ജയിലർ തരംഗത്തിനിടയിലേക്ക് മറ്റൊരു "ജയിലർ' കൂടി; ധ്യാൻ ചിത്രം ഇന്നുമുതൽ

11:11 AM Aug 18, 2023 | Deepika.com

രജനീകാന്ത് ചിത്രം ജയിലർ തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോൾ മറ്റൊരു ജയിലർ ചിത്രം കൂടി ഇന്ന് പ്രേക്ഷകവിധിയ്ക്കായി എത്തുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ജയിലർ ചിത്രം കേരളത്തിൽ 85 തിയറ്ററുകളിൽ ഇന്നുമുതൽ പ്രദർശനത്തിനെത്തും.

ഒരേ സമയം ഒരേ പേരില്‍ രണ്ട് സിനിമകൾ തിയറ്ററുകളിലെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീർ മഠത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് പത്തിനാണ് റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും തമിഴ് ജയിലറിന്‍റെ റിലീസിനോടനുബന്ധിച്ച് തിയതി മാറ്റുകയായിരുന്നു.

ജിസിസിയിൽ 45 സ്ക്രീനിൽ ചിത്രം പ്രദർശനത്തിനെത്തും. ഇന്ന് കേരളത്തിലും ഗൾഫ് നാടുകളിലുമായി മലയാളം ജയിലർ റിലീസ് ചെയ്യുകയാണ്. എല്ലാവരും കാണുകയും നിങ്ങളുടെ അഭിപ്രായം അറിയിക്കുകയും ചെയ്യണം. കുറേ കാലത്തെ കഷ്ടപ്പാടാണ് ഈ ചിത്രം... നിങ്ങൾ പ്രേക്ഷകരാണ് എന്‍റെ സിനിമയുടെ സൂപ്പർ താരം. സംവിധായകൻ സക്കീര്‍ മഠത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

നേരത്തെ സിനിമയുടെ പേരിനെച്ചൊല്ലി ഇരു ചിത്രത്തിന്‍റെ അണിയറക്കാരും തമ്മിലുള്ള തര്‍ക്കം കോടതി വരെ എത്തിയിരുന്നു. തമിഴ് ചിത്രമായ ജയിലറിന്‍റെ പേര് മാറ്റണമെന്നായിരുന്നു സക്കീർ മഠത്തിൽ ആവശ്യപ്പെട്ടത്. പിന്നീട് ഈ കേസ് റദ്ദാക്കുകയായിരുന്നു.

പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാന്‍ എത്തുന്നത്.

ഗോൾഡൻ വില്ലേജിന്‍റെ ബാനറിൽ എൻ.കെ. മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.