ഭർത്താവ് ജെറിനെ കണ്ടെത്തിയ കഥ തുറന്ന് പറഞ്ഞ് ഗായിക മഞ്ജരി. ബാല്യകാലസുഹൃത്തായിരുന്നു ജെറിനെന്നും ഒടുവിലത് വിവാഹത്തിലെത്തുകയായിരുന്നുവെന്നും മഞ്ജരി പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജരി മനസ് തുറന്നത്.
ഞാൻ ആദ്യമൊക്കെ അധികം മിണ്ടാത്ത പ്രകൃതക്കാരിയായിരുന്നു. എനിക്ക് ജാഡ ആണെന്നാണ് അന്നൊക്കെ പലരും വിചാരിച്ചത്. ചെറുപ്രായത്തിൽ തന്നെ പാടാൻ അവസരം ലഭിച്ചു. അധികമാരോടും മിണ്ടാത്തുകൊണ്ടുതന്നെ അഹങ്കാരി എന്ന വിളിപ്പേരും കിട്ടി.
അത് മാറാൻ സമയമെടുത്തു. ഞാൻ മസ്കറ്റിലാണ് ജനിച്ചു വളർന്നത്. സ്കൂൾ കാലമൊക്കെ അവിടെയായിരുന്നു. ജെറിനും ഞാനും ഒരുമിച്ചു പഠിച്ചവരാണ്. പക്ഷേ ആ സമയത്തൊന്നും ഞങ്ങൾ തമ്മിൽ യാതൊരുവിധ അടുപ്പവുമില്ലായിരുന്നു.
പിന്നീട് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നൊക്കെ ജെറിൻ ചെറിയ സൂചനകൾ തന്നിരുന്നു. പക്ഷേ അപ്പോഴും എനിക്കതൊന്നും മനസിലായില്ല.
അവസാനം ജെറിൻ തന്നെ എന്റെ അമ്മയോടു വന്നു കാര്യം പറഞ്ഞു. അപ്പോഴാണ് ജെറിന്റെ ഇഷ്ടം ഞാനും മനസിലാക്കിയത്. പിന്നീട് വിവാഹം തീരുമാനിക്കുകയായിരുന്നു’, മഞ്ജരി പറഞ്ഞു.
2022 ജൂൺ 24നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ.
മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്. 2009ലായിരുന്നു മഞ്ജരിയുടെ ആദ്യ വിവാഹം. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2011ലാണ് ഗായിക ആദ്യവിവാഹബന്ധം വേർപെടുത്തിയത്. പിന്നീട് 10 വർഷങ്ങൾക്ക് ശേഷമാണ് ബാല്യകാല സുഹൃത്തായ ജെറിനെ വിവാഹം കഴിച്ചത്.