി സംരക്ഷണമാകില്ല.

ശാസ്ത്രീയമായ തെളിവുകളില്ലാതെയാണ് പ്രകൃതിയുടെ പ്രതിഭാസങ്ങളുടെയെല്ലാം ബാധ്യത അധ്വാനിച്ച് പ്രകൃതിയെ കാക്കുന്ന കർഷകരുടെ തലയിൽ ചുമത്തുന്നത്. ആഗോളതാപനം മുതൽ മഴക്കുറവ് വരെ പലതിനും കാരണങ്ങൾ പലതുണ്ട്. അവയെ കണ്ടെത്തി തിരുത്തുക പ്രധാനമാണ്.