കേരള ക്രൈം ഫയല്‍സ് ഷിജു, പാറയില്‍ വീട്, നീണ്ടകര എന്ന ഹോട്ട്സ്റ്റാര്‍ വെബ്സീരീസില്‍ സിപിഒ സുനിലായി വേഷമിട്ട നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങള്‍...
അവിടെ കേസന്വേഷണം, ഇവിടെ ഭാര്യയുടെ പ്രസവം...ഡ്യൂട്ടിക്കും കുടുംബത്തിനുമിടയില്‍ ധര്മസങ്കടത്തിലാകുന്ന സിപിഒ സുനിലിനെ കേരള ക്രൈം ഫയല്‍സ് കണ്ടവര്‍ മറന്നിട്ടുണ്ടാവില്ല. സാധാരണ പോലീസുകാരന്റെ പച്ചയായ ജീവിതചിത്രങ്ങള്‍ ഉള്‍ച്ചേര്‍ത്ത ഹോട്ട്സ്റ്റാര്‍ വെബ്സീരീസ് കേരള ക്രൈം ഫയല്‍സ് ഷിജു, പാറയില്‍ വീട്, നീണ്ടകരയില്‍ സുനിലായി വേഷമിട്ടതു സുഡാനി ഫ്രം നൈജീരിയയിലൂടെ സിനിമയിലെത്തിയ നവാസ് വള്ളിക്കുന്ന്.
‘സംവിധായകന് അഹമ്മദ് കബീറാണ് ഇതിലേക്കു വിളിച്ചത്. കുരുതിക്കുശേഷം എനിക്ക് ഏറ്റവുമധികം കോളുകളും മെസേജും വന്നത് ഈ വെബ്സീരീസ് ഇറങ്ങിയപ്പോഴാണ്’- നവാസ് സംസാരിക്കുന്നു.
കോമഡി സര്‍ക്കസ്
സ്കൂളില്‍ പഠിക്കുന്പോൾത്തന്നെ മിമിക്രി തുടങ്ങി. പിന്നീടു നാടകവും. ലക്ഷ്യം സിനിമ തന്നെയായിരുന്നു. മഴവില്‍ ചാനലിന്റെ കോമഡി സര്‍ക്കസില്‍ ജനപ്രിയ നായകന് പുരസ്കാരം നേടിയതു വഴിത്തിരിവായി. സൗബിന് നായകനായ സുഡാനി ഫ്രം നൈജീരിയയിലേക്കു സംവിധായകന് സക്കറിയ വിളിച്ചു. ലത്തീഫ്, അതായിരുന്നു കഥാപാത്രം. പിന്നീട് അഭിനയിച്ചത് അഷറഫ് ഹംസയുടെ തമാശയില്‍. അതിലെ റഹീമും ഇഷ്ടവേഷങ്ങളിലൊന്നാണ്. തുടര്‍ന്നു കപ്പേള, ഹലാല്‍ ലവ് സ്റ്റോറി, സൂഫിയും സുജാതയും. ജയസൂര്യയുടെ സുഹൃത്തിന്റെ വേഷമാണ് സൂഫിയും സുജാതയും സിനിമയിൽ.
കുരുതിയില്
പൃഥ്വിരാജിന്റെ കുരുതിയിലെ ഉമർ എന്ന വേഷമാണു പിന്നീടു ശ്രദ്ധിക്കപ്പെട്ടത്. അതു റിലീസായപ്പോഴാണ് ആദ്യമായി ധാരാളമാളുകള്‍ വിളിച്ചു സംസാരിച്ചതും മെസേജുകള്‍ വന്നതും. അതേവരെ കോമഡി വേഷങ്ങളിലാണ് പ്രേക്ഷകര്‍ എന്നെ കണ്ടിരുന്നത്. അക്കാലത്തു തമിഴില്‍ പ്രഭു സോളമന്റെ സിനിമയില്‍ നിന്നുവരെ നെഗറ്റീവ് റോളിലേക്ക് ഓഫറെത്തിയെങ്കിലും പോയില്ല. തമിഴ് ഒട്ടും വശമില്ലാതെ എങ്ങനെ തമിഴ് സിനിമ ചെയ്യാനാവും എന്നതായിരുന്നു അന്നത്തെ വിചാരം!
എല്ലാം സിനിമ തന്നത്
സുഡാനിക്കു ശേഷം തുടരെത്തുടരെ സിനിമകളെത്തി.മഞ്ജുവാര്യർക്കൊപ്പം ചതുർമുഖത്തിലും ടോവിനൊക്കൊപ്പം നാരദനിലും വേഷങ്ങൾ. കാറും വീടും ഈ ജീവിതവുമെല്ലാം സിനിമ തന്നതാണ്. അവസരം കിട്ടിയിട്ടും അഭിനയിക്കാനാകാതെപോയ സിനിമകളുമുണ്ട്. കമിറ്റ് ചെയ്തിരുന്ന ഒരു പടത്തിന്റെ ഷൂട്ടിംഗിനായി ഞാനും ഗോവിന്ദ് പദ്മസൂര്യയും ഓസ്ട്രേലിയയില്‍ പോയിരുന്നു. ആ സമയത്ത് കഠിന കഠോരമീ അണ്ഡകടാഹം, കിംഗ് ഓഫ് കൊത്ത തുടങ്ങിയവയിലെ വേഷങ്ങള്‍ നഷ്ടമായി. മമ്മൂട്ടിയുടെ സിബിഐയിലേക്കു വിളിച്ചപ്പോള്‍ ജയിലര്‍ സിനിമയുടെ ഷൂട്ടിംഗിലായിരുന്നതിനാല് അതും ചെയ്യാനായില്ല.
നല്ല വേഷമായിരുന്നുവെങ്കിലും ശ്രദ്ധിക്കാതെപോയ രണ്ടു പടങ്ങളുണ്ട്. സെന്ന ഹെഗ്ഡേയുടെ 1744 വൈറ്റ് ആള്‍ട്ടോയും പേരിലൂടെ വിവാദങ്ങളില്‍പ്പെട്ട ഹിഗ്വിറ്റയും. ആള്‍ട്ടോയില്‍ ആദ്യാവസാനമുള്ള വേഷമായിരുന്നു. ഹിഗ്വിറ്റയില്‍ സുരാജ് വെഞ്ഞാറമൂടും ധ്യാനും ഞാനും.
മധുരത്തിനുശേഷം
വെബ് സീരീസിനു മുന്നേ അഹമ്മദ് കബീറിന്റെ സിനിമയില്‍ അഭിനയിച്ചിരുന്നു. ജോജു ജോര്‍ജ് നായകനായ മധുരത്തില്‍. വനിത, ഹിഗ്വിറ്റ എന്നിവയ്ക്കുശേഷം പോലീസ് വേഷം ചെയ്തത് ആഷിക് ഐമർ തിരക്കഥയൊരുക്കിയ കേരള ക്രൈം ഫയല്സിലാണ്. യൂണിഫോം ഇടുമ്പോള്‍ത്തന്നെ നമ്മള് നമ്മളല്ലാതാകും, കഥാപാത്രത്തിലേക്കു കയറും. ലാല്‍, അജു വര്‍ഗീസ്, സഞ്ജു, ഷിന്‍സ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു സീനുകള്‍.
മധുരത്തിലെ വിഷ്ണു അല്ല ഇവിടെ വേണ്ടതെന്ന് ആദ്യ ടേക്ക് കഴിഞ്ഞപ്പോള്‍ത്തന്നെ സംവിധായകന് പറഞ്ഞു. പിന്നീടു കഥ മൊത്തം കേട്ടതോടെ സുനിലിനെ എനിക്കു പിടികിട്ടി. പോലീസ് രീതികളെല്ലാം കൃത്യമായി വന്നിട്ടുണ്ടെന്നു വെബ്സീരീസ് കണ്ട ധാരാളം പോലീസുകാര്‍ പറഞ്ഞു. കരിക്ക് വെബ്സീരീസിലെ അമൃതയാണ് ഭാര്യയായി അഭിനയിച്ചത്.
കോഴിക്കോടു ഭാഷയും ഞാനും
ഞാന്‍ കോഴിക്കോട്ടുകാരനാണ്. കോഴിക്കോടു ഭാഷയാണു നാവില്‍ വരിക. പക്ഷേ, കഥാപാത്രമാകുമ്പോള്‍ സംവിധായകന്റെ സമ്മതത്തോടു മാത്രമേ ആ ശൈലിയിൽ ഡയലോഗ് പറയൂ. വൈറ്റ് ആള്‍ട്ടോയില്‍ പയ്യന്നൂര്‍, കണ്ണൂര്‍ ശൈലിയിലാണു സംസാരിച്ചത്. വെബ്സീരീസില്‍ പതിവു സംസാരശൈലിയില്‍ നിന്നു നല്ല മാറ്റം വരുത്തിയിരുന്നു.
കല്യാണി പ്രിയദര്‍ശനൊപ്പം ശേഷം മൈക്കില്‍ ഫാത്തിമ, ധ്യാന്‍ നായകനായ മൂന്നു സിനിമകള്‍ -ജയിലര്‍, ആപ് കൈസെ ഹൊ, നദികളില്‍ സുന്ദരി യമുന എന്നിവയാണ് അടുത്ത റിലീസുകള്‍. ജയിലറില്‍ നെഗറ്റീവ് വേഷമാണ്. അപ്പൻ സിനിമയുടെ സംവിധായകന് മജുവിന്റെ അടുത്ത പടത്തിലാണ് ഇനി അഭിനയിക്കുന്നത്. ഞാനും ലുക്മാനും വിനയ്ഫോര്ട്ടുമാണു പ്രധാന വേഷങ്ങളില്‍.
ഇതുവരെ ചെയ്ത മുപ്പതിനടുത്തു പടങ്ങളിലും കഥാപാത്രങ്ങള്‍ക്കു ഞാന്‍ തന്നെയാണു ശബ്ദം നല്‍കിയത്. വെബ്സീരിസിലെ സുനില്‍, തമാശയിലെ റഹീം, കുരുതിയിലെ ഉമര്‍ എന്നിവപോലെ അത്യാവശ്യം പെര്‍ഫോമന്‍സിന് ഇടമുള്ള സിനിമകളും വേഷങ്ങളുമാണ് ആഗ്രഹം.
ടി.ജി. ബൈജുനാഥ്
അവിടെ കേസന്വേഷണം, ഇവിടെ ഭാര്യയുടെ പ്രസവം...ഡ്യൂട്ടിക്കും കുടുംബത്തിനുമിടയില്‍ ധര്മസങ്കടത്തിലാകുന്ന സിപിഒ സുനിലിനെ കേരള ക്രൈം ഫയല്‍സ് കണ്ടവര്‍ മറന്നിട്ടുണ്ടാവില്ല. സാധാരണ പോലീസുകാരന്റെ പച്ചയായ ജീവിതചിത്രങ്ങള്‍ ഉള്‍ച്ചേര്‍ത്ത ഹോട്ട്സ്റ്റാര്‍ വെബ്സീരീസ് കേരള ക്രൈം ഫയല്‍സ് ഷിജു, പാറയില്‍ വീട്, നീണ്ടകരയില്‍ സുനിലായി വേഷമിട്ടതു സുഡാനി ഫ്രം നൈജീരിയയിലൂടെ സിനിമയിലെത്തിയ നവാസ് വള്ളിക്കുന്ന്.
‘സംവിധായകന് അഹമ്മദ് കബീറാണ് ഇതിലേക്കു വിളിച്ചത്. കുരുതിക്കുശേഷം എനിക്ക് ഏറ്റവുമധികം കോളുകളും മെസേജും വന്നത് ഈ വെബ്സീരീസ് ഇറങ്ങിയപ്പോഴാണ്’- നവാസ് സംസാരിക്കുന്നു.
കോമഡി സര്‍ക്കസ്
സ്കൂളില്‍ പഠിക്കുന്പോൾത്തന്നെ മിമിക്രി തുടങ്ങി. പിന്നീടു നാടകവും. ലക്ഷ്യം സിനിമ തന്നെയായിരുന്നു. മഴവില്‍ ചാനലിന്റെ കോമഡി സര്‍ക്കസില്‍ ജനപ്രിയ നായകന് പുരസ്കാരം നേടിയതു വഴിത്തിരിവായി. സൗബിന് നായകനായ സുഡാനി ഫ്രം നൈജീരിയയിലേക്കു സംവിധായകന് സക്കറിയ വിളിച്ചു. ലത്തീഫ്, അതായിരുന്നു കഥാപാത്രം. പിന്നീട് അഭിനയിച്ചത് അഷറഫ് ഹംസയുടെ തമാശയില്‍. അതിലെ റഹീമും ഇഷ്ടവേഷങ്ങളിലൊന്നാണ്. തുടര്‍ന്നു കപ്പേള, ഹലാല്‍ ലവ് സ്റ്റോറി, സൂഫിയും സുജാതയും. ജയസൂര്യയുടെ സുഹൃത്തിന്റെ വേഷമാണ് സൂഫിയും സുജാതയും സിനിമയിൽ.
കുരുതിയില്
പൃഥ്വിരാജിന്റെ കുരുതിയിലെ ഉമർ എന്ന വേഷമാണു പിന്നീടു ശ്രദ്ധിക്കപ്പെട്ടത്. അതു റിലീസായപ്പോഴാണ് ആദ്യമായി ധാരാളമാളുകള്‍ വിളിച്ചു സംസാരിച്ചതും മെസേജുകള്‍ വന്നതും. അതേവരെ കോമഡി വേഷങ്ങളിലാണ് പ്രേക്ഷകര്‍ എന്നെ കണ്ടിരുന്നത്. അക്കാലത്തു തമിഴില്‍ പ്രഭു സോളമന്റെ സിനിമയില്‍ നിന്നുവരെ നെഗറ്റീവ് റോളിലേക്ക് ഓഫറെത്തിയെങ്കിലും പോയില്ല. തമിഴ് ഒട്ടും വശമില്ലാതെ എങ്ങനെ തമിഴ് സിനിമ ചെയ്യാനാവും എന്നതായിരുന്നു അന്നത്തെ വിചാരം!
എല്ലാം സിനിമ തന്നത്
സുഡാനിക്കു ശേഷം തുടരെത്തുടരെ സിനിമകളെത്തി.മഞ്ജുവാര്യർക്കൊപ്പം ചതുർമുഖത്തിലും ടോവിനൊക്കൊപ്പം നാരദനിലും വേഷങ്ങൾ. കാറും വീടും ഈ ജീവിതവുമെല്ലാം സിനിമ തന്നതാണ്. അവസരം കിട്ടിയിട്ടും അഭിനയിക്കാനാകാതെപോയ സിനിമകളുമുണ്ട്. കമിറ്റ് ചെയ്തിരുന്ന ഒരു പടത്തിന്റെ ഷൂട്ടിംഗിനായി ഞാനും ഗോവിന്ദ് പദ്മസൂര്യയും ഓസ്ട്രേലിയയില്‍ പോയിരുന്നു. ആ സമയത്ത് കഠിന കഠോരമീ അണ്ഡകടാഹം, കിംഗ് ഓഫ് കൊത്ത തുടങ്ങിയവയിലെ വേഷങ്ങള്‍ നഷ്ടമായി. മമ്മൂട്ടിയുടെ സിബിഐയിലേക്കു വിളിച്ചപ്പോള്‍ ജയിലര്‍ സിനിമയുടെ ഷൂട്ടിംഗിലായിരുന്നതിനാല് അതും ചെയ്യാനായില്ല.
നല്ല വേഷമായിരുന്നുവെങ്കിലും ശ്രദ്ധിക്കാതെപോയ രണ്ടു പടങ്ങളുണ്ട്. സെന്ന ഹെഗ്ഡേയുടെ 1744 വൈറ്റ് ആള്‍ട്ടോയും പേരിലൂടെ വിവാദങ്ങളില്‍പ്പെട്ട ഹിഗ്വിറ്റയും. ആള്‍ട്ടോയില്‍ ആദ്യാവസാനമുള്ള വേഷമായിരുന്നു. ഹിഗ്വിറ്റയില്‍ സുരാജ് വെഞ്ഞാറമൂടും ധ്യാനും ഞാനും.
മധുരത്തിനുശേഷം
വെബ് സീരീസിനു മുന്നേ അഹമ്മദ് കബീറിന്റെ സിനിമയില്‍ അഭിനയിച്ചിരുന്നു. ജോജു ജോര്‍ജ് നായകനായ മധുരത്തില്‍. വനിത, ഹിഗ്വിറ്റ എന്നിവയ്ക്കുശേഷം പോലീസ് വേഷം ചെയ്തത് ആഷിക് ഐമർ തിരക്കഥയൊരുക്കിയ കേരള ക്രൈം ഫയല്സിലാണ്. യൂണിഫോം ഇടുമ്പോള്‍ത്തന്നെ നമ്മള് നമ്മളല്ലാതാകും, കഥാപാത്രത്തിലേക്കു കയറും. ലാല്‍, അജു വര്‍ഗീസ്, സഞ്ജു, ഷിന്‍സ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു സീനുകള്‍.
മധുരത്തിലെ വിഷ്ണു അല്ല ഇവിടെ വേണ്ടതെന്ന് ആദ്യ ടേക്ക് കഴിഞ്ഞപ്പോള്‍ത്തന്നെ സംവിധായകന് പറഞ്ഞു. പിന്നീടു കഥ മൊത്തം കേട്ടതോടെ സുനിലിനെ എനിക്കു പിടികിട്ടി. പോലീസ് രീതികളെല്ലാം കൃത്യമായി വന്നിട്ടുണ്ടെന്നു വെബ്സീരീസ് കണ്ട ധാരാളം പോലീസുകാര്‍ പറഞ്ഞു. കരിക്ക് വെബ്സീരീസിലെ അമൃതയാണ് ഭാര്യയായി അഭിനയിച്ചത്.
കോഴിക്കോടു ഭാഷയും ഞാനും
ഞാന്‍ കോഴിക്കോട്ടുകാരനാണ്. കോഴിക്കോടു ഭാഷയാണു നാവില്‍ വരിക. പക്ഷേ, കഥാപാത്രമാകുമ്പോള്‍ സംവിധായകന്റെ സമ്മതത്തോടു മാത്രമേ ആ ശൈലിയിൽ ഡയലോഗ് പറയൂ. വൈറ്റ് ആള്‍ട്ടോയില്‍ പയ്യന്നൂര്‍, കണ്ണൂര്‍ ശൈലിയിലാണു സംസാരിച്ചത്. വെബ്സീരീസില്‍ പതിവു സംസാരശൈലിയില്‍ നിന്നു നല്ല മാറ്റം വരുത്തിയിരുന്നു.
കല്യാണി പ്രിയദര്‍ശനൊപ്പം ശേഷം മൈക്കില്‍ ഫാത്തിമ, ധ്യാന്‍ നായകനായ മൂന്നു സിനിമകള്‍ -ജയിലര്‍, ആപ് കൈസെ ഹൊ, നദികളില്‍ സുന്ദരി യമുന എന്നിവയാണ് അടുത്ത റിലീസുകള്‍. ജയിലറില്‍ നെഗറ്റീവ് വേഷമാണ്. അപ്പൻ സിനിമയുടെ സംവിധായകന് മജുവിന്റെ അടുത്ത പടത്തിലാണ് ഇനി അഭിനയിക്കുന്നത്. ഞാനും ലുക്മാനും വിനയ്ഫോര്ട്ടുമാണു പ്രധാന വേഷങ്ങളില്‍.
ഇതുവരെ ചെയ്ത മുപ്പതിനടുത്തു പടങ്ങളിലും കഥാപാത്രങ്ങള്‍ക്കു ഞാന്‍ തന്നെയാണു ശബ്ദം നല്‍കിയത്. വെബ്സീരിസിലെ സുനില്‍, തമാശയിലെ റഹീം, കുരുതിയിലെ ഉമര്‍ എന്നിവപോലെ അത്യാവശ്യം പെര്‍ഫോമന്‍സിന് ഇടമുള്ള സിനിമകളും വേഷങ്ങളുമാണ് ആഗ്രഹം.
ടി.ജി. ബൈജുനാഥ്