അത്ഭുതദ്വീപിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; ഉണ്ണി മുകുന്ദനും പക്രുവും പ്രധാനവേഷത്തിൽ

01:56 PM Aug 06, 2023 | Deepika.com

2005ൽ പുറത്തിറങ്ങിയ അത്ഭുത ദ്വീപ് എന്ന ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. നീണ്ട പതിനെട്ട് വർഷത്തിന് ശേഷമാണ് വിനയൻ അത്ഭുതദ്വീപിന്‍റെ രണ്ടാം ഭാഗം ഒരുക്കുന്നത്.

എന്നാൽ രണ്ടാം വരവിൽ പൃഥ്വിരാജ് ഉണ്ടായിരിക്കില്ല. പകരം ഉണ്ണിമുകുന്ദനാണ് ചിത്രത്തിലെത്തുക. പക്രു ചിത്രത്തിലുണ്ട്. വിനയനൊപ്പം മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉണ്ടാകും.

18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍‍ കാണാന്‍‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍‍‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍‍ അത്ഭുതദ്വീപിലെത്തും. വിനയന്‍ കുറിച്ചു.

ഗിന്നസ് പക്രുവും ചിത്രത്തെ കുറിച്ചുള്ള സന്തോഷം പങ്കുവച്ചു. അങ്ങനെ 18 വർഷങ്ങൾക്കു ശേഷം ഞാനും അത്ഭുതദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയൻ സാറിൽ നിന്നും വന്നെത്തിയിരിക്കുന്നു.

ഒരുപാടു സന്തോഷവും അതിലേറെ ആവേശവും... കാരണം രണ്ടാം ഭാഗത്തിൽ ഞങ്ങൾക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്..അത്‍ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകൾക്കായി നമുക്ക് കാത്തിരിക്കാം. ഗിന്നസ് പക്രുവിന്‍റെ വാക്കുകൾ.

ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, ബിന്ദു പണിക്കര്‍, കല്‍പ്പന തുടങ്ങിയവര്‍ക്കൊപ്പം മുന്നൂറോളം കൊച്ചു മനുഷ്യരും അണിനിരന്ന ചിത്രമായിരുന്നു അത്ഭുത ദ്വീപ്.