പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ തീക്ഷണമായി ആവിഷ്കരിച്ച ചിത്രം പുള്ള് തിയറ്ററുകളിൽ വൻ വിജയമാകുന്നു. തിയറ്ററുകളിൽ രണ്ടാവാരം പിന്നിടുന്ന ചിത്രം മനുഷ്യന്റെ നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ് പറയുന്നത്. പ്രകൃതിയെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും കണ്ടിരിക്കേണ്ട സിനിമ കൂടിയാണ് പുളള്.
ശക്തമായ നായികകേന്ദ്രീകൃത സിനിമയെന്ന നിലയിലും ചര്‍ച്ച ചെയ്യേണ്ട സിനിമയാണ് പുള്ള്. സിനിമയില്‍ പ്രധാനകഥാപാത്രത്തെ അഭിനയിച്ച റൈന മറിയ ദേവമ്മയായി പകര്‍ന്നാടുകയായിരുന്നു.
ഭാവതീവ്രമായ ദേവമ്മയുടെ സൂക്ഷമാഭിനയം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. സ്വന്തം സ്വപ്നങ്ങള്‍ കൈവെടിഞ്ഞു നാട്ടുകാര്‍ക്ക് വേണ്ടി തെയ്യം കെട്ടേണ്ടി വരുന്ന സുനന്ദ എന്ന കഥാപാത്രത്തിന്റെ അഭിനയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
സാധാരണ സ്ത്രീയായുള്ള സുനന്ദയില്‍ നിന്നു നാടിന്റെ ദേവിയായി ദേവമ്മയിലേക്കും പിന്നീട് ശക്തിക്ഷയം സംഭവിച്ച ദേവമ്മയിലേക്കുമുള്ള ഭാവപകര്ച്ചകളും എടുത്തുപറയേണ്ടതാണ്. മഴപക്ഷിയായി പുള്ള് വരുന്നതിനു മുന്‍പേ തന്നെ തെയ്യമായി മനസില്ലാമനസോടെ ആടുന്ന ദേവമ്മയുടെ ഉജ്വലപ്രകടനം മികച്ച രംഗങ്ങളിലൊന്നായിരുന്നു.
മരം നശിക്കുന്നതു തടയാനും കാവുകള്‍ സംരക്ഷിക്കാനും ദേവമ്മ തന്നെ കൊണ്ടാവും വിധം ശ്രമിച്ചു. ദേവമ്മയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തെ കൃത്യമായി ആവിഷ്കരിക്കാന്‍ പിന്നണിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
വടക്കേമലബാറിന്റെ ഗ്രാമീണ ഭംഗിയില്‍ ഒരുക്കിയ സിനിമയില്‍ പ്രകൃതിയും ഒരു കഥാപാത്രമാണ്. തെയ്യത്തിന്റെയും നാട്ടുഭാഷയുടെയും ഗ്രാമീണതയുടെയും തനിമ ചോരാതെ ഒപ്പിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിലെ സുപ്രധാനരംഗങ്ങളില്‍ പ്രകൃതിയുടെ ഭാവമാറ്റങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. അത്യന്തം സിനിമാറ്റിക്കായി സമീപിച്ചിട്ടുള്ള ചിത്രത്തില്‍ പ്രമേയത്തിന്റെ ഗൗരവം സൂക്ഷമതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്.
കച്ചവടക്കണ്ണുള്ള മനുഷ്യന്റെ പ്രകൃതിയോടുള്ള ചൂഷണം, നഷ്ടപ്രണയത്തിന്റെ വേദന. ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം മനോഹരമായി വിളക്കിചേര്‍ത്തിട്ടുണ്ട്. അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും എല്ലാം പുതുമുഖങ്ങളായിരുന്നു.
എല്ലാവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ ഒരു സിനിമ പൂര്‍ത്തിയാക്കിയതില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. കാലികപ്രസക്തിയുള്ള, കാമ്പുള്ള കലാസൃഷ്ടിയാക്കി ഒരുക്കുന്നതില്‍ അണിയറപ്രവര്‍ത്തകരുടെ പരിശ്രമത്തിനു കയ്യടിക്കുക തന്നെ വേണം. പാലക്കാടും കോഴിക്കോടുമായിരുന്നു ലൊക്കേഷന്‍.
പുള്ളിലൂടെ നിരവധി താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും സിനിമാലോകത്തിനു സംഭാവന ചെയ്യാന്‍ കഴിഞ്ഞതും ചെറിയകാര്യമല്ല. കലാമൂല്യമുള്ള മികച്ച സിനിമ ഒരുക്കിയ ഫസ്റ്റ് ക്ലാപ്പ് അതിന്റെ സാമൂഹികപ്രതിബദ്ധതയുടെ ദൗത്യമാണ് നിര്‍വഹിച്ചത്.
പ്രശസ്ത സിനിമാ സംവിധായകൻ ഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ക്ലാപ്പ് കൂട്ടായ്മയിലൂടെ പൊതുജന പങ്കാളിത്തത്തിൽ നിർമിച്ചതാണ് സിനിമ. അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെല്ലാം പുതുമുഖങ്ങളാണ്.
റീന മരിയ, സന്തോഷ് സരസ്, ധനിൽ കൃഷ്ണ, ജയപ്രകാശ് കുളൂർ, ആനന്ദ് ബാൽ, ലത സതീഷ്, ഹാഷിം കോർമത്ത്, സതീഷ് അമ്പാടി, ജൗഹർ കാനേഷ്, വിനീഷ് നമ്പ്യാർ, ജിത്തു മാങ്കാവ്, സുധി കൃഷ്ണൻ, ശ്രീരാജ്, ബേബി അപർണ ജഗത്, ഗംഗ ശേഖർ, ശിവാനന്ദൻ ആലിയോട്ട്, ജസ്റ്റിൻ തച്ചിൽ, രേവതി, വിമൽ ഫസ്റ്റ് ക്ലാപ്പ്, ഇന്ദിര, കുട്ടിമാളു ബാലുശ്ശേരി, ലിജി ജോയ് സാറാമ്മ, ആരതി നായർ, വാസുദേവൻ കൊല്ലയിൽ, മൂർക്കനാട് പീതാംബരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചലച്ചിത്രം പതിനഞ്ചിൽ പരം രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ എന്നിവർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഷബിതയുടേതാണ്.
ഷബിത, വിധു ശങ്കർ, വിജേഷ് ഉണ്ണി, ശാന്തകുമാർ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജി വാവച്ചൻ. എഡിറ്റിംഗ് സുമേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് ജയപ്രകാശൻ, സംഗീതം - രാജേഷ് ബാബു, ഷിജിത് ശിവൻ,
ഗാനരചന - രേണുക ലാൽ, ശ്രീജിത് രാജേന്ദ്രൻ, ഡോ. ജെറ്റീഷ് ശിവദാസ്, നന്ദിനി രാജീവ്. അലാപനം -പ്രയാൺ പവിത്രൻ, രസിക രാജൻ, പ്രേമി രാംദാസ്, സുമ സ്റ്റാലിൻ, പ്രിയ ബിനോയ്, ലിജേഷ് ഗോപാൽ,
ആർട് - ജയലാൽ മങ്ങാട്, കോസ്റ്റ്യൂം ഡിസൈനർ - രശ്മി ഷാജൂൺ, മേക്കപ്പ് - പ്രബീഷ് കാലിക്കറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രമോദ് കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ - ജുനൈറ്റ് അലക്സ് ജോർഡി,
സ്റ്റിൽസ് - പ്രയാൺ പവിത്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനീഷ് നമ്പ്യാർ, ഫിനാൻസ് കൺട്രോളർ - അഭിജിത് രാജൻ, പിആർഒ. - സുജീഷ് കുന്നുമ്മക്കര, പബ്ലിസിറ്റി ഡിസൈൻ - ബിനോയ് വിജയ്,
ഓഡിയോഗ്രാഫി - ഹരിരാഗ് എം. വാര്യർ, കളറിസ്റ്റ് - ഹരി ജി. നായർ, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ, വി എഫ് എക്സ് - ലവൻ ആൻഡ് കുശൻ, ജിമ്മി ജിബ് മിന്നൽ രാജ്, വിതരണം ലീഡ്സ് ഡീൽസ് ഇന്ററാക്ടീവ് ടെക്നോളജീസ്.
പ്രകൃതിയുടെയും മനുഷ്യന്റെയും കഥ പറയുന്ന "പുള്ള്'; രണ്ടാം വാരത്തിലേയ്ക്ക്
03:33 PM Aug 16, 2023 | Deepika.com