
മമ്മൂട്ടി നായകനായി എത്തുന്ന ഭ്രമയുഗം എന്ന ചിത്രത്തെക്കുറിച്ച് നടൻ അർജുൻ അശോകൻ. മമ്മൂട്ടിയുടെ ലുക്ക് പുറത്താകാതിരിക്കാൻ ലൊക്കേഷനിൽ ഫോൺ നിരോധിച്ചിരുന്നുവെന്നും മമ്മൂട്ടി പോയിക്കഴിഞ്ഞാൽ എല്ലാവരും ഫോണിലായിരിക്കുമെന്നും താരം പറയുന്നു.
മമ്മൂട്ടി ഭ്രമയുഗത്തിലെ ലുക്കിൽ ഇറങ്ങി വന്നപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയെന്നും ചെറിയൊരു വില്ലനിസമുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും അർജുൻ പറയുന്നു.
സത്യം പറഞ്ഞാൽ നായകൻ എന്ന് പറയുന്ന പരിപാടി ഇല്ല ഭ്രമുഗത്തിൽ. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ഉള്ളത്. മമ്മൂക്ക, ഞാൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. നായകൻ വില്ലൻ പരിപാടി ആയിട്ടൊന്നും പറഞ്ഞിട്ടില്ല.
മമ്മൂക്ക നെഗറ്റീവ് റോൾ എന്ന് ഓട്ടോമാറ്റിക് ആയി സോഷ്യൽ മീഡിയയിൽ വന്നതാണ്. ഭ്രമയുഗം: ഏജ് ഓഫ് മാഡ്നെസ് എന്നാണല്ലോ പേര്. ചെറിയൊരു വില്ലനിസം ഉള്ള കഥാപാത്രം ആണ്.
ലൊക്കേഷൻ വൻ പൊളി ആയിരുന്നു. ഫസ്റ്റ് ലുക്കിനായി ആദ്യം വരച്ചത് വേറൊരു ടൈപ്പ് ആയിരുന്നു. ചർച്ചകളിലും പ്രീ പ്രൊഡക്ഷന് ഇടയിലും ആണ് പിന്നീടത് മാറിയത്.
ഫസ്റ്റ് ഡേ പൂജ കഴിഞ്ഞ് ഷൂട്ടിന് ഇറങ്ങി. മമ്മൂക്ക ഈ വേഷത്തിൽ ഇറങ്ങിയപ്പോൾ തന്നെ എല്ലാവരും ഞെട്ടിപ്പോയി. ഒരാളും ഫോൺ സെറ്റിൽ എടുക്കരുത് എന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു.
ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒളിച്ചും പാത്തും ഉപയോഗിക്കണം. മമ്മൂക്ക അഞ്ചരയ്ക്ക് പോകും. പിന്നെ എല്ലാവർക്കും ഫോണെടുത്ത് കുത്തിയിരിക്കാം.
അതുവരെ ഒന്നുമില്ല. ഷോക്കിംഗ് ആയിരുന്നു മമ്മൂക്കയുടെ ലുക്ക് കാണാൻ. കാരണം മമ്മൂക്ക ആ ലുക്കിൽ വരുമെന്ന് പ്രതീക്ഷിച്ചില്ല. ഭ്രമയുഗത്തിൽ ഒരുഭാഗം ആകാൻ സാധിച്ചതിൽ വളരെയധികം സന്തോഷം.<\i> അർജുൻ അശോകൻ പറയുന്നു.